തൃശൂർ: അഞ്ചേരി വളർകാവിൽ കെഎസ്ആർടിസി ബസും ഓച്ചിറയിലെ നാടകസംഘത്തിന്റെ ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു നാല്പതോളം പേർക്കു പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെയും നാടകവാനിന്റെയും മുൻഭാഗം പൂർണമായും തകർന്നു. ഓച്ചിറ സരിഗ തീയറ്ററിന്റെ നാടകവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം.
നാടകവാനിലുണ്ടായിരുന്ന പത്തുപേർക്കും ബസിലുണ്ടായിരുന്ന മുപ്പതിലേറെ പേർക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നാടകനടൻ ഭദ്രൻ, ഉഷ ഉണ്ണി എന്നിവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ടെമ്പോ ഡ്രൈവർ സജുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. മുപ്പതോളം പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
തൃശൂരിലേക്കു വന്നിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എറണാകുളം ഭാഗത്തേക്കു പോയിരുന്ന നാടകസംഘത്തിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തെതുടർന്ന് കുട്ടനെല്ലൂർ - തൃശൂർ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
നാടകവാനിലുണ്ടായിരുന്ന പത്തുപേർക്കും ബസിലുണ്ടായിരുന്ന മുപ്പതിലേറെ പേർക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നാടകനടൻ ഭദ്രൻ, ഉഷ ഉണ്ണി എന്നിവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ടെമ്പോ ഡ്രൈവർ സജുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. മുപ്പതോളം പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
തൃശൂരിലേക്കു വന്നിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എറണാകുളം ഭാഗത്തേക്കു പോയിരുന്ന നാടകസംഘത്തിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തെതുടർന്ന് കുട്ടനെല്ലൂർ - തൃശൂർ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.