ചങ്ങനാശേരി: കേരളത്തിലെ മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിൽ നായർ സർവീസ് സൊസൈറ്റി നിർവഹിക്കുന്ന പങ്ക് വലുതാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരു ന്തോട്ടം. പെരുന്ന മന്നംനഗറിൽ നടന്ന 141-ാമത് മന്നംജയന്തി സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മതസൗഹാർദകേന്ദ്രങ്ങളിലൊന്നായി ചങ്ങനാശേരി നിലനില്ക്കുന്നതിൽ എൻഎസ്എസിന്റെ പങ്ക് നിഷേധിക്കാനാവില്ല. സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി നിലപാടെടുക്കുന്പോഴും ഇതര സമുദായങ്ങളോടു നല്ല ബന്ധം സൂക്ഷിക്കുന്നതിൽ എൻഎസ്എസ് പുലർത്തുന്ന ജാഗ്രത ശ്രദ്ധേയമാണ്. വർഗീയതയ്ക്കു കൂട്ടുനില്ക്കാത്ത എൻഎസ്എസ് രാഷ്ട്രീയ സമ്മർദങ്ങളെയും പ്രലോഭനങ്ങളെയും ചെറുത്തും അതിജീവിച്ചും നിന്നാണ് മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതെന്നും മാർ പെരുന്തോട്ടം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലുള്ള വളർച്ചയിൽ എൻഎസ്എസ് വലിയ സംഭാവനകളാണ് നൽകുന്നത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസരംഗത്തും ആതുര സേവനരംഗത്തും എൻഎസ്എസ് നൽകുന്ന സേവനങ്ങൾ പൊതുസമൂഹം നന്ദിയോടെയാണ് സ്മരിക്കുന്നത്. മുന്നോക്കക്കാരിലെ പിന്നോക്കാവസ്ഥയിലുള്ളവർക്കും പാവപ്പെട്ടവർക്കും വേണ്ടി സംഘടന നടത്തുന്ന പോരാട്ടം സാമൂഹ്യപ്രതിബദ്ധതയുടെ തെളിവാണ്.
ചങ്ങനാശേരി അതിരൂപതയും പെരുന്ന എൻഎസ്എസ് ആസ്ഥാനവും എക്കാലവും സൗഹാർദപരമായ ബന്ധമാണു പുലർത്തുന്നത്. വിമോചന സമരകാലത്തു സമുദായാചാര്യൻ മന്നത്തുപത്മനാഭനും ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ടും ചേർന്നു നടത്തിയ പോരാട്ടങ്ങൾ സ്മരണീയമാണ്. ശൂന്യതയിൽനിന്നു നായർ സമുദായത്തെ പടുത്തുയർത്തിയ മന്നത്തു പത്മനാഭൻ ഇതര സമുദായങ്ങൾക്കും ആദരണീയനും അനുകരണീയനുമാണെന്നും ആർച്ച് ബിഷപ് ഓർമിപ്പിച്ചു.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തന്പുരാട്ടി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ത്രീധനം വാങ്ങാതിരിക്കാനും കൊടുക്കാതിരിക്കാനുമുള്ള ശക്തമായ നിലപാടുകൾ എൻഎസ്എസിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നു ലക്ഷ്മിഭായി തന്പുരാട്ടി പറഞ്ഞു. സ്ത്രീധനം നിരോധിക്കുന്നതിനായി എൻഎസ്എസ് ശ്രമങ്ങൾ നടത്തിയാൽ മന്നത്ത് പത്മനാഭന്റെ ആത്മാവ് സന്തോഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എൻഎസ്എസിന്റെ സേവനങ്ങൾക്കു പിന്നിൽ രഹസ്യ അജണ്ടകളില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
എൻഎസ്എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് വൈസ് പ്രസിഡന്റ് പ്രഫ.വി.പി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വംബോർഡ് ചെയർമാൻ എൻ. പീതാംബരക്കുറുപ്പ്, എംജി സർവകലാശാലാ സ്കൂൾ ഓഫ് ജേർണലിസം ഡയറക്ടർ പ്രഫ. മാടവന ബാലകൃഷ്പിള്ള, എൻഎസ്എസ് ട്രഷറർ ഡോ.എം. ശശികുമാർ എന്നിവർ പ്രസംഗിച്ചു. ജയന്തി സമ്മേളനത്തിലും പുഷ്പാർച്ചനയ്ക്കും രാഷ്ട്രീയ, സാമൂഹിക നേതാക്കളടക്കം ആയിരങ്ങളാണ് എത്തിയത്.
കേരളത്തിലെ മതസൗഹാർദകേന്ദ്രങ്ങളിലൊന്നായി ചങ്ങനാശേരി നിലനില്ക്കുന്നതിൽ എൻഎസ്എസിന്റെ പങ്ക് നിഷേധിക്കാനാവില്ല. സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി നിലപാടെടുക്കുന്പോഴും ഇതര സമുദായങ്ങളോടു നല്ല ബന്ധം സൂക്ഷിക്കുന്നതിൽ എൻഎസ്എസ് പുലർത്തുന്ന ജാഗ്രത ശ്രദ്ധേയമാണ്. വർഗീയതയ്ക്കു കൂട്ടുനില്ക്കാത്ത എൻഎസ്എസ് രാഷ്ട്രീയ സമ്മർദങ്ങളെയും പ്രലോഭനങ്ങളെയും ചെറുത്തും അതിജീവിച്ചും നിന്നാണ് മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതെന്നും മാർ പെരുന്തോട്ടം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലുള്ള വളർച്ചയിൽ എൻഎസ്എസ് വലിയ സംഭാവനകളാണ് നൽകുന്നത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസരംഗത്തും ആതുര സേവനരംഗത്തും എൻഎസ്എസ് നൽകുന്ന സേവനങ്ങൾ പൊതുസമൂഹം നന്ദിയോടെയാണ് സ്മരിക്കുന്നത്. മുന്നോക്കക്കാരിലെ പിന്നോക്കാവസ്ഥയിലുള്ളവർക്കും പാവപ്പെട്ടവർക്കും വേണ്ടി സംഘടന നടത്തുന്ന പോരാട്ടം സാമൂഹ്യപ്രതിബദ്ധതയുടെ തെളിവാണ്.
ചങ്ങനാശേരി അതിരൂപതയും പെരുന്ന എൻഎസ്എസ് ആസ്ഥാനവും എക്കാലവും സൗഹാർദപരമായ ബന്ധമാണു പുലർത്തുന്നത്. വിമോചന സമരകാലത്തു സമുദായാചാര്യൻ മന്നത്തുപത്മനാഭനും ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ടും ചേർന്നു നടത്തിയ പോരാട്ടങ്ങൾ സ്മരണീയമാണ്. ശൂന്യതയിൽനിന്നു നായർ സമുദായത്തെ പടുത്തുയർത്തിയ മന്നത്തു പത്മനാഭൻ ഇതര സമുദായങ്ങൾക്കും ആദരണീയനും അനുകരണീയനുമാണെന്നും ആർച്ച് ബിഷപ് ഓർമിപ്പിച്ചു.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തന്പുരാട്ടി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ത്രീധനം വാങ്ങാതിരിക്കാനും കൊടുക്കാതിരിക്കാനുമുള്ള ശക്തമായ നിലപാടുകൾ എൻഎസ്എസിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നു ലക്ഷ്മിഭായി തന്പുരാട്ടി പറഞ്ഞു. സ്ത്രീധനം നിരോധിക്കുന്നതിനായി എൻഎസ്എസ് ശ്രമങ്ങൾ നടത്തിയാൽ മന്നത്ത് പത്മനാഭന്റെ ആത്മാവ് സന്തോഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എൻഎസ്എസിന്റെ സേവനങ്ങൾക്കു പിന്നിൽ രഹസ്യ അജണ്ടകളില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
എൻഎസ്എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് വൈസ് പ്രസിഡന്റ് പ്രഫ.വി.പി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വംബോർഡ് ചെയർമാൻ എൻ. പീതാംബരക്കുറുപ്പ്, എംജി സർവകലാശാലാ സ്കൂൾ ഓഫ് ജേർണലിസം ഡയറക്ടർ പ്രഫ. മാടവന ബാലകൃഷ്പിള്ള, എൻഎസ്എസ് ട്രഷറർ ഡോ.എം. ശശികുമാർ എന്നിവർ പ്രസംഗിച്ചു. ജയന്തി സമ്മേളനത്തിലും പുഷ്പാർച്ചനയ്ക്കും രാഷ്ട്രീയ, സാമൂഹിക നേതാക്കളടക്കം ആയിരങ്ങളാണ് എത്തിയത്.