തൃശൂർ: അവയവ ദാതാക്കളെയും അവയവം സ്വീകരിച്ചു പുതുജീവിതം ലഭിച്ചവരെയും പങ്കെടുപ്പിച്ച് കലാകായിക മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിൽ ആദ്യമായി തൃശൂരിൽ നടത്തുന്ന ഈ സംഗമം ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററും കിഡ്നി ഫൗണ്ടേഷനും കോണ്‍ഫെഡറേഷൻ ഓഫ് ചാരിറ്റബിൾ ഓർഗനൈസേഷനും സംയുക്തമായാണ് നടത്തുന്നത്. ലോക വൃക്കദിനമായ മാർച്ച് എട്ടിനാണ് മേള.
ഗെയിംസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 31നു മുമ്പു പേര് രജിസ്റ്റർ ചെയ്യണം. ടേബിൾ ടെന്നീസ്, സ്ലോ സൈക്കിൾ, ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോൾ ത്രോ, ചെസ്, കാരംസ്, ക്രിക്കറ്റ് ബൗളിംഗ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.
അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കും മറ്റുള്ളവരെപ്പോലെ തന്നെ ആരോഗ്യപരമായ ജീവിതം നയിക്കാമെന്നു മനസിലാക്കിക്കൊടുക്കുക, അവയവ ദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുക തുടങ്ങിയവയാണ് ഈ സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്നു ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഉമ പ്രേമൻ പറഞ്ഞു. ഗെയിംസിന്റെ നടത്തിപ്പിനായി 21 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ഗെയിംസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 31നു മുമ്പു പേര് രജിസ്റ്റർ ചെയ്യണം. ടേബിൾ ടെന്നീസ്, സ്ലോ സൈക്കിൾ, ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോൾ ത്രോ, ചെസ്, കാരംസ്, ക്രിക്കറ്റ് ബൗളിംഗ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.
അവയവദാതാക്കൾക്കും സ്വീകർത്താക്കൾക്കും മറ്റുള്ളവരെപ്പോലെ തന്നെ ആരോഗ്യപരമായ ജീവിതം നയിക്കാമെന്നു മനസിലാക്കിക്കൊടുക്കുക, അവയവ ദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക, ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുക തുടങ്ങിയവയാണ് ഈ സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്നു ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഉമ പ്രേമൻ പറഞ്ഞു. ഗെയിംസിന്റെ നടത്തിപ്പിനായി 21 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.