കൊട്ടാരക്കര: കേരള കോൺഗ്രസ് -ബി ചെയർമാനും മുന്നോക്ക വികസന കോർപറേഷൻ ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ പി.ആർ. വത്സലാമ്മ(77) നിര്യാതയായി. ഹൃദ്രോഗബാധയെത്തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വാളകം കീഴൂട്ട് വീട്ടുവളപ്പിൽ നടക്കും.
1957ലാണ് ആർ. ബാലകൃഷ്ണപിള്ള വത്സലാമ്മയെ വിവാഹം കഴിക്കുന്നത്. തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് മാധവവിലാസത്ത് ആട്ടറ പരമേശ്വരൻപിള്ളയുടെ മകളായിരുന്നു. മക്കൾ: മുൻ മന്ത്രിയും എംഎൽഎയുമായ കെ. ബി. ഗണേഷ്കുമാർ, ഉഷാ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ. മരുമക്കൾ: കെ. മോഹൻദാസ് (മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി). ടി. ബാലകൃഷ്ണൻ (മുൻ അഡീഷണൽ ചീഫ് സെക്രട്ടറി), ബിന്ദു ഗണേഷ് (ദുബായ്).
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ, മന്ത്രി മാരായ തോമസ് ഐസക്, കെ. രാജു, കോൺഗ്രസ് നേതാവ് വി. എം. സുധീരൻ, എംഎൽഎമാരായ പി. സി. ജോർജ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, സംവിധായകൻ ഷാജി കൈലാസ് എന്നിവർ വീട്ടിൽ എത്തി അന്തിമോപചാരമർപ്പിച്ചു.
1957ലാണ് ആർ. ബാലകൃഷ്ണപിള്ള വത്സലാമ്മയെ വിവാഹം കഴിക്കുന്നത്. തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് മാധവവിലാസത്ത് ആട്ടറ പരമേശ്വരൻപിള്ളയുടെ മകളായിരുന്നു. മക്കൾ: മുൻ മന്ത്രിയും എംഎൽഎയുമായ കെ. ബി. ഗണേഷ്കുമാർ, ഉഷാ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ. മരുമക്കൾ: കെ. മോഹൻദാസ് (മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി). ടി. ബാലകൃഷ്ണൻ (മുൻ അഡീഷണൽ ചീഫ് സെക്രട്ടറി), ബിന്ദു ഗണേഷ് (ദുബായ്).
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ, മന്ത്രി മാരായ തോമസ് ഐസക്, കെ. രാജു, കോൺഗ്രസ് നേതാവ് വി. എം. സുധീരൻ, എംഎൽഎമാരായ പി. സി. ജോർജ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, സംവിധായകൻ ഷാജി കൈലാസ് എന്നിവർ വീട്ടിൽ എത്തി അന്തിമോപചാരമർപ്പിച്ചു.