തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി മറൈൻ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ മത്സ്യബന്ധന ബോട്ടുകളുടെ സഹായത്തോടെ ഇന്നു മുതൽ22 വരെ വ്യാപക തെരച്ചിൽ ആരംഭിക്കും.
ബോട്ടുകളെ വിവിധ മേഖലകളിൽ വിന്യസിച്ചു കൊണ്ടാണ് തെരച്ചിൽ നടത്തുന്നത്. നീണ്ടകര, കൊച്ചി, മുനമ്പം, തൃശൂർ എന്നിവിടങ്ങളിൽ നിന്നായി 200 ബോട്ടുകളാണ് കൊല്ലം മുതൽ ഗോവ തീരം വരെയുള്ള തെരച്ചിലിനായി ഇറക്കുന്നത്. ഓരോ പോയിന്റിൽ നിന്നും പുറപ്പെടുന്ന ബോട്ടുകൾ രണ്ട് ദിവസം തുടർച്ചയായി വടക്കു ഭാഗത്തേക്ക് സഞ്ചരിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ബോട്ടുകൾ നാല് നോട്ടിക്കൽ മൈൽ അകലത്തിൽ സമാന്തരമായാണ് തെരച്ചിൽ നടത്തുക. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ(സിഎംഎഫ്ആർഐ) കപ്പൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ബോട്ടുകളെ വിവിധ മേഖലകളിൽ വിന്യസിച്ചു കൊണ്ടാണ് തെരച്ചിൽ നടത്തുന്നത്. നീണ്ടകര, കൊച്ചി, മുനമ്പം, തൃശൂർ എന്നിവിടങ്ങളിൽ നിന്നായി 200 ബോട്ടുകളാണ് കൊല്ലം മുതൽ ഗോവ തീരം വരെയുള്ള തെരച്ചിലിനായി ഇറക്കുന്നത്. ഓരോ പോയിന്റിൽ നിന്നും പുറപ്പെടുന്ന ബോട്ടുകൾ രണ്ട് ദിവസം തുടർച്ചയായി വടക്കു ഭാഗത്തേക്ക് സഞ്ചരിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ബോട്ടുകൾ നാല് നോട്ടിക്കൽ മൈൽ അകലത്തിൽ സമാന്തരമായാണ് തെരച്ചിൽ നടത്തുക. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ(സിഎംഎഫ്ആർഐ) കപ്പൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.