തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേരു വീണ്ടും ശ്രീധർമശാസ്താക്ഷേത്രം എന്നാക്കി മാറ്റുന്നു. ഇതുസംബന്ധിച്ച് ഇന്നു ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമുണ്ടാകും.
കഴിഞ്ഞവർഷത്തെ മണ്ഡല- മകര വിളക്കുകാലത്ത് പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ മുൻഭരണ സമിതിയാണ് ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പസ്വാമിക്ഷേത്രം എന്നാക്കിമാറ്റിയത്. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടന്നുവരികയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലും ലോകത്തെവിടേയുമുള്ള ധർമശാസ്താക്ഷേത്രങ്ങളിൽ സ്ത്രീപ്രവേശനം അനുവദിച്ചിട്ടുണ്ട്. ഈവാദം സംസ്ഥാന സർക്കാരും ഹർജിക്കാരും ഉയർത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ നിരവധി ധർമശാസ്താക്ഷേത്രങ്ങളുണ്ടെങ്കിലും ഒരു അയ്യപ്പസ്വാമി ക്ഷേത്രമുളളത് ശബരിമലയിൽ മാത്രമാണെന്നു ചൂണ്ടിക്കാട്ടിയാണു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്.
ശബരിമലയിലേത് അയ്യപ്പസ്വാമി ക്ഷേത്രമാണെന്ന വാദത്തിന് കോടതിയിൽ ബലം നൽകാനാണ് ദേവസ്വം ബോർഡ് പേര് മാറ്റിയതെന്ന ആക്ഷേപം അന്ന് ഉയർന്നിരുന്നു. ക്ഷേത്രത്തിന്റെ പേരു മാറ്റുന്നതോടെ ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാടിലേക്കു ദേവസ്വം ബോർഡ് മാറുകയാണ്. ക്ഷേത്രത്തിന്റെ പേര് മാറ്റിയതോടെ ദേവസ്വം രേഖകളിൽ അയ്യപ്പസ്വാമിക്ഷേത്രമെന്നു മാറ്റിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ രേഖകളിൽ ശ്രീധർമശാസ്താക്ഷേത്രമെന്ന പേര് മാറ്റിയിരുന്നില്ല.
ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീധർമ ശാസ്താക്ഷേത്രമെന്നാക്കിമാറ്റുന്നത് അഭിനന്ദനാർഹമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ക്ഷേത്രത്തിന്റെ പേരുമാറ്റം ശബരിമലയിലെ സ്ത്രീപ്രവേശന കേസിനെ ശക്തിപ്പെടുത്തുകയോ ദുർബലപ്പെടുത്തുകയോ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞവർഷത്തെ മണ്ഡല- മകര വിളക്കുകാലത്ത് പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ മുൻഭരണ സമിതിയാണ് ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പസ്വാമിക്ഷേത്രം എന്നാക്കിമാറ്റിയത്. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടന്നുവരികയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലും ലോകത്തെവിടേയുമുള്ള ധർമശാസ്താക്ഷേത്രങ്ങളിൽ സ്ത്രീപ്രവേശനം അനുവദിച്ചിട്ടുണ്ട്. ഈവാദം സംസ്ഥാന സർക്കാരും ഹർജിക്കാരും ഉയർത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ നിരവധി ധർമശാസ്താക്ഷേത്രങ്ങളുണ്ടെങ്കിലും ഒരു അയ്യപ്പസ്വാമി ക്ഷേത്രമുളളത് ശബരിമലയിൽ മാത്രമാണെന്നു ചൂണ്ടിക്കാട്ടിയാണു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്.
ശബരിമലയിലേത് അയ്യപ്പസ്വാമി ക്ഷേത്രമാണെന്ന വാദത്തിന് കോടതിയിൽ ബലം നൽകാനാണ് ദേവസ്വം ബോർഡ് പേര് മാറ്റിയതെന്ന ആക്ഷേപം അന്ന് ഉയർന്നിരുന്നു. ക്ഷേത്രത്തിന്റെ പേരു മാറ്റുന്നതോടെ ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാടിലേക്കു ദേവസ്വം ബോർഡ് മാറുകയാണ്. ക്ഷേത്രത്തിന്റെ പേര് മാറ്റിയതോടെ ദേവസ്വം രേഖകളിൽ അയ്യപ്പസ്വാമിക്ഷേത്രമെന്നു മാറ്റിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ രേഖകളിൽ ശ്രീധർമശാസ്താക്ഷേത്രമെന്ന പേര് മാറ്റിയിരുന്നില്ല.
ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീധർമ ശാസ്താക്ഷേത്രമെന്നാക്കിമാറ്റുന്നത് അഭിനന്ദനാർഹമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ക്ഷേത്രത്തിന്റെ പേരുമാറ്റം ശബരിമലയിലെ സ്ത്രീപ്രവേശന കേസിനെ ശക്തിപ്പെടുത്തുകയോ ദുർബലപ്പെടുത്തുകയോ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.