തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹംകൂടി തിരിച്ചറിഞ്ഞു. കുടുംബത്തിന്റെ ദാരിദ്ര്യ മകറ്റാൻ കടലിലിറങ്ങിയ വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ ജെറോണിന്റെ (55) യും പുല്ലുവിള കിണറ്റടി വിളാകം വീട്ടിൽ സിറിൾ മിരാൻഡ (55)യുടെയും കന്യാകുമാരി തൂത്തൂര്‍ സ്വദേശി സനുസിലോസിന്റെ മകന് വില്‍ഫ്രെഡിന്റെയും (58) മൃതദേഹ മാണ് തിരിച്ചറിഞ്ഞത്. മിരാൻഡയുടെ മരുമകൻ ജേക്കബ് മുത്തു പിള്ള (32) ക്കായുള്ള വീട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു.
ഡിഎൻഎ ടെസ്റ്റിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് .കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ജെറോണിന്റെ യും സിറിൾ മിരാൻഡയുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ പുറപ്പെട്ടു.വില്ഫ്രെഡിന്റെ മൃതദേഹം ശ്രീചിത്ര മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഇന്നു ബന്ധുക്കള്‍ ഏറ്റുവാങ്ങും.
വിഴിഞ്ഞം സ്വദേശി സിന്ധുദാസിന്റെ വള്ളത്തിലാണ് നവംബർ 29ന് വൈകുന്നേരം ജെറോണും സഹപ്രവർത്തകരായ ക്രിസ്റ്റഡിമ, ഷൈൻ എന്നിവർ വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ടത് .
വീട്ടുകാരുടെ ഒരു മാസത്തിലധികമുള്ള കാത്തിരിപ്പിനൊടുവിൽ ജെറോമിനെ തിരിച്ചറിഞ്ഞെങ്കിലും ക്രിസ്റ്റഡിമയും ഷൈനും ഇനിയും തിരിച്ചെത്തണം. ജന്മനാ അംഗ പരിമിതനായിരുന്നു ജെറോൺ ഭാര്യയും രണ്ടു പെൺമക്കളും മകനുമുള്ള കുടുംബത്തിന്റെ പട്ടിണിയകറ്റാണ് മീൻപിടിക്കാൻ പുറപ്പെട്ടത്. ഭാര്യ ബേബി. മക്കൾ: മിനി ,അശോകൻ, സിന്ധു.
സിറിൾ മിരാൻഡയും മകൾ ഷൈനിയുടെ ഭർത്താവ് ജേക്കബ് മുത്തുപ്പിള്ളയും തമിഴ്നാട് നീരോടി സ്വദേശിക്കൊപ്പം ക്രിസ്ഫറുടെ വള്ളത്തിൽ വിഴിഞ്ഞത്തുനിന്നാണു മീൻപിടിക്കാൻ പുറപ്പെട്ടത്.കഴിഞ്ഞ മാസം 24ന് നീരോടി സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. അതിനുശേഷം ഇന്നലെ വരെ കാത്തിരിക്കേണ്ടി വന്നു സിറിൾ മിരാൻഡ ക്കായി. ഭാര്യ: ത്രേസ്യ. മറ്റുമക്കൾ: ഡിക്സൺ, റോബിൻസൺ.
ഡിഎൻഎ ടെസ്റ്റിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് .കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ജെറോണിന്റെ യും സിറിൾ മിരാൻഡയുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ പുറപ്പെട്ടു.വില്ഫ്രെഡിന്റെ മൃതദേഹം ശ്രീചിത്ര മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഇന്നു ബന്ധുക്കള്‍ ഏറ്റുവാങ്ങും.
വിഴിഞ്ഞം സ്വദേശി സിന്ധുദാസിന്റെ വള്ളത്തിലാണ് നവംബർ 29ന് വൈകുന്നേരം ജെറോണും സഹപ്രവർത്തകരായ ക്രിസ്റ്റഡിമ, ഷൈൻ എന്നിവർ വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ടത് .
വീട്ടുകാരുടെ ഒരു മാസത്തിലധികമുള്ള കാത്തിരിപ്പിനൊടുവിൽ ജെറോമിനെ തിരിച്ചറിഞ്ഞെങ്കിലും ക്രിസ്റ്റഡിമയും ഷൈനും ഇനിയും തിരിച്ചെത്തണം. ജന്മനാ അംഗ പരിമിതനായിരുന്നു ജെറോൺ ഭാര്യയും രണ്ടു പെൺമക്കളും മകനുമുള്ള കുടുംബത്തിന്റെ പട്ടിണിയകറ്റാണ് മീൻപിടിക്കാൻ പുറപ്പെട്ടത്. ഭാര്യ ബേബി. മക്കൾ: മിനി ,അശോകൻ, സിന്ധു.
സിറിൾ മിരാൻഡയും മകൾ ഷൈനിയുടെ ഭർത്താവ് ജേക്കബ് മുത്തുപ്പിള്ളയും തമിഴ്നാട് നീരോടി സ്വദേശിക്കൊപ്പം ക്രിസ്ഫറുടെ വള്ളത്തിൽ വിഴിഞ്ഞത്തുനിന്നാണു മീൻപിടിക്കാൻ പുറപ്പെട്ടത്.കഴിഞ്ഞ മാസം 24ന് നീരോടി സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. അതിനുശേഷം ഇന്നലെ വരെ കാത്തിരിക്കേണ്ടി വന്നു സിറിൾ മിരാൻഡ ക്കായി. ഭാര്യ: ത്രേസ്യ. മറ്റുമക്കൾ: ഡിക്സൺ, റോബിൻസൺ.