കൊച്ചി: സൗദി അറേബ്യയിൽനിന്ന് 11 ലക്ഷത്തിലേറെ രൂപയുടെ സ്വർണം കടത്തി കൊണ്ടുവന്ന കേസിൽ എയർ ഇന്ത്യ കാബിൻ ഉദ്യോഗസ്ഥനെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
മുംബൈ സ്വദേശി ഹിമത് കുമാർ ഒബാനെതിരെയാണ് സിബിഐ കൊച്ചി യൂണിറ്റ് സിബിഐ കോടതിയിൽ കുറ്റപത്രം നൽകിയത്.
2017 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഓഗസ്റ്റ് ഏഴിന് കൊച്ചിയിൽനിന്ന് ജിദ്ദയിലേക്കു പോയ വിമാനത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഹിമത് കുമാർ ഒമ്പതിന് മടങ്ങിവരുമ്പോഴാണ് സ്വർണം കടത്തിയത്. പ്രതിക്കെതിരേ വഞ്ചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. 13 സാക്ഷികളും 13 രേഖകളും അടങ്ങിയതാണ് കുറ്റപത്രം.
മുംബൈ സ്വദേശി ഹിമത് കുമാർ ഒബാനെതിരെയാണ് സിബിഐ കൊച്ചി യൂണിറ്റ് സിബിഐ കോടതിയിൽ കുറ്റപത്രം നൽകിയത്.
2017 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഓഗസ്റ്റ് ഏഴിന് കൊച്ചിയിൽനിന്ന് ജിദ്ദയിലേക്കു പോയ വിമാനത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഹിമത് കുമാർ ഒമ്പതിന് മടങ്ങിവരുമ്പോഴാണ് സ്വർണം കടത്തിയത്. പ്രതിക്കെതിരേ വഞ്ചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. 13 സാക്ഷികളും 13 രേഖകളും അടങ്ങിയതാണ് കുറ്റപത്രം.