മാന്നാനം: മെഴുകുതിരികൾ കൈയിലേന്തി ജപമാലയുരുവിട്ട് ആയിരങ്ങൾ പങ്കെടുത്ത ജപമാല പ്രദക്ഷിണം മാന്നാനത്തെ ഭക്തിസാന്ദ്രമാക്കി. വിശുദ്ധ ചാവറ പിതാവിന്റെ പാദസ്പർശമേറ്റ മാന്നാനത്തിന്റെ വീഥികളിലൂടെ ഇന്നലെ വൈകുന്നേരം കടന്നുപോയ ജപമാല പ്രദക്ഷിണം വിശ്വാസികൾക്കു സായൂജ്യമായി. വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ചായിരുന്നു ജപമാല പ്രദക്ഷിണം.
ആശ്രമ ദേവാലയത്തിൽ നിന്നാരംഭിച്ച് കെഇ കോളജ്, മറ്റപ്പള്ളിക്കവല, ഫാത്തിമ മാതാ കപ്പേള വഴി തിരികെ ദേവാലയത്തിലെത്തി പ്രദക്ഷിണം സമാപിച്ചു. വൈകുന്നേരം പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ചു. തുടർന്നായിരുന്നു ജപമാല പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ ഇന്നു രാവിലെ കൈനകരിയിൽ വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹത്തിൽ നിന്നാരംഭിക്കുന്ന തീർഥാടനം 10.30നു മാന്നാനം ആശ്രമ ദേവാലയത്തിൽ എത്തിച്ചേരും. 11ന് സിഎംഐ സഭയിലെ നവ വൈദികർ പ്രിയോർ ജനറാൾ ഫാ. പോൾ അച്ചാണ്ടിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നു നടക്കുന്ന പിടിയരി ഉൗണിൽ (നേർച്ച ഭക്ഷണം) മുഴുവൻ വിശ്വാസികളും പങ്കെടുക്കും.
വൈകുന്നേരം 4.30നു മാണ്ഡ്യ രൂപതാധ്യക്ഷൻ ബിഷപ് മാർ ആന്റണി കരിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് പ്രസുദേന്തി തിരി നൽകൽ. ആറിന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം സംവഹിക്കപ്പെടുന്ന പ്രദക്ഷിണത്തിന് മുത്തുക്കുടകളും വാദ്യമേളങ്ങളും അകന്പടിയേകും. പ്രദക്ഷിണം ഫാത്തിമ മാതാ കപ്പേളയിൽ എത്തുന്പോൾ ഫാ.ഡേവിസ് ചിറമ്മേൽ സന്ദേശം നൽകും. ആശ്രമ ദേവാലയത്തിൽ പ്രദക്ഷിണം സമാപിച്ചശേഷം ലദീഞ്ഞും തിരുശേഷിപ്പ് വണക്കവും ഉണ്ടായിരിക്കും.
ആശ്രമ ദേവാലയത്തിൽ നിന്നാരംഭിച്ച് കെഇ കോളജ്, മറ്റപ്പള്ളിക്കവല, ഫാത്തിമ മാതാ കപ്പേള വഴി തിരികെ ദേവാലയത്തിലെത്തി പ്രദക്ഷിണം സമാപിച്ചു. വൈകുന്നേരം പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിച്ചു. തുടർന്നായിരുന്നു ജപമാല പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ ഇന്നു രാവിലെ കൈനകരിയിൽ വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹത്തിൽ നിന്നാരംഭിക്കുന്ന തീർഥാടനം 10.30നു മാന്നാനം ആശ്രമ ദേവാലയത്തിൽ എത്തിച്ചേരും. 11ന് സിഎംഐ സഭയിലെ നവ വൈദികർ പ്രിയോർ ജനറാൾ ഫാ. പോൾ അച്ചാണ്ടിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നു നടക്കുന്ന പിടിയരി ഉൗണിൽ (നേർച്ച ഭക്ഷണം) മുഴുവൻ വിശ്വാസികളും പങ്കെടുക്കും.
വൈകുന്നേരം 4.30നു മാണ്ഡ്യ രൂപതാധ്യക്ഷൻ ബിഷപ് മാർ ആന്റണി കരിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് പ്രസുദേന്തി തിരി നൽകൽ. ആറിന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം സംവഹിക്കപ്പെടുന്ന പ്രദക്ഷിണത്തിന് മുത്തുക്കുടകളും വാദ്യമേളങ്ങളും അകന്പടിയേകും. പ്രദക്ഷിണം ഫാത്തിമ മാതാ കപ്പേളയിൽ എത്തുന്പോൾ ഫാ.ഡേവിസ് ചിറമ്മേൽ സന്ദേശം നൽകും. ആശ്രമ ദേവാലയത്തിൽ പ്രദക്ഷിണം സമാപിച്ചശേഷം ലദീഞ്ഞും തിരുശേഷിപ്പ് വണക്കവും ഉണ്ടായിരിക്കും.