കോഴിക്കോട്: ഓഖി ദുരന്തത്തില്‍പ്പെട്ട മൂന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. കോഴിക്കോട് മെഡിക്കല്‍കോളജില്‍ സൂക്ഷിച്ച മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി.
തിരുവനന്തപുരം പുല്ലുവിള കിണറ്റടിവിളാകം പുരയില്‍ സിറില്‍ മിറാന്‍ഡ(55), വിഴിഞ്ഞം പള്ളിത്തുറയില്‍ ഏലിയാസിന്റെ മകന് ജെറോം(55), തമിഴ്നാട് തൂത്തുക്കുടി മിനവർ കോളനിയിൽ തോബിയാസിന്റെ മകൻ കിന്‍സ്റ്റൺ (44) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം പുല്ലുവിള കിണറ്റടിവിളാകം പുരയില്‍ സിറില്‍ മിറാന്‍ഡ(55), വിഴിഞ്ഞം പള്ളിത്തുറയില്‍ ഏലിയാസിന്റെ മകന് ജെറോം(55), തമിഴ്നാട് തൂത്തുക്കുടി മിനവർ കോളനിയിൽ തോബിയാസിന്റെ മകൻ കിന്‍സ്റ്റൺ (44) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.