നെടുമ്പാശേരി: കഴിഞ്ഞ ദിവസം 25 കോടി രൂപയുടെ കൊക്കെയ്നുമായി നെടുമ്പാശേരിയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ ഫിലിപ്പീൻസ്കാരിയിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു കൂടുതൽ വിവരം ലഭിച്ചിട്ടില്ല.
കാക്കനാട്ട് ജയിലിൽ കഴിയുന്ന ഇവരെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻസിബി അപേക്ഷ നൽകും. ഫിലിപ്പീനോ ഭാഷ അറിയുന്ന ആളുടെ സഹായത്തോടെയാണു വീണ്ടും ചോദ്യം ചെയ്യുക. ഇവർ നിരവധി രാജ്യങ്ങളിൽ മയക്കുമരുന്ന് വിതരണത്തിനായി യാത്ര ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര മയക്കുമരുന്നുമാഫിയ കാരിയർമാരായി സ്ത്രീകളെയാണു കൂടുതൽ ഉപയോഗിക്കുന്നത്. വിശദമായി ചോദ്യംചെയ്യുന്നതിലൂടെ സംഘത്തിലെ കേരളത്തിലെ കണ്ണികളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വരും എന്ന പ്രതീക്ഷയിലാണ് എൻസിബി.
ഹോങ്കോങ്ങിൽ കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തിലെ ആയയായി ജോലി നോക്കവെ, സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് മയക്കുമരുന്ന് സംഘത്തിൽ ചേർന്നതെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞത്. ഇതു പൂർണമായും അന്വേഷണ എജൻസി വിശ്വസിച്ചിട്ടില്ല. ഇതുകൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്..
കാക്കനാട്ട് ജയിലിൽ കഴിയുന്ന ഇവരെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻസിബി അപേക്ഷ നൽകും. ഫിലിപ്പീനോ ഭാഷ അറിയുന്ന ആളുടെ സഹായത്തോടെയാണു വീണ്ടും ചോദ്യം ചെയ്യുക. ഇവർ നിരവധി രാജ്യങ്ങളിൽ മയക്കുമരുന്ന് വിതരണത്തിനായി യാത്ര ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര മയക്കുമരുന്നുമാഫിയ കാരിയർമാരായി സ്ത്രീകളെയാണു കൂടുതൽ ഉപയോഗിക്കുന്നത്. വിശദമായി ചോദ്യംചെയ്യുന്നതിലൂടെ സംഘത്തിലെ കേരളത്തിലെ കണ്ണികളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വരും എന്ന പ്രതീക്ഷയിലാണ് എൻസിബി.
ഹോങ്കോങ്ങിൽ കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തിലെ ആയയായി ജോലി നോക്കവെ, സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് മയക്കുമരുന്ന് സംഘത്തിൽ ചേർന്നതെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞത്. ഇതു പൂർണമായും അന്വേഷണ എജൻസി വിശ്വസിച്ചിട്ടില്ല. ഇതുകൊണ്ടാണ് വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്..