കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) നേതൃത്വത്തിൽ 15 മുതൽ 17 വരെ കൊച്ചിയിൽ നടക്കുന്ന സഫാരി അന്താരാഷ്ട്ര സമ്മേളനത്തിൽ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഫലപ്രദമാക്കുന്നതു സംബന്ധിച്ചു പ്രത്യേക ചർച്ച സംഘടിപ്പിക്കും. ശാസ്ത്രജ്ഞരുടെയും മത്സ്യത്തൊഴിലാളികളുടെയും സംയുക്ത സംഗമത്തിലാകും ചർച്ച.
മൊബൈൽ ആപ്പ്, ഓണ്‍ലൈൻ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിങ്ങനെ നിലവിലുള്ള എല്ലാവിധ സേവനങ്ങളെക്കുറിച്ചും മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്താനുള്ള നടപടികളെക്കുറിച്ചും ആലോചിക്കും. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണിതെന്നു സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
ഉപഗ്രഹങ്ങളിൽനിന്നുള്ള വിവരങ്ങൾ മത്സ്യമേഖലയുടെ പുരോഗതിക്കായി ഉപയോഗിക്കുന്നതിനു സിഎംഎഫ്ആർഐ രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായിട്ടാണു സഫാരി അന്താരാഷ്ട്ര സമ്മേളനം കൊച്ചിയിൽ സിഎംഎഫ്ആർഐ ആസ്ഥാനത്തു വിളിച്ചുചേർക്കുന്നത്. സഫാരി സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ത്രിദിന പരിശീലന പരിപാടി 12നു തുടങ്ങും.
മൊബൈൽ ആപ്പ്, ഓണ്‍ലൈൻ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിങ്ങനെ നിലവിലുള്ള എല്ലാവിധ സേവനങ്ങളെക്കുറിച്ചും മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്താനുള്ള നടപടികളെക്കുറിച്ചും ആലോചിക്കും. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണിതെന്നു സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
ഉപഗ്രഹങ്ങളിൽനിന്നുള്ള വിവരങ്ങൾ മത്സ്യമേഖലയുടെ പുരോഗതിക്കായി ഉപയോഗിക്കുന്നതിനു സിഎംഎഫ്ആർഐ രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായിട്ടാണു സഫാരി അന്താരാഷ്ട്ര സമ്മേളനം കൊച്ചിയിൽ സിഎംഎഫ്ആർഐ ആസ്ഥാനത്തു വിളിച്ചുചേർക്കുന്നത്. സഫാരി സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ത്രിദിന പരിശീലന പരിപാടി 12നു തുടങ്ങും.