കൊച്ചി: കടവന്ത്ര പോലീസ് സ്റ്റേഷനിലെ എഎസ്ഐ പി.എം. തോമസിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയാരോപിച്ചു ബന്ധുക്കൾ രംഗത്ത്. തോമസ് ജീവനൊടുക്കിയത് പോലീസിലെ തന്നെ ചിലരുടെ ഇടപെടലിനെത്തുടർന്നാണെന്നും കേസിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നു ബന്ധുക്കൾ പറഞ്ഞു. തോമസിന്റെ പേരിൽ 2009ൽ ഉള്ള വിജിലൻസ് കേസിൽ ഇന്നലെ വിചാരണ തുടങ്ങാനിരിക്കെയായിരുന്നു ആത്മഹത്യ. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ സ്ഥലമിടപാടുമായി ബന്ധപ്പെട്ടു കൈക്കൂലി വാങ്ങിയെന്നാണു കേസ്.
കേസിൽ മറ്റൊരു പോലീസുകാരനെ രക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തോമസിനെ കുരുക്കുകയായിരുന്നുവെന്നു ബന്ധുക്കൾ ആരോപിക്കുന്നു. കേസിൽ തനിക്കു നീതി ലഭിക്കുകയില്ലെന്നു തോമസ് വിശ്വസിച്ചിരുന്നു.
ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നു ബന്ധുക്കൾ പറയുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലും പേരും കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നു തോമസിന്റെ അടുത്ത ബന്ധുവും മുളവുകാട് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റുമായ പി.ആർ. ജോണ് പറഞ്ഞു. നാട്ടിലെ പൊതു പരിപാടികളിൽ തോമസ് സജീവ സാന്നിധ്യമായിരുന്നെന്നും കേസിൽ തനിക്കെതിരായി നടപടി ഉണ്ടായാൽ സമൂഹത്തിലുണ്ടാകുന്ന മാനഹാനി ഭയന്നാണ് തോമസ് ജീവനൊടുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ മറ്റൊരു പോലീസുകാരനെ രക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തോമസിനെ കുരുക്കുകയായിരുന്നുവെന്നു ബന്ധുക്കൾ ആരോപിക്കുന്നു. കേസിൽ തനിക്കു നീതി ലഭിക്കുകയില്ലെന്നു തോമസ് വിശ്വസിച്ചിരുന്നു.
ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നു ബന്ധുക്കൾ പറയുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലും പേരും കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നു തോമസിന്റെ അടുത്ത ബന്ധുവും മുളവുകാട് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റുമായ പി.ആർ. ജോണ് പറഞ്ഞു. നാട്ടിലെ പൊതു പരിപാടികളിൽ തോമസ് സജീവ സാന്നിധ്യമായിരുന്നെന്നും കേസിൽ തനിക്കെതിരായി നടപടി ഉണ്ടായാൽ സമൂഹത്തിലുണ്ടാകുന്ന മാനഹാനി ഭയന്നാണ് തോമസ് ജീവനൊടുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.