തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രീധർമശാസ്താക്ഷേത്രം എന്നാക്കി പുനസ്ഥാ പിച്ചു. ക്ഷേത്രത്തിന്റെ പേര് അയ്യപ്പ ക്ഷേത്രം എന്നാക്കിമാറ്റിയ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ ബോർഡ് തീരുമാനം റദ്ദാക്കിയതായി യോഗതീരുമാനങ്ങൾ വിശദീകരിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു.
ക്ഷേത്രത്തിന്റെ പേര് മാറ്റാൻ മുൻ ബോർഡ് മുന്നോട്ടുവച്ച ന്യായങ്ങൾ അംഗീകരിക്കാനാകില്ല. പേരുമാറ്റാനുള്ള പ്രമേയത്തിനെതിരെ അന്നു ബോർഡ് അംഗം കെ. രാഘവൻ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായി എ. പത്മകുമാർ പറഞ്ഞു. വേണ്ടത്ര ആലോചനയില്ലാതെ പേരു മാറ്റാനുള്ള തീരുമാനം എടുക്കാൻ പാടില്ലായിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകാനാണു പേരു മാറ്റിയതെന്നാണു മുൻ ബോർഡ് വിശദീകരിച്ചത്. പത്തിനും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കാൻ പാടില്ലെന്നതാണു നിലവിലെ നിയമം.
ക്ഷേത്രത്തിന്റെ പേര് മാറ്റാൻ മുൻ ബോർഡ് മുന്നോട്ടുവച്ച ന്യായങ്ങൾ അംഗീകരിക്കാനാകില്ല. പേരുമാറ്റാനുള്ള പ്രമേയത്തിനെതിരെ അന്നു ബോർഡ് അംഗം കെ. രാഘവൻ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായി എ. പത്മകുമാർ പറഞ്ഞു. വേണ്ടത്ര ആലോചനയില്ലാതെ പേരു മാറ്റാനുള്ള തീരുമാനം എടുക്കാൻ പാടില്ലായിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകാനാണു പേരു മാറ്റിയതെന്നാണു മുൻ ബോർഡ് വിശദീകരിച്ചത്. പത്തിനും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കാൻ പാടില്ലെന്നതാണു നിലവിലെ നിയമം.