കോഴിക്കോട്: തീവ്രവാദി-മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിക്കപ്പെട്ട കേരള പോലീസിലെ ഇന്ത്യാ റിസർവ് ബറ്റാലിയന്റെ ഭാഗമായ തണ്ടർബോൾട്ട് കമാൻഡോകൾക്കായി 100 ബുള്ളറ്റ് പ്രൂഫ് ഹെൽമറ്റുകൾ വാങ്ങുന്നു.
നിബിഡ വനാന്തരങ്ങളിലടക്കം പരിശോധന നടത്തേണ്ട ഇവരുടെ ജീവൻ സംരക്ഷിക്കുന്നതിനാണ് വെടിയുണ്ട ഏൽക്കാത്ത ഹെൽമറ്റുകൾ വാങ്ങാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ഇതിനായി നിർമാതാക്കളിൽനിന്നു സംസ്ഥാന പോലീസ് മേധാവി ജനുവരി ഒന്നിന് ഇ-ടെൻഡർ ക്ഷണിച്ചു. ഈ മാസം 16ന് ഉച്ചകഴിഞ്ഞു മൂന്നിനകം ടെൻഡർ സമർപ്പിക്കാനാണ് നിർദേശം. 23ന് ടെൻഡർ തുറക്കും.
ഗ്ലൗസിട്ട കൈകൊണ്ട് അനായാസം ധരിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ ഹെൽമറ്റുകൾ കഴുത്തും ചെവികളുമടക്കം മൂടുന്നതായിരിക്കും. കറുപ്പ് നിറത്തിലുള്ള ഹെൽമറ്റുകൾ ഇരുപത് മീറ്റർ അകലെനിന്നുള്ള വെടിയുണ്ടകൾ പ്രതിരോധിക്കും. ഹെൽമറ്റ് ധരിച്ച് പകൽവെളിച്ചത്തിലും ഇരുട്ടിലും ദൂരദർശിനി ഉപയോഗിക്കാനും യന്ത്രവത്കൃത തോക്കുകളിലെ ടെലിസ്കോപ്പ് ഉന്നം (റേഞ്ച് ഫൈൻഡർ) കൃത്യമായി കാണാനുമാവും. എട്ടുമണിക്കൂർ വരെ ഹെൽമറ്റ് തുടർച്ചയായി ധരിക്കേണ്ടിവന്നാലും കമാൻഡോകൾക്ക് ക്ഷീണം അനുഭവപ്പെടില്ല.
കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം 2008 ഡിസംബർ ഒന്നിന് രൂപീകൃതമായ ഇന്ത്യാ റിസർവ് ബറ്റാലിയനു കീഴിൽ സ്കോർപിയൺസ് എന്നറിയപ്പെടുന്ന റെഗുലർ വിഭാഗവും തണ്ടർബോൾട്ട് എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗവുമാണുള്ളത്.
237 കമാൻഡോകളും 52 ഹവീൽദാർമാരും തണ്ടർബോൾട്ട് സേനയിലുണ്ട്. 41 പേർ മലപ്പുറം പാണ്ടിക്കാട്ടെ ആംഡ് ബറ്റാലിയനുകീഴിൽ പരിശീലനത്തിലാണ്. തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചൊതുക്കുക, മാവോയിസ്റ്റ് വേട്ട, തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ എന്നിവയാണ് തണ്ടർബോൾട്ട് കമാൻഡോകളുടെ ചുമതലകൾ.
ബാബു ചെറിയാൻ
നിബിഡ വനാന്തരങ്ങളിലടക്കം പരിശോധന നടത്തേണ്ട ഇവരുടെ ജീവൻ സംരക്ഷിക്കുന്നതിനാണ് വെടിയുണ്ട ഏൽക്കാത്ത ഹെൽമറ്റുകൾ വാങ്ങാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ഇതിനായി നിർമാതാക്കളിൽനിന്നു സംസ്ഥാന പോലീസ് മേധാവി ജനുവരി ഒന്നിന് ഇ-ടെൻഡർ ക്ഷണിച്ചു. ഈ മാസം 16ന് ഉച്ചകഴിഞ്ഞു മൂന്നിനകം ടെൻഡർ സമർപ്പിക്കാനാണ് നിർദേശം. 23ന് ടെൻഡർ തുറക്കും.
ഗ്ലൗസിട്ട കൈകൊണ്ട് അനായാസം ധരിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ ഹെൽമറ്റുകൾ കഴുത്തും ചെവികളുമടക്കം മൂടുന്നതായിരിക്കും. കറുപ്പ് നിറത്തിലുള്ള ഹെൽമറ്റുകൾ ഇരുപത് മീറ്റർ അകലെനിന്നുള്ള വെടിയുണ്ടകൾ പ്രതിരോധിക്കും. ഹെൽമറ്റ് ധരിച്ച് പകൽവെളിച്ചത്തിലും ഇരുട്ടിലും ദൂരദർശിനി ഉപയോഗിക്കാനും യന്ത്രവത്കൃത തോക്കുകളിലെ ടെലിസ്കോപ്പ് ഉന്നം (റേഞ്ച് ഫൈൻഡർ) കൃത്യമായി കാണാനുമാവും. എട്ടുമണിക്കൂർ വരെ ഹെൽമറ്റ് തുടർച്ചയായി ധരിക്കേണ്ടിവന്നാലും കമാൻഡോകൾക്ക് ക്ഷീണം അനുഭവപ്പെടില്ല.
കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം 2008 ഡിസംബർ ഒന്നിന് രൂപീകൃതമായ ഇന്ത്യാ റിസർവ് ബറ്റാലിയനു കീഴിൽ സ്കോർപിയൺസ് എന്നറിയപ്പെടുന്ന റെഗുലർ വിഭാഗവും തണ്ടർബോൾട്ട് എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗവുമാണുള്ളത്.
237 കമാൻഡോകളും 52 ഹവീൽദാർമാരും തണ്ടർബോൾട്ട് സേനയിലുണ്ട്. 41 പേർ മലപ്പുറം പാണ്ടിക്കാട്ടെ ആംഡ് ബറ്റാലിയനുകീഴിൽ പരിശീലനത്തിലാണ്. തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചൊതുക്കുക, മാവോയിസ്റ്റ് വേട്ട, തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ എന്നിവയാണ് തണ്ടർബോൾട്ട് കമാൻഡോകളുടെ ചുമതലകൾ.
ബാബു ചെറിയാൻ