തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ നടപ്പാക്കിയ മാതൃകയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പഞ്ചിംഗ് ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചതായി പ്രസിഡന്റ് എ. പത്മകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പഞ്ചിംഗ് ഏർപ്പെടുത്താനായി കംപ്യൂട്ടർവത്കരണവും പ്രധാന ക്ഷേത്രങ്ങളെ ബോർഡ് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന നെറ്റ്വർക്കും പൂർത്തിയാക്കും. പഞ്ചിംഗ് നടപ്പാക്കുന്നതു സംബന്ധിച്ചു മകരവിളക്കിനുശേഷം ജീവനക്കാരുടെ യോഗം വിളിക്കും.
ദേവസ്വം ആസ്ഥാനത്ത് ജോലി ക്രമീകരണ വ്യവസ്ഥയിൽ ജോലിക്കെത്തിയാൽ ജീവനക്കാർ തിരികെപോകാത്ത സ്ഥിതിയുണ്ട്. ഇത്തരത്തിലുള്ള 110 പേരെ ജനുവരി ഒന്നു മുതൽ മാതൃസ്ഥാപനങ്ങളിലേക്ക് മടക്കി അയച്ചു. അതിനാൽ പ്രതിവർഷം 40 ലക്ഷം രൂപ വരെ ലാഭിക്കാനാകും.
പമ്പയിൽനിന്ന് സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ റോപ് വേ നിർമിക്കാൻ മകരവിളക്ക് കഴിഞ്ഞാൽ സംയുക്ത സർവേ തുടങ്ങും. സ്ഥലമെടുപ്പ് സംബന്ധിച്ച് വനം വകുപ്പുമായി ചർച്ച പൂർത്തിയായിട്ടുണ്ട്. നാല് കിലോമീറ്റർ നീളത്തിൽ 24 മാസം കൊണ്ട് പണിപൂർത്തിയാക്കും.
ശബരിമലയെ മാലിന്യരഹിതമാക്കുന്നതിന്റെ ഭാഗമായി നടപടികൾ സ്വീകരിക്കും. ഭസ്മം, ചന്ദനം, പനിനീര് എന്നിവയിൽ രാസപദാർഥം ചേർത്തുള്ള വില്പനയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കും. ആസിഡ് ചേർക്കുന്ന പനിനീര് വീണാൽ വസ്ത്രങ്ങളുടെ നിറം മാറുന്നു. ഭസ്മം, ചന്ദനം എന്നിവയും വ്യാജമായി നിർമിക്കുകയാണ്. ഇത്തരം സാധനങ്ങൾ ഒഴിവാക്കുന്നതിനു ബോധവത്കരണം നടത്താൻ മേഖലാ അടിസ്ഥാനത്തിൽ ഗുരുസ്വാമിമാരുടെ യോഗം വിളിക്കും. ശബരിമല അടക്കമുള്ള പ്രധാന ക്ഷേത്രങ്ങളിൽ ചന്ദനം അരയ്ക്കുന്ന പ്ലാന്റുകൾ തുടങ്ങുന്നതും ആലോചിക്കും.
ദേവസ്വം ഭൂമികളിലെ കൈയേറ്റം ഒഴിപ്പിക്കും. ബോർഡിന് കീഴിലെ മതപാഠശാലകളിൽ വ്യക്തമായ സിലബസ് കൊണ്ടുവരും. മതപാഠശാലകളിൽ മറ്റൊന്നും പഠിപ്പിക്കാൻ അനുവദിക്കില്ലെന്നും പത്മകുമാർ പറഞ്ഞു.
പഞ്ചിംഗ് ഏർപ്പെടുത്താനായി കംപ്യൂട്ടർവത്കരണവും പ്രധാന ക്ഷേത്രങ്ങളെ ബോർഡ് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന നെറ്റ്വർക്കും പൂർത്തിയാക്കും. പഞ്ചിംഗ് നടപ്പാക്കുന്നതു സംബന്ധിച്ചു മകരവിളക്കിനുശേഷം ജീവനക്കാരുടെ യോഗം വിളിക്കും.
ദേവസ്വം ആസ്ഥാനത്ത് ജോലി ക്രമീകരണ വ്യവസ്ഥയിൽ ജോലിക്കെത്തിയാൽ ജീവനക്കാർ തിരികെപോകാത്ത സ്ഥിതിയുണ്ട്. ഇത്തരത്തിലുള്ള 110 പേരെ ജനുവരി ഒന്നു മുതൽ മാതൃസ്ഥാപനങ്ങളിലേക്ക് മടക്കി അയച്ചു. അതിനാൽ പ്രതിവർഷം 40 ലക്ഷം രൂപ വരെ ലാഭിക്കാനാകും.
പമ്പയിൽനിന്ന് സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ റോപ് വേ നിർമിക്കാൻ മകരവിളക്ക് കഴിഞ്ഞാൽ സംയുക്ത സർവേ തുടങ്ങും. സ്ഥലമെടുപ്പ് സംബന്ധിച്ച് വനം വകുപ്പുമായി ചർച്ച പൂർത്തിയായിട്ടുണ്ട്. നാല് കിലോമീറ്റർ നീളത്തിൽ 24 മാസം കൊണ്ട് പണിപൂർത്തിയാക്കും.
ശബരിമലയെ മാലിന്യരഹിതമാക്കുന്നതിന്റെ ഭാഗമായി നടപടികൾ സ്വീകരിക്കും. ഭസ്മം, ചന്ദനം, പനിനീര് എന്നിവയിൽ രാസപദാർഥം ചേർത്തുള്ള വില്പനയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കും. ആസിഡ് ചേർക്കുന്ന പനിനീര് വീണാൽ വസ്ത്രങ്ങളുടെ നിറം മാറുന്നു. ഭസ്മം, ചന്ദനം എന്നിവയും വ്യാജമായി നിർമിക്കുകയാണ്. ഇത്തരം സാധനങ്ങൾ ഒഴിവാക്കുന്നതിനു ബോധവത്കരണം നടത്താൻ മേഖലാ അടിസ്ഥാനത്തിൽ ഗുരുസ്വാമിമാരുടെ യോഗം വിളിക്കും. ശബരിമല അടക്കമുള്ള പ്രധാന ക്ഷേത്രങ്ങളിൽ ചന്ദനം അരയ്ക്കുന്ന പ്ലാന്റുകൾ തുടങ്ങുന്നതും ആലോചിക്കും.
ദേവസ്വം ഭൂമികളിലെ കൈയേറ്റം ഒഴിപ്പിക്കും. ബോർഡിന് കീഴിലെ മതപാഠശാലകളിൽ വ്യക്തമായ സിലബസ് കൊണ്ടുവരും. മതപാഠശാലകളിൽ മറ്റൊന്നും പഠിപ്പിക്കാൻ അനുവദിക്കില്ലെന്നും പത്മകുമാർ പറഞ്ഞു.