തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെയും അനുബന്ധ ഇടങ്ങളിലേയും ശബ്ദവും വെളിച്ചവും പൂർണമായും സജ്ജമായിക്കഴിഞ്ഞു. ആയിരം വാട്സിൽ തുടങ്ങി മുപ്പതിനായിരം വാട്സ് വരെയുള്ള ശബ്ദ സംവിധാനവും, ആയിരം വോൾട്ട് മുതൽ മുപ്പതിനായിരം വോൾട്ടുവരെയുള്ള പ്രകാശ സജ്ജീകരണവുമാണ് ഒരുക്കിയിട്ടുള്ളത്. വേദികളുടെ വലിപ്പവും പ്രാധാന്യവും അനുസരിച്ച് ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും തോതിൽ വ്യത്യാസം വരും.
എല്ലാ വേദികളിലും വൈദ്യുതിതടസം ഒഴിവാക്കാൻ ജനറേറ്റർ സൗകര്യം ഉണ്ടായിരിക്കും. പ്രധാനപ്പെട്ട രണ്ടോ മൂന്നോ വേദികളിൽ രണ്ടു ജനറേറ്ററുകളുണ്ടാകുമെന്നു ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി കണ്‍വീനർ സി.വി.രാജീവൻ പറഞ്ഞു.
പ്രധാന വേദികളിൽ നാല് സാങ്കേതിക വിദഗ്ധരുടെ സേവനം മത്സരങ്ങൾ നടക്കുന്ന സമയം മുഴുവൻ ഉണ്ടായിരിക്കും. മറ്റിടങ്ങളിലും ഈ വിഭാഗത്തിന്റെ സേവനം ലഭ്യമായിരിക്കും.
തേക്കിൻകാട് മൈതാനിയിലെ മരങ്ങളിലുള്ള പക്ഷികൾക്കു ശബ്ദം അലോസരമാകാത്ത വിധമാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.
പ്രധാന വേദിയിൽ ഇന്നു രാവിലെ 8.30നു മന്ത്രി എ.സി. മൊയ്തീൻ ശബ്ദക്രമീകരണങ്ങളുടെയും പ്രകാശ സംവിധാനങ്ങളുടെയും സ്വിച്ച്ഓണ്‍ നിർവഹിക്കും.കേരള സൗണ്ട്സാണ് കലോത്സവ വേദികളിലെ ശബ്ദവും വെളിച്ചവും ഒരുക്കുന്നത്. തൃശൂരിൽ നടന്നിട്ടുള്ള സംസ്ഥാന കലോത്സവങ്ങൾക്കെല്ലാം ശബ്ദവും വെളിച്ചവും ഒരുക്കിയിട്ടുള്ളത് കേരള സൗണ്ട്സാണ്. പ്രധാന വേദിയിൽ സീലിംഗ് ഫാനുകൾ സജ്ജീകരിച്ചിട്ടുണ്ട്. വേദികൾക്കും ഗ്രീൻറൂമിനും പുറമെ ഭക്ഷണശാലയിലും കലോത്സവത്തിന്റെ ഓഫീസിലും ശബ്ദവും വെളിച്ചവും സജ്ജമാക്കുന്നതു ബെന്നി നീലങ്കാവിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
എല്ലാ വേദികളിലും വൈദ്യുതിതടസം ഒഴിവാക്കാൻ ജനറേറ്റർ സൗകര്യം ഉണ്ടായിരിക്കും. പ്രധാനപ്പെട്ട രണ്ടോ മൂന്നോ വേദികളിൽ രണ്ടു ജനറേറ്ററുകളുണ്ടാകുമെന്നു ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി കണ്‍വീനർ സി.വി.രാജീവൻ പറഞ്ഞു.
പ്രധാന വേദികളിൽ നാല് സാങ്കേതിക വിദഗ്ധരുടെ സേവനം മത്സരങ്ങൾ നടക്കുന്ന സമയം മുഴുവൻ ഉണ്ടായിരിക്കും. മറ്റിടങ്ങളിലും ഈ വിഭാഗത്തിന്റെ സേവനം ലഭ്യമായിരിക്കും.
തേക്കിൻകാട് മൈതാനിയിലെ മരങ്ങളിലുള്ള പക്ഷികൾക്കു ശബ്ദം അലോസരമാകാത്ത വിധമാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.
പ്രധാന വേദിയിൽ ഇന്നു രാവിലെ 8.30നു മന്ത്രി എ.സി. മൊയ്തീൻ ശബ്ദക്രമീകരണങ്ങളുടെയും പ്രകാശ സംവിധാനങ്ങളുടെയും സ്വിച്ച്ഓണ്‍ നിർവഹിക്കും.കേരള സൗണ്ട്സാണ് കലോത്സവ വേദികളിലെ ശബ്ദവും വെളിച്ചവും ഒരുക്കുന്നത്. തൃശൂരിൽ നടന്നിട്ടുള്ള സംസ്ഥാന കലോത്സവങ്ങൾക്കെല്ലാം ശബ്ദവും വെളിച്ചവും ഒരുക്കിയിട്ടുള്ളത് കേരള സൗണ്ട്സാണ്. പ്രധാന വേദിയിൽ സീലിംഗ് ഫാനുകൾ സജ്ജീകരിച്ചിട്ടുണ്ട്. വേദികൾക്കും ഗ്രീൻറൂമിനും പുറമെ ഭക്ഷണശാലയിലും കലോത്സവത്തിന്റെ ഓഫീസിലും ശബ്ദവും വെളിച്ചവും സജ്ജമാക്കുന്നതു ബെന്നി നീലങ്കാവിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.