തിരുവനന്തപുരം: നാളെ സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഖി ദുരന്തമുണ്ടായ തീരപ്രദേശങ്ങൾ സന്ദർശിക്കില്ല. ഇന്നലെ സംസ്ഥാനത്തിനു ലഭിച്ച ഷെഡ്യൂൾ അനുസരിച്ചു അദ്ദേഹം വൈകുന്നേരം അഞ്ചു മുതൽ ആറു വരെ തൈക്കാട് ഗസ്റ്റ് ഹൗസിൽ ഉണ്ടാകും. ഇവിടെ വച്ചാണു മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസഭാംഗങ്ങളെയും മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളെയും കാണുന്നത്. പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന ഘടകവും പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ചിട്ടുണ്ട്.
നാളെ ഉച്ചയ്ക്ക് 1.45നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കന്യാകുമാരിക്കു പോകും. തുടർന്നു വൈകുന്നേരം 4.45നു തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന അദ്ദേഹം ഗസ്റ്റ് ഹൗസിലേക്കു പോകും. ഒരു മണിക്കൂർ നീളുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്നു മടങ്ങും.
നാളെ ഉച്ചയ്ക്ക് 1.45നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കന്യാകുമാരിക്കു പോകും. തുടർന്നു വൈകുന്നേരം 4.45നു തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന അദ്ദേഹം ഗസ്റ്റ് ഹൗസിലേക്കു പോകും. ഒരു മണിക്കൂർ നീളുന്ന കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്നു മടങ്ങും.