തിരുവനന്തപുരം: കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായതായി ടൂറിസം വകുപ്പ്. 2017 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 4.23 ശതമാനം വിദേശികളാണു കേരളത്തിലേക്കു വന്നത്. എന്നാൽ മുൻവർഷം ഇതേ കാലയളവിനുള്ളിൽ 5.23 ശതമാനം വിദേശികളാണ് എത്തിയിരുന്നത്.
അതേസമയം, ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയാണ് 2017ൽ ഉണ്ടായത് - 11.03 ശതമാനം. ജിഎസ്ടി നടപ്പിലാക്കിയതു ടൂറിസം വ്യവസായത്തെ വൻതോതിൽ ബാധിച്ചതായി ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വലിയ ഇടിവാണു ടൂറിസം മേഖലയിലുണ്ടായത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
മദ്യനിരോധനം ടൂറിസ്റ്റുകളുടെ വരവിനെ ബാധിച്ചുവെന്നു പറയാനാവില്ല. മദ്യം അന്വേഷിച്ചല്ല വിദേശികൾ കേരളത്തിലേക്ക് എത്തുന്നത്. മദ്യം ലഭിക്കുന്നോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ വിദേശ ടൂറിസ്റ്റുകളുടെ വരവിനെ വിലയിരുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.
ടൂറിസം നയത്തിലെ പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. നയം നടപ്പിലാക്കി 2021ഓടെ വിനോദ സഞ്ചാരികളുടെ വരവ് നിലവിലുള്ളതിന്റെ ഇരട്ടിയായി ഉയർത്തുമെന്നുള്ള പ്രഖ്യാപനം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയാണ് 2017ൽ ഉണ്ടായത് - 11.03 ശതമാനം. ജിഎസ്ടി നടപ്പിലാക്കിയതു ടൂറിസം വ്യവസായത്തെ വൻതോതിൽ ബാധിച്ചതായി ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വലിയ ഇടിവാണു ടൂറിസം മേഖലയിലുണ്ടായത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
മദ്യനിരോധനം ടൂറിസ്റ്റുകളുടെ വരവിനെ ബാധിച്ചുവെന്നു പറയാനാവില്ല. മദ്യം അന്വേഷിച്ചല്ല വിദേശികൾ കേരളത്തിലേക്ക് എത്തുന്നത്. മദ്യം ലഭിക്കുന്നോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ വിദേശ ടൂറിസ്റ്റുകളുടെ വരവിനെ വിലയിരുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.
ടൂറിസം നയത്തിലെ പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. നയം നടപ്പിലാക്കി 2021ഓടെ വിനോദ സഞ്ചാരികളുടെ വരവ് നിലവിലുള്ളതിന്റെ ഇരട്ടിയായി ഉയർത്തുമെന്നുള്ള പ്രഖ്യാപനം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.