കൊച്ചി: ഗിറ്റാറിന്റെ തന്ത്രികളിലെ വിസ്മയമായിരുന്നു അന്തരിച്ച എമിൽ ഐസക്സ്. പാശ്ചാത്യ സംഗീതത്തിൽ മാത്രം കേട്ടു പരിചയമുണ്ടായിരുന്ന ഇലക്ട്രോണിക് ഗിറ്റാറിനെ മലയാളത്തിനു പരിചയപ്പെടുത്തിയത് എമിലായിരുന്നു. ഗിറ്റാറിന്റെ ഏതു മേഖലയിലും അഗ്രഗണ്യനായിരുന്നു അദ്ദേഹം. എമിലിൽനിന്ന് ഗിറ്റാർ പഠിച്ചവരാണ് ഇന്നു മലയാള സംഗീത ലോകത്തുള്ള ഒട്ടുമിക്ക ഗിറ്റാറിസ്റ്റുകളും.
കേരളത്തിലെയും മദ്രാസിലെയും റിക്കാർഡിംഗ് സ്റ്റുഡിയോകളിൽ എമിലിന്റെ ഗിറ്റാർ വാദനം കേട്ടെങ്കിലേ സംഗീതത്തിനു പൂർണത വരികയുള്ളു എന്ന സങ്കൽപ്പം പോലും ഒരു കാലത്തുണ്ടായിരുന്നു. ഗാനഗന്ധർവൻ യേശുദാസിനും ഉഷാ ഉതുപ്പിനുമൊപ്പം ദീർഘകാലം ഗിറ്റാർ വായിച്ചു. ഒട്ടേറെ വിദേശ വേദികളിലും ഇവർക്കൊപ്പം ഗിറ്റാറിസ്റ്റായി എമിൽ പോയിട്ടുണ്ട്.
ഗായകരായ സി.ഒ.ആന്റോയും സീറോ ബാബുവുമൊക്കെ ഉൾപ്പെട്ട കൊച്ചിയിലെ ആസാദ് ക്ലബിൽനിന്നു കടമെടുത്ത ഗിറ്റാറിൽ തുടങ്ങിയതാണ് എമിലിന്റെ സംഗീതയാത്ര. 1965ൽ സ്വന്തമായി ഗാനമേള ട്രൂപ്പ് ആരംഭിച്ച യേശുദാസ് എമിലിനെ ഗിറ്റാറിസ്റ്റാക്കി. മദ്രാസിൽ യേശുദാസിന്റെ വീട്ടിൽ താമസിച്ച് പ്രശസ്ത സംഗീതജ്ഞർക്കൊപ്പം പല റിക്കാർഡിംഗുകൾക്കും ഗിറ്റാർ വായിച്ചു.
ബാബുരാജ്, ചിദംബരനാഥ്, ദേവരാജൻ തുടങ്ങി പല പ്രമുഖരോടൊത്ത് ജോലി ചെയ്തു.
സോജൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ 1965ൽ പിറന്ന വെസ്റ്റേണ്‍ പോപ് ഗ്രൂപ്പ് ഫ്ലെമംഗോയുടെ ലീഡ് ഗിറ്റാറിസ്റ്റായി. വാൾട്സ്, ഫോക്സ് ട്രോട്ട്, ചാച്ച, ജൈവ്, ട്വിസ്റ്റ് തുടങ്ങിയ നൃത്തശാഖകളെ അടുത്തറിയാനും അതിനുതകുന്ന സംഗീതത്തെ മനസിലാക്കാനും ഇക്കാലത്ത് സാധിച്ചു. കൊച്ചി സീലോർഡിൽ പാടാൻ മുംബൈയിൽനിന്നു വന്ന മെർവിൻ റൂഫസിന്റെ ഗ്രൂപ്പിൽ അംഗമായി. 1968ൽ സ്വന്തം ട്രൂപ്പായ എലീറ്റ് ഏക്സ് രൂപീകരിച്ചു. ദേവാലയ സംഗീത ശാഖകളിലും സജീവമായി. ഫാ. മൈക്കിൾ പനച്ചിക്കലിന്റെയും മറ്റും നേതൃത്വത്തിൽ നടന്നിരുന്ന ഭക്തിഗാനമേളകളുടെ റിക്കാർഡിംഗിന് എമിൽ മുന്നിൽനിന്നു.
കൊച്ചിയിലെ പ്രമുഖ കലാസ്ഥാപനങ്ങളായ കലാഭവന്റെയും സിഎസിയുടെയും രൂപീകരണത്തിലും വളർച്ചയിലും എമിലിനു ശ്രദ്ധേയമായ പങ്കുണ്ട്. കലാഭവന്റെ സ്ഥാപകനായ ആബേലച്ചൻ സിഎസി രൂപീകരിച്ചപ്പോൾ അതിൽ ഉൾപ്പെട്ട എണ്ണപ്പെട്ട സംഗീതജ്ഞരിൽ ഒരാളായിരുന്നു എമിൽ. എമിൽ വഴി യേശുദാസ് പലപ്പോഴായി ക്ലബിന്റെ പരിപാടികളിൽ പങ്കെടുക്കാനെത്തിയിരുന്നു.
1970 മുതൽ മൂന്നുവർഷം കലാഭവൻ നടത്തിയ മ്യൂസിക് നൈറ്റിൽ അറുപതോളം സംഗീതോപകരണങ്ങളുടെ അകന്പടിയോടെ ഓർക്കസ്ട്ര നിയന്ത്രിച്ച് എമിൽ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യൻ സംഗീതജ്ഞരെ പങ്കെടുപ്പിച്ച് 1970 ൽ ഐഎസ്സിയുഎസ് എന്ന സംഘടന സംഘടിപ്പിച്ച റഷ്യൻ പര്യടനത്തിൽ യേശുദാസിനൊപ്പം എമിലും അംഗമായിരുന്നു. റഷ്യയിലെ ഒട്ടേറെ വേദികളിൽ എമിൽ ഇന്ത്യൻ സംഗീതജ്ഞർക്കൊപ്പം ഗിറ്റാർ വായിച്ചു.
1973ൽ ഉഷ ഉതുപ്പ് കോട്ടയത്ത് ഫൈൻ ആർട്സ് സൊസൈറ്റിയുടെ പരിപാടിക്കെത്തിയത് എമിലിന്റെ ജീവിതത്തിന് വഴിത്തിരിവായി. എമിലിന്റെ എലീറ്റ് ഏക്സ് ബാന്റാണ് അന്നും ഉഷാ ഉതുപ്പിനുവേണ്ടി വേദി ഒരുക്കിയത്. എമിലിന്റെ സംഘാടനപാടവവും ഗിറ്റാറിലെ വൈദഗ്ധ്യവും കണ്ട ഉഷ എമിലിനെ ഒപ്പംചേർത്തു. ഉഷയുടെ ശിപാർശയിൽ എമിൽ കോൽക്കത്തയിലെ ട്രിങ്കാസ് ഹോട്ടലിലും മുംബൈയിലെ ഒബ്റോയ് ഷെറട്ടണ്‍ ഹോട്ടലിലും ഗിറ്റാറിസ്റ്റായി.
ഉഷ ഉതുപ്പിന്റെ പല ആൽബങ്ങളിലും എമിലിന്റെ സംഗീതവും ഉൾച്ചേർന്നു. ഉഷ ഉതുപ്പ് സൗണ്ട് എന്ന ട്രൂപ്പിനു രൂപം നൽകിയ എമിൽ പതിറ്റാണ്ടുകളായി ഉഷയ്ക്കൊപ്പമായിരുന്നു. 1982 മുതൽ ഉഷ കൊൽക്കത്തയിൽ സ്ഥാപിച്ച സ്റ്റുഡിയോ വൈബ്രേഷൻസിലെ ചീഫ് സൗണ്ട് റിക്കാർഡിസ്റ്റായി. കൊച്ചിയിൽനിന്ന് കൊൽക്കത്തയിലേക്കു ഭാര്യ ഹെലനൊപ്പം ജീവിതം പറിച്ചുനട്ടു. പക്ഷാഘാതത്തെ തുടർന്ന് പത്ത് വർഷം മുന്‍പാണ് എമിലും കുടുംബവും നാട്ടിലേക്കു തിരിച്ചുവന്നത്.
ഗിറ്റാറുമായി ഉഷയ്ക്കൊപ്പം 35 വർഷം
കൊച്ചി: സംഗീതപാരന്പര്യമുള്ള കുടുംബത്തിൽ ജനിച്ച എമിൽ സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചതു പിതാവിൽനിന്നായിരുന്നു. വയലിനായിരുന്നു പിതാവിന്റെ സംഗീതമേഖലയെങ്കിൽ ഗിറ്റാറിനോടായിരുന്നു എമിലിനു പ്രിയം. കേരളത്തിൽ ഇലക്ട്രോണിക് ഗിറ്റാർ പരിചയപ്പെടുത്തിയത് എമിലാണ്. എമിലിന്റെ സഹോദരങ്ങളും സംഗീതത്തിലും വാദ്യോപകരണ വാദനത്തിലും പ്രശസ്തരാണ്. സംഗീതജീവിതത്തിന്റെ തുടക്കത്തിൽ ഗാനഗന്ധർവൻ യേശുദാസിനൊപ്പവും പിന്നീട് 35 വർഷം ഉഷാ ഉതുപ്പിനൊപ്പവും എമിൽ ഗിറ്റാർ വായിച്ചു.
1947ൽ ആലപ്പുഴയിൽ ജനിച്ച എമിലിന്റെ പ്രാഥമിക വിദ്യാഭ്യാസം ആലപ്പുഴ ലിയോ തേർട്ടീന്ത് ഹൈസ് സ്കൂളിലായിരുന്നു. തുടർന്ന് എറണാകുളം ഡോണ്‍ ബോസ്കോ യുപി സ്കൂൾ, എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജതന്ത്രത്തിൽ ബിരുദവും നേടി.
1965ൽ യേശുദാസിന്റെ ഗാനമേള ട്രൂപ്പിലൂടെയാണ് സംഗീതരംഗത്ത് സജീവമാകുന്നത്. 1968ൽ സ്വന്തം ബാൻഡായ എലീറ്റ് ഏക്സ് ആരംഭിച്ചു. 1973ൽ ഉതുപ്പ് സംഗീത പരിപാടി അവതരിപ്പിച്ചപ്പോൾ ഓർക്കസ്ട്ര വായിച്ചത് എലീറ്റ് ഏക്സസായിരുന്നു. തുടർന്ന് ഉഷ ഉതുപ്പിന്റെ സംഘത്തിലെ ലീഡ് ഗിറ്റാറിസ്റ്റായി.
എമിലിന്റെ ഒൻപത് സഹോദരങ്ങളിൽ ആറു പേരും സംഗീതരംഗത്ത് പല തരത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അധ്യാപികയായ ഹെലനാണു ഭാര്യ. മക്കൾ: നീൽ, ജോഹാൻ. ഇരുവരും ദുബായിലാണ്. മരുമക്കൾ: ആഫ്റ്റൻ, കാന്റി.
കേരളത്തിലെയും മദ്രാസിലെയും റിക്കാർഡിംഗ് സ്റ്റുഡിയോകളിൽ എമിലിന്റെ ഗിറ്റാർ വാദനം കേട്ടെങ്കിലേ സംഗീതത്തിനു പൂർണത വരികയുള്ളു എന്ന സങ്കൽപ്പം പോലും ഒരു കാലത്തുണ്ടായിരുന്നു. ഗാനഗന്ധർവൻ യേശുദാസിനും ഉഷാ ഉതുപ്പിനുമൊപ്പം ദീർഘകാലം ഗിറ്റാർ വായിച്ചു. ഒട്ടേറെ വിദേശ വേദികളിലും ഇവർക്കൊപ്പം ഗിറ്റാറിസ്റ്റായി എമിൽ പോയിട്ടുണ്ട്.
ഗായകരായ സി.ഒ.ആന്റോയും സീറോ ബാബുവുമൊക്കെ ഉൾപ്പെട്ട കൊച്ചിയിലെ ആസാദ് ക്ലബിൽനിന്നു കടമെടുത്ത ഗിറ്റാറിൽ തുടങ്ങിയതാണ് എമിലിന്റെ സംഗീതയാത്ര. 1965ൽ സ്വന്തമായി ഗാനമേള ട്രൂപ്പ് ആരംഭിച്ച യേശുദാസ് എമിലിനെ ഗിറ്റാറിസ്റ്റാക്കി. മദ്രാസിൽ യേശുദാസിന്റെ വീട്ടിൽ താമസിച്ച് പ്രശസ്ത സംഗീതജ്ഞർക്കൊപ്പം പല റിക്കാർഡിംഗുകൾക്കും ഗിറ്റാർ വായിച്ചു.
ബാബുരാജ്, ചിദംബരനാഥ്, ദേവരാജൻ തുടങ്ങി പല പ്രമുഖരോടൊത്ത് ജോലി ചെയ്തു.
സോജൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ 1965ൽ പിറന്ന വെസ്റ്റേണ്‍ പോപ് ഗ്രൂപ്പ് ഫ്ലെമംഗോയുടെ ലീഡ് ഗിറ്റാറിസ്റ്റായി. വാൾട്സ്, ഫോക്സ് ട്രോട്ട്, ചാച്ച, ജൈവ്, ട്വിസ്റ്റ് തുടങ്ങിയ നൃത്തശാഖകളെ അടുത്തറിയാനും അതിനുതകുന്ന സംഗീതത്തെ മനസിലാക്കാനും ഇക്കാലത്ത് സാധിച്ചു. കൊച്ചി സീലോർഡിൽ പാടാൻ മുംബൈയിൽനിന്നു വന്ന മെർവിൻ റൂഫസിന്റെ ഗ്രൂപ്പിൽ അംഗമായി. 1968ൽ സ്വന്തം ട്രൂപ്പായ എലീറ്റ് ഏക്സ് രൂപീകരിച്ചു. ദേവാലയ സംഗീത ശാഖകളിലും സജീവമായി. ഫാ. മൈക്കിൾ പനച്ചിക്കലിന്റെയും മറ്റും നേതൃത്വത്തിൽ നടന്നിരുന്ന ഭക്തിഗാനമേളകളുടെ റിക്കാർഡിംഗിന് എമിൽ മുന്നിൽനിന്നു.
കൊച്ചിയിലെ പ്രമുഖ കലാസ്ഥാപനങ്ങളായ കലാഭവന്റെയും സിഎസിയുടെയും രൂപീകരണത്തിലും വളർച്ചയിലും എമിലിനു ശ്രദ്ധേയമായ പങ്കുണ്ട്. കലാഭവന്റെ സ്ഥാപകനായ ആബേലച്ചൻ സിഎസി രൂപീകരിച്ചപ്പോൾ അതിൽ ഉൾപ്പെട്ട എണ്ണപ്പെട്ട സംഗീതജ്ഞരിൽ ഒരാളായിരുന്നു എമിൽ. എമിൽ വഴി യേശുദാസ് പലപ്പോഴായി ക്ലബിന്റെ പരിപാടികളിൽ പങ്കെടുക്കാനെത്തിയിരുന്നു.
1970 മുതൽ മൂന്നുവർഷം കലാഭവൻ നടത്തിയ മ്യൂസിക് നൈറ്റിൽ അറുപതോളം സംഗീതോപകരണങ്ങളുടെ അകന്പടിയോടെ ഓർക്കസ്ട്ര നിയന്ത്രിച്ച് എമിൽ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യൻ സംഗീതജ്ഞരെ പങ്കെടുപ്പിച്ച് 1970 ൽ ഐഎസ്സിയുഎസ് എന്ന സംഘടന സംഘടിപ്പിച്ച റഷ്യൻ പര്യടനത്തിൽ യേശുദാസിനൊപ്പം എമിലും അംഗമായിരുന്നു. റഷ്യയിലെ ഒട്ടേറെ വേദികളിൽ എമിൽ ഇന്ത്യൻ സംഗീതജ്ഞർക്കൊപ്പം ഗിറ്റാർ വായിച്ചു.
1973ൽ ഉഷ ഉതുപ്പ് കോട്ടയത്ത് ഫൈൻ ആർട്സ് സൊസൈറ്റിയുടെ പരിപാടിക്കെത്തിയത് എമിലിന്റെ ജീവിതത്തിന് വഴിത്തിരിവായി. എമിലിന്റെ എലീറ്റ് ഏക്സ് ബാന്റാണ് അന്നും ഉഷാ ഉതുപ്പിനുവേണ്ടി വേദി ഒരുക്കിയത്. എമിലിന്റെ സംഘാടനപാടവവും ഗിറ്റാറിലെ വൈദഗ്ധ്യവും കണ്ട ഉഷ എമിലിനെ ഒപ്പംചേർത്തു. ഉഷയുടെ ശിപാർശയിൽ എമിൽ കോൽക്കത്തയിലെ ട്രിങ്കാസ് ഹോട്ടലിലും മുംബൈയിലെ ഒബ്റോയ് ഷെറട്ടണ്‍ ഹോട്ടലിലും ഗിറ്റാറിസ്റ്റായി.
ഉഷ ഉതുപ്പിന്റെ പല ആൽബങ്ങളിലും എമിലിന്റെ സംഗീതവും ഉൾച്ചേർന്നു. ഉഷ ഉതുപ്പ് സൗണ്ട് എന്ന ട്രൂപ്പിനു രൂപം നൽകിയ എമിൽ പതിറ്റാണ്ടുകളായി ഉഷയ്ക്കൊപ്പമായിരുന്നു. 1982 മുതൽ ഉഷ കൊൽക്കത്തയിൽ സ്ഥാപിച്ച സ്റ്റുഡിയോ വൈബ്രേഷൻസിലെ ചീഫ് സൗണ്ട് റിക്കാർഡിസ്റ്റായി. കൊച്ചിയിൽനിന്ന് കൊൽക്കത്തയിലേക്കു ഭാര്യ ഹെലനൊപ്പം ജീവിതം പറിച്ചുനട്ടു. പക്ഷാഘാതത്തെ തുടർന്ന് പത്ത് വർഷം മുന്‍പാണ് എമിലും കുടുംബവും നാട്ടിലേക്കു തിരിച്ചുവന്നത്.
ഗിറ്റാറുമായി ഉഷയ്ക്കൊപ്പം 35 വർഷം
കൊച്ചി: സംഗീതപാരന്പര്യമുള്ള കുടുംബത്തിൽ ജനിച്ച എമിൽ സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചതു പിതാവിൽനിന്നായിരുന്നു. വയലിനായിരുന്നു പിതാവിന്റെ സംഗീതമേഖലയെങ്കിൽ ഗിറ്റാറിനോടായിരുന്നു എമിലിനു പ്രിയം. കേരളത്തിൽ ഇലക്ട്രോണിക് ഗിറ്റാർ പരിചയപ്പെടുത്തിയത് എമിലാണ്. എമിലിന്റെ സഹോദരങ്ങളും സംഗീതത്തിലും വാദ്യോപകരണ വാദനത്തിലും പ്രശസ്തരാണ്. സംഗീതജീവിതത്തിന്റെ തുടക്കത്തിൽ ഗാനഗന്ധർവൻ യേശുദാസിനൊപ്പവും പിന്നീട് 35 വർഷം ഉഷാ ഉതുപ്പിനൊപ്പവും എമിൽ ഗിറ്റാർ വായിച്ചു.
1947ൽ ആലപ്പുഴയിൽ ജനിച്ച എമിലിന്റെ പ്രാഥമിക വിദ്യാഭ്യാസം ആലപ്പുഴ ലിയോ തേർട്ടീന്ത് ഹൈസ് സ്കൂളിലായിരുന്നു. തുടർന്ന് എറണാകുളം ഡോണ്‍ ബോസ്കോ യുപി സ്കൂൾ, എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജതന്ത്രത്തിൽ ബിരുദവും നേടി.
1965ൽ യേശുദാസിന്റെ ഗാനമേള ട്രൂപ്പിലൂടെയാണ് സംഗീതരംഗത്ത് സജീവമാകുന്നത്. 1968ൽ സ്വന്തം ബാൻഡായ എലീറ്റ് ഏക്സ് ആരംഭിച്ചു. 1973ൽ ഉതുപ്പ് സംഗീത പരിപാടി അവതരിപ്പിച്ചപ്പോൾ ഓർക്കസ്ട്ര വായിച്ചത് എലീറ്റ് ഏക്സസായിരുന്നു. തുടർന്ന് ഉഷ ഉതുപ്പിന്റെ സംഘത്തിലെ ലീഡ് ഗിറ്റാറിസ്റ്റായി.
എമിലിന്റെ ഒൻപത് സഹോദരങ്ങളിൽ ആറു പേരും സംഗീതരംഗത്ത് പല തരത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അധ്യാപികയായ ഹെലനാണു ഭാര്യ. മക്കൾ: നീൽ, ജോഹാൻ. ഇരുവരും ദുബായിലാണ്. മരുമക്കൾ: ആഫ്റ്റൻ, കാന്റി.