നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 കോടി രൂപയുടെ മയക്കുമരുന്നുമായി തിങ്കളാഴ്ച പിടിയിലായ ഫിലിപ്പീൻസ് യുവതി ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള മയക്കുമരുന്നു കള്ളക്കടത്തു സംഘത്തിന്റെ കണ്ണിയാണെന്നു നാർകോട്ടിക് സെൽ ബ്യൂറോ കൊച്ചിൻ സബ് സോണ് സൂപ്രണ്ട് വേണുഗോപാൽ ജി. കുറുപ്പ് അറിയിച്ചു.
പിടിയിലായ ജോഹന്ന ഡി ടോറസ് (36) ഡേ കെയർ സ്കൂളിലെ ആയ ആയിരുന്നുവത്രെ. ഇവർ 4.8 കിലോഗ്രാം കൊക്കൈനുമായി മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കടന്നാണ് നെടുമ്പാശേരിയിൽ വന്നിറങ്ങിയത്. ജോഹന്നയെ കളമശേരി മജിസ്ട്രേറ്റ് കോടതി ഇന്നലെ റിമാൻഡ് ചെയ്തു.
ബ്രസീലിലെ സാവോപോളോ വിമാനത്താവളത്തിൽ നിന്നു യാത്ര തിരിച്ച യുവതി മറ്റു വിമാനത്താവളങ്ങളിലെല്ലാം ട്രാൻസിറ്റ് പാസഞ്ചറായിട്ടാണ് കടന്നുപോന്നത്. യുവതിയുടെ യാത്ര മുഴുവൻ നിയന്ത്രിച്ചിരുന്നത് സാവോപോളോയിൽനിന്നാണെന്നു വ്യക്തമായതായി മൊബൈൽ ഫോണിൽനിന്നു അറിയാൻ കഴിഞ്ഞെന്നും വേണുഗോപാൽ പറഞ്ഞു. ഏതു വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത് എന്നു പോലും അതാതു സമയങ്ങളിൽ അറിയിക്കുകയായിരുന്നുവത്രെ.
ഇന്ത്യയിൽ ഹൈദരാബാദ്, ചെന്നൈ, കൊച്ചി, ബംഗളൂരു എന്നീ വിമാനത്താവളങ്ങളാണ് ഇവർ തെരഞ്ഞെടുത്തിരുന്നത്. അവസാന നിമിഷമാണ് കൊച്ചിയിലിറങ്ങാൻ നിർദേശം ലഭിച്ചതത്രെ.
ഇവർക്കു താമസിക്കാൻ കൊച്ചിയിൽ ലക്ഷ്വറി ഹോട്ടൽ ബുക്ക് ചെയ്തിരുന്നു. ജനുവരി മൂന്നു വരെ അവിടെ തങ്ങാനായിരുന്നു നിർദേശം. കൊണ്ടുവന്ന കൊക്കൈൻ ഗോവയിലേക്കോ ഡൽഹിയിലേക്കോ കൊണ്ടു പോകാനായിരുന്നു ക്രമീകരണം നടത്തിയിരുന്നത്. യുവതിയുടെ പക്കൽനിന്ന് ഇതുവാങ്ങി കൊണ്ടുപോകാൻ പ്രത്യേക ആളെ ക്രമീകരിച്ചിരുന്നതായും അറിവായിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.
പിടിയിലായ ജോഹന്ന ഡി ടോറസ് (36) ഡേ കെയർ സ്കൂളിലെ ആയ ആയിരുന്നുവത്രെ. ഇവർ 4.8 കിലോഗ്രാം കൊക്കൈനുമായി മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കടന്നാണ് നെടുമ്പാശേരിയിൽ വന്നിറങ്ങിയത്. ജോഹന്നയെ കളമശേരി മജിസ്ട്രേറ്റ് കോടതി ഇന്നലെ റിമാൻഡ് ചെയ്തു.
ബ്രസീലിലെ സാവോപോളോ വിമാനത്താവളത്തിൽ നിന്നു യാത്ര തിരിച്ച യുവതി മറ്റു വിമാനത്താവളങ്ങളിലെല്ലാം ട്രാൻസിറ്റ് പാസഞ്ചറായിട്ടാണ് കടന്നുപോന്നത്. യുവതിയുടെ യാത്ര മുഴുവൻ നിയന്ത്രിച്ചിരുന്നത് സാവോപോളോയിൽനിന്നാണെന്നു വ്യക്തമായതായി മൊബൈൽ ഫോണിൽനിന്നു അറിയാൻ കഴിഞ്ഞെന്നും വേണുഗോപാൽ പറഞ്ഞു. ഏതു വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത് എന്നു പോലും അതാതു സമയങ്ങളിൽ അറിയിക്കുകയായിരുന്നുവത്രെ.
ഇന്ത്യയിൽ ഹൈദരാബാദ്, ചെന്നൈ, കൊച്ചി, ബംഗളൂരു എന്നീ വിമാനത്താവളങ്ങളാണ് ഇവർ തെരഞ്ഞെടുത്തിരുന്നത്. അവസാന നിമിഷമാണ് കൊച്ചിയിലിറങ്ങാൻ നിർദേശം ലഭിച്ചതത്രെ.
ഇവർക്കു താമസിക്കാൻ കൊച്ചിയിൽ ലക്ഷ്വറി ഹോട്ടൽ ബുക്ക് ചെയ്തിരുന്നു. ജനുവരി മൂന്നു വരെ അവിടെ തങ്ങാനായിരുന്നു നിർദേശം. കൊണ്ടുവന്ന കൊക്കൈൻ ഗോവയിലേക്കോ ഡൽഹിയിലേക്കോ കൊണ്ടു പോകാനായിരുന്നു ക്രമീകരണം നടത്തിയിരുന്നത്. യുവതിയുടെ പക്കൽനിന്ന് ഇതുവാങ്ങി കൊണ്ടുപോകാൻ പ്രത്യേക ആളെ ക്രമീകരിച്ചിരുന്നതായും അറിവായിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.