കൊണ്ടോട്ടി: വയനാട്ടിലെ ജൈനമത ക്ഷേത്രം ഉൾപ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്നു ക്ഷേത്രങ്ങളിൽ നിന്നു 15 വർഷം മുമ്പ് വിദേശത്തേക്കു കടത്താനായി മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹങ്ങളുമായി നാലുപേർ പിടിയിലായി. ഇവരിൽ നിന്ന് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രണ്ടു ജൈനമത വിഗ്രഹങ്ങൾ കണ്ടെത്തി. വയനാടിനു പുറമെ കോഴിക്കോട് പെരുവയൽ കോട്ടയാട്ട് ഭഗവതി ക്ഷേത്രം, മലപ്പുറം പുളിയക്കോട് മുണ്ടക്കൽ കരിങ്കാളി ക്ഷേത്രം എന്നിവിടങ്ങളിലും പ്രതികൾ ഇക്കാലയളവിൽ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി.
ഇതുസംബന്ധിച്ചു കൊണ്ടോട്ടി മുതുവല്ലൂർ ആക്കത്തൊടി മുഹമ്മദലി(43), കുഴിമണ്ണ പുളിയക്കോട് ആക്കപ്പറമ്പ് മാരത്തിൽ മുഹമ്മദ്(45), പുളിയക്കോട് പട്ടക്കണ്ടത്തിൽ ബാബു(45), കൊണ്ടോട്ടി നീറാട് എളക്കുത്ത് ജൈസൽ(35) എന്നിവരെ മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശപ്രകാരം കൊണ്ടോട്ടി പോലീസ് അറസ്റ്റു ചെയ്തു.
കേസിലെ മറ്റൊരു പ്രതി നീറാട് തേനുട്ടിക്കല്ലിങ്ങൽ അബൂബക്കർ(43) കൊലക്കുറ്റത്തിനു ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 2002 ഡിസംബർ 13 നു വയനാട് പുളിയാർമലയിൽ, എം.പി. വീരേന്ദ്രകുമാർ ട്രസ്റ്റിയായ അനന്തനാഥസ്വാമി ക്ഷേത്രത്തിലാണ് പ്രതികൾ കവർച്ച നടത്തി വിഗ്രങ്ങൾ മോഷ്ടിച്ചത്.
കേരളത്തിലെ 1500 വർഷത്തോളം പഴക്കമുള്ള ജൈനക്ഷേത്രത്തിൽ 1933ൽ പുന:പ്രതിഷ്ഠ നടത്തിയ പത്മാവതി ദേവിയുടെയും ജ്വാലാമിലിനി ദേവിയുടെയും പീഠവും പ്രഭാമണ്ഡലങ്ങളും ഉൾപ്പെടുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങൾ, രണ്ടു തീർഥങ്കരന്മാരുടെ പിച്ചള വിഗ്രഹങ്ങൾ, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവന്മാരുടെ വിഗ്രഹം, മൂന്ന് വെളളി പൂജാപാത്രങ്ങൾ, വിഗ്രഹത്തിലണിയിച്ച സ്വർണാഭരണങ്ങൾ എന്നിവയാണ് ഇവിടെ നിന്നു മോഷ്ടിച്ചത്.
ഇതിൽ രണ്ടു വിഗ്രഹങ്ങളുടെ മൂല്യം വിലമതിക്കാനാകാത്തതാണ്. സംഭവവുമായി ബന്ധപ്പെട്ടു കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രതികൾക്ക് വിഗ്രഹങ്ങൾ വിദേശത്തേക്കു കടത്താൻ കഴിഞ്ഞിരുന്നില്ല. 15 വർഷത്തിനിടെ സംഘം പലതവണ വിഗ്രഹ വില്പനയ്ക്കായി വിദേശികളെ നാട്ടിലെത്തിച്ചെങ്കിലും ഇടപാട് നടന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചു വിൽക്കാനും വിഗ്രഹത്തിൽ നിന്നു സ്വർണം ഉരുക്കി വേർതിരിച്ചെടുക്കാനും ശ്രമം നടത്തി.
ഇതും വിജയിക്കാതെ വന്നതോടെ പുതിയ സംഘത്തിനു വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിനു രഹസ്യ വിവരം ലഭിച്ചത്. തുടർന്നു പോലീസ് ഇടനിലക്കാരെന്നപോലെ എത്തിയാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി. തുടരന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങും.
ഇതുസംബന്ധിച്ചു കൊണ്ടോട്ടി മുതുവല്ലൂർ ആക്കത്തൊടി മുഹമ്മദലി(43), കുഴിമണ്ണ പുളിയക്കോട് ആക്കപ്പറമ്പ് മാരത്തിൽ മുഹമ്മദ്(45), പുളിയക്കോട് പട്ടക്കണ്ടത്തിൽ ബാബു(45), കൊണ്ടോട്ടി നീറാട് എളക്കുത്ത് ജൈസൽ(35) എന്നിവരെ മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശപ്രകാരം കൊണ്ടോട്ടി പോലീസ് അറസ്റ്റു ചെയ്തു.
കേസിലെ മറ്റൊരു പ്രതി നീറാട് തേനുട്ടിക്കല്ലിങ്ങൽ അബൂബക്കർ(43) കൊലക്കുറ്റത്തിനു ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 2002 ഡിസംബർ 13 നു വയനാട് പുളിയാർമലയിൽ, എം.പി. വീരേന്ദ്രകുമാർ ട്രസ്റ്റിയായ അനന്തനാഥസ്വാമി ക്ഷേത്രത്തിലാണ് പ്രതികൾ കവർച്ച നടത്തി വിഗ്രങ്ങൾ മോഷ്ടിച്ചത്.
കേരളത്തിലെ 1500 വർഷത്തോളം പഴക്കമുള്ള ജൈനക്ഷേത്രത്തിൽ 1933ൽ പുന:പ്രതിഷ്ഠ നടത്തിയ പത്മാവതി ദേവിയുടെയും ജ്വാലാമിലിനി ദേവിയുടെയും പീഠവും പ്രഭാമണ്ഡലങ്ങളും ഉൾപ്പെടുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങൾ, രണ്ടു തീർഥങ്കരന്മാരുടെ പിച്ചള വിഗ്രഹങ്ങൾ, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവന്മാരുടെ വിഗ്രഹം, മൂന്ന് വെളളി പൂജാപാത്രങ്ങൾ, വിഗ്രഹത്തിലണിയിച്ച സ്വർണാഭരണങ്ങൾ എന്നിവയാണ് ഇവിടെ നിന്നു മോഷ്ടിച്ചത്.
ഇതിൽ രണ്ടു വിഗ്രഹങ്ങളുടെ മൂല്യം വിലമതിക്കാനാകാത്തതാണ്. സംഭവവുമായി ബന്ധപ്പെട്ടു കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രതികൾക്ക് വിഗ്രഹങ്ങൾ വിദേശത്തേക്കു കടത്താൻ കഴിഞ്ഞിരുന്നില്ല. 15 വർഷത്തിനിടെ സംഘം പലതവണ വിഗ്രഹ വില്പനയ്ക്കായി വിദേശികളെ നാട്ടിലെത്തിച്ചെങ്കിലും ഇടപാട് നടന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചു വിൽക്കാനും വിഗ്രഹത്തിൽ നിന്നു സ്വർണം ഉരുക്കി വേർതിരിച്ചെടുക്കാനും ശ്രമം നടത്തി.
ഇതും വിജയിക്കാതെ വന്നതോടെ പുതിയ സംഘത്തിനു വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിനു രഹസ്യ വിവരം ലഭിച്ചത്. തുടർന്നു പോലീസ് ഇടനിലക്കാരെന്നപോലെ എത്തിയാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി. തുടരന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങും.