തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ടു സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചതിനെ ഇടതുമുന്നണി യോഗത്തിൽ രൂക്ഷമായി വിമർശിച്ചു സിപിഎം. മന്ത്രിസഭാ ബഹിഷ്കരണം പോലെ സർക്കാരിന്റെ കൂട്ടുത്തരവാദിത്വം തകർക്കുന്ന നടപടികൾ ഇനി ഉണ്ടാകരുതെന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കർശന നിലപാടു സ്വീകരിച്ചതോടെ മുന്നണിയിലെ മറ്റു ഘടകകക്ഷികളും സിപിഐക്കെതിരേ തിരിഞ്ഞു. എൽഡിഎഫിന്റെ പൊതുതത്ത്വത്തിനു വിരുദ്ധമായ ഇത്തരം നിലപാടുകൾ ഒരു ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലെന്ന പൊതുധാരണയോടെയാണു പ്രശ്നത്തിൽ തീർപ്പായത്.
ഇന്നലെ വൈകുന്നേരം ചേർന്ന ഇടതുമുന്നണി യോഗത്തിൽ ആദ്യ അജൻഡയായാണു സിപിഐ അംഗങ്ങളുടെ മന്ത്രിസഭാ ബഹിഷ്കരണം ഉൾപ്പെടുത്തിയിരുന്നത്. യോഗത്തിന്റെ അജൻഡ വായിച്ച് ചർച്ച തുടങ്ങാൻ അവസരം ഒരുക്കിയതു മുന്നണി കണ്വീനർ വൈക്കം വിശ്വനാണ്. മുന്നണിമര്യാദയുടെയും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെയും ലംഘനമാണു സിപിഐ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
രാജിവയ്ക്കാൻ ധാരണയായശേഷം സിപിഐ ഇത്തരമൊരു നിലപാടു സ്വീകരിച്ചതു ശരിയായില്ലെന്നും ഇത് എൽഡിഎഫിനെ പ്രതിസന്ധിയിലാക്കിയെന്നും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു.
രാജിയുണ്ടാകുമെന്നു സിപിഎം നേതാക്കൾ പറഞ്ഞെങ്കിലും ഇതിനു വിരുദ്ധമായ സമീപനമാണു തോമസ് ചാണ്ടിയിൽനിന്നുണ്ടായതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടിയായി പറഞ്ഞു. കൂട്ടുത്തരവാദിത്വ ലംഘനമാണുണ്ടായതെന്നു കോടതി കുറ്റപ്പെടുത്തിയിട്ടും രാജിവയ്ക്കാതെ മന്ത്രിസഭായോഗത്തിൽ തോമസ് ചാണ്ടി പങ്കെടുത്തതാണു വിഷയം രൂക്ഷമാക്കിയത്. മന്ത്രിസഭാ ബഹിഷ്കരണം പാർട്ടിയുടെ തീരുമാനമായിരുന്നു. മുന്നണിയെ പ്രതിസന്ധിയിലാക്കാനല്ല, മുന്നണിക്ക് ദോഷമുണ്ടാകാതിരിക്കാനാണ് ഇത്തരം നിലപാടു സ്വീകരിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പാർട്ടിനിലപാടുകൾ സിപിഎമ്മിനും പല അവസരത്തിലും സ്വീകരിക്കാവുന്നതാണെന്നും അങ്ങനെ നിലപാടു സ്വീകരിച്ചാൽ മുന്നണിയുടെ അവസ്ഥ എന്താകുമെന്ന് ആലോചിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു. മുഖ്യമന്ത്രിയെ കണ്ടു പുറത്തിറങ്ങിയ തോമസ് ചാണ്ടി വെല്ലുവിളിസ്വരത്തിൽ സംസാരിച്ചതു മറക്കരുതെന്നും ഇതൊന്നും അനുവദിക്കാൻ കഴിയാത്തതാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. മന്ത്രിസഭ ബഹിഷ്കരിക്കുമെന്ന പാർട്ടി നിലപാടു സിപിഎം നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നതാണെന്നും കാനം പറഞ്ഞു.
പാർട്ടി ദേശീയ നേതൃത്വവുമായി സംസാരിക്കാൻ രാവിലെ 11 വരെ സാവകാശം തേടുകയാണുണ്ടായതെന്ന് എൻസിപി പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ യോഗത്തിൽ പറഞ്ഞു.
രാവിലെതന്നെ രാജിവച്ചു പ്രശ്നം തീർത്തിരുന്നെങ്കിൽ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമായിരുന്നുവോയെന്നു ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി ചോദിച്ചു. സിപിഐയുടെ മന്ത്രിസഭാ ബഹിഷ്കരണം ശരിയായില്ലെങ്കിലും എൻസിപി അതിന് അവസരമുണ്ടാക്കരുതായിരുന്നു. കളക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി കോടതിയിൽ പോയതാണു പ്രശ്നം വഷളാകാൻ കാരണമായതെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. മുന്നണിയെ വെട്ടിലാക്കുന്ന സമീപനം ഒരു കക്ഷിയിൽനിന്നും ഉണ്ടാകരുതെന്ന ധാരണയോടെ വിഷയത്തിൽ ചർച്ച അവസാനിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ചേർന്ന ഇടതുമുന്നണി യോഗത്തിൽ ആദ്യ അജൻഡയായാണു സിപിഐ അംഗങ്ങളുടെ മന്ത്രിസഭാ ബഹിഷ്കരണം ഉൾപ്പെടുത്തിയിരുന്നത്. യോഗത്തിന്റെ അജൻഡ വായിച്ച് ചർച്ച തുടങ്ങാൻ അവസരം ഒരുക്കിയതു മുന്നണി കണ്വീനർ വൈക്കം വിശ്വനാണ്. മുന്നണിമര്യാദയുടെയും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെയും ലംഘനമാണു സിപിഐ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
രാജിവയ്ക്കാൻ ധാരണയായശേഷം സിപിഐ ഇത്തരമൊരു നിലപാടു സ്വീകരിച്ചതു ശരിയായില്ലെന്നും ഇത് എൽഡിഎഫിനെ പ്രതിസന്ധിയിലാക്കിയെന്നും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു.
രാജിയുണ്ടാകുമെന്നു സിപിഎം നേതാക്കൾ പറഞ്ഞെങ്കിലും ഇതിനു വിരുദ്ധമായ സമീപനമാണു തോമസ് ചാണ്ടിയിൽനിന്നുണ്ടായതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടിയായി പറഞ്ഞു. കൂട്ടുത്തരവാദിത്വ ലംഘനമാണുണ്ടായതെന്നു കോടതി കുറ്റപ്പെടുത്തിയിട്ടും രാജിവയ്ക്കാതെ മന്ത്രിസഭായോഗത്തിൽ തോമസ് ചാണ്ടി പങ്കെടുത്തതാണു വിഷയം രൂക്ഷമാക്കിയത്. മന്ത്രിസഭാ ബഹിഷ്കരണം പാർട്ടിയുടെ തീരുമാനമായിരുന്നു. മുന്നണിയെ പ്രതിസന്ധിയിലാക്കാനല്ല, മുന്നണിക്ക് ദോഷമുണ്ടാകാതിരിക്കാനാണ് ഇത്തരം നിലപാടു സ്വീകരിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പാർട്ടിനിലപാടുകൾ സിപിഎമ്മിനും പല അവസരത്തിലും സ്വീകരിക്കാവുന്നതാണെന്നും അങ്ങനെ നിലപാടു സ്വീകരിച്ചാൽ മുന്നണിയുടെ അവസ്ഥ എന്താകുമെന്ന് ആലോചിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു. മുഖ്യമന്ത്രിയെ കണ്ടു പുറത്തിറങ്ങിയ തോമസ് ചാണ്ടി വെല്ലുവിളിസ്വരത്തിൽ സംസാരിച്ചതു മറക്കരുതെന്നും ഇതൊന്നും അനുവദിക്കാൻ കഴിയാത്തതാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. മന്ത്രിസഭ ബഹിഷ്കരിക്കുമെന്ന പാർട്ടി നിലപാടു സിപിഎം നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നതാണെന്നും കാനം പറഞ്ഞു.
പാർട്ടി ദേശീയ നേതൃത്വവുമായി സംസാരിക്കാൻ രാവിലെ 11 വരെ സാവകാശം തേടുകയാണുണ്ടായതെന്ന് എൻസിപി പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ യോഗത്തിൽ പറഞ്ഞു.
രാവിലെതന്നെ രാജിവച്ചു പ്രശ്നം തീർത്തിരുന്നെങ്കിൽ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമായിരുന്നുവോയെന്നു ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി ചോദിച്ചു. സിപിഐയുടെ മന്ത്രിസഭാ ബഹിഷ്കരണം ശരിയായില്ലെങ്കിലും എൻസിപി അതിന് അവസരമുണ്ടാക്കരുതായിരുന്നു. കളക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി കോടതിയിൽ പോയതാണു പ്രശ്നം വഷളാകാൻ കാരണമായതെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. മുന്നണിയെ വെട്ടിലാക്കുന്ന സമീപനം ഒരു കക്ഷിയിൽനിന്നും ഉണ്ടാകരുതെന്ന ധാരണയോടെ വിഷയത്തിൽ ചർച്ച അവസാനിപ്പിച്ചു.