കൊച്ചി: അഗതികളുടെ അമ്മയായ വിശുദ്ധ മദർ തെരേസയുമായി ഏറെ ഹൃദയബന്ധം പുലർത്തിയ സംഗീതകാരനായിരുന്നു അന്തരിച്ച എമിൽ ഐസക്സ്. മദർതെരേസയുടെ സംസ്കാരച്ചടങ്ങിൽ വിങ്ങുന്ന ഹൃദയത്തോടെ ഗിറ്റാർ മീട്ടിയ അനുഭവം എമിൽ തന്റെ ഉറ്റവരോട് പങ്കുവച്ചിട്ടുണ്ട്. മദറിന്റെ മൃതശരീരം പൊതുദർശനത്തിനു വച്ച ഹാളിലും സംസ്കാര ശുശ്രൂഷകളുടെ ഭാഗമായുള്ള ചടങ്ങുകളിലും സംഗീത സംഘത്തിന്റെ ഭാഗമായിരുന്നു.
ദീർഘനാളത്തെ പരിചയമുണ്ട് എമിലിന് മദർ തെരേസയുമായി. ഉഷാ ഉതുപ്പിന്റെ സംഗീത പരിപാടികളുമായി ബന്ധപ്പെട്ട് കോൽക്കത്തയിലേക്ക് താമസം മാറ്റിയതുമുതൽ മദർ തെരേസയുമായി അടുത്ത് പ്രവർത്തിക്കാൻ എമിലിനു ഭാഗ്യമുണ്ടായി. മദറിന്റെ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളിലും എമിൽ പങ്കാളിയായിരുന്നു. കാരുണ്യ പ്രവർത്തനത്തിനുള്ള പണം കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്താറുള്ള സംഗീത പരിപാടികളിൽ ഗിറ്റാർ വായിച്ച് എമിൽ മദറിന്റെ മിഷണറീസ് പ്രവർത്തനങ്ങൾക്കൊപ്പം നിന്നു. മദറിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോഴും സംസ്കാര ചടങ്ങുകൾ നടക്കുന്പോഴും ഉള്ളുനീറിയ വേദനയോടെ ചരമഗീതത്തിൽ എമിൽ തന്ത്രിമീട്ടി.
മദർ മരിച്ച് അധികം വർഷങ്ങൾ പിന്നിടുന്നതിന് മുന്പ് തന്നെ എമിൽ നാട്ടിലേക്ക് തിരിച്ചു. മരിക്കുന്നതിന് മുന്പ് മദറിനൊപ്പം നിന്നെടുത്ത ചിത്രം ഇന്നും കൊച്ചിയിലെ വസതിയിൽ എമിൽ സൂക്ഷിച്ചിട്ടുണ്ട്.
ദീർഘനാളത്തെ പരിചയമുണ്ട് എമിലിന് മദർ തെരേസയുമായി. ഉഷാ ഉതുപ്പിന്റെ സംഗീത പരിപാടികളുമായി ബന്ധപ്പെട്ട് കോൽക്കത്തയിലേക്ക് താമസം മാറ്റിയതുമുതൽ മദർ തെരേസയുമായി അടുത്ത് പ്രവർത്തിക്കാൻ എമിലിനു ഭാഗ്യമുണ്ടായി. മദറിന്റെ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളിലും എമിൽ പങ്കാളിയായിരുന്നു. കാരുണ്യ പ്രവർത്തനത്തിനുള്ള പണം കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്താറുള്ള സംഗീത പരിപാടികളിൽ ഗിറ്റാർ വായിച്ച് എമിൽ മദറിന്റെ മിഷണറീസ് പ്രവർത്തനങ്ങൾക്കൊപ്പം നിന്നു. മദറിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോഴും സംസ്കാര ചടങ്ങുകൾ നടക്കുന്പോഴും ഉള്ളുനീറിയ വേദനയോടെ ചരമഗീതത്തിൽ എമിൽ തന്ത്രിമീട്ടി.
മദർ മരിച്ച് അധികം വർഷങ്ങൾ പിന്നിടുന്നതിന് മുന്പ് തന്നെ എമിൽ നാട്ടിലേക്ക് തിരിച്ചു. മരിക്കുന്നതിന് മുന്പ് മദറിനൊപ്പം നിന്നെടുത്ത ചിത്രം ഇന്നും കൊച്ചിയിലെ വസതിയിൽ എമിൽ സൂക്ഷിച്ചിട്ടുണ്ട്.