കോട്ടയം: എൻജിൻ തകരാറിനെ തുടർന്നു ചെന്നൈ മെയിൽ പാളത്തിൽ കുടുങ്ങിയതോടെ കായംകുളം - എറണാകുളം റൂട്ടിൽ രണ്ടു മണിക്കൂർ ട്രെയിൻ ഗതാഗതം മുടങ്ങി.
ഇന്നലെ വൈകുന്നേരം ആറോടെയാണ് എൻജിൻ തകരാറിനെ തുടർന്നു ചെന്നൈ മെയിൽ കോട്ടയത്തിനു സമീപം പുന്നയ്ക്കൽ ചുങ്കം പാലത്തിൽ കുടുങ്ങിയത്. റെയിൽവേ ജീവനക്കാർ രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ താത്കാലികമായി തകരാർ പരിഹരിച്ചു സ്റ്റേഷനിലേക്കു മാറ്റി. പിന്നീട് എറണാകുളത്തുനിന്നു പുതിയ എൻജിൻ എത്തിച്ചാണു യാത്ര തുടർന്നത്. ഇതോടെ വേണാട് എക്സ്പ്രസും ശബരിമല സ്പെഷൽ ട്രെയിനും ഒന്നര മണിക്കൂറോളം വൈകി.
ഈരയിൽക്കടവിൽ കൊടൂരാറിനു കുറുകെയുള്ള പുന്നയ്ക്കൽ ചുങ്കം പാലത്തിലാണ് ട്രെയിൻ കുടുങ്ങിയത്. പാലം കടന്നതും വൻ ശബ്ദത്തോടെ എൻജിൻ നിലച്ചു. ബോഗികളിലെ ലൈറ്റുകൾ അണഞ്ഞതോടെ യാത്രക്കാരും ദുരിതത്തിലായി. പാലത്തിനു നടുവിലായതിനാൽ കോട്ടയം സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർക്കു പോലും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇങ്ങനെ രണ്ടു മണിക്കൂർ യാത്രക്കാർ ദുരിതത്തിലായി. ട്രെയിൻ സ്റ്റേഷനിലേക്കു മാറ്റിയതിനു ശേഷമാണ് വേണാട് എക്സ്പ്രസും ശബരിമല സ്പെഷൽ ട്രെയിനും കടത്തിവിട്ടത്.
ഇന്നലെ വൈകുന്നേരം ആറോടെയാണ് എൻജിൻ തകരാറിനെ തുടർന്നു ചെന്നൈ മെയിൽ കോട്ടയത്തിനു സമീപം പുന്നയ്ക്കൽ ചുങ്കം പാലത്തിൽ കുടുങ്ങിയത്. റെയിൽവേ ജീവനക്കാർ രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ താത്കാലികമായി തകരാർ പരിഹരിച്ചു സ്റ്റേഷനിലേക്കു മാറ്റി. പിന്നീട് എറണാകുളത്തുനിന്നു പുതിയ എൻജിൻ എത്തിച്ചാണു യാത്ര തുടർന്നത്. ഇതോടെ വേണാട് എക്സ്പ്രസും ശബരിമല സ്പെഷൽ ട്രെയിനും ഒന്നര മണിക്കൂറോളം വൈകി.
ഈരയിൽക്കടവിൽ കൊടൂരാറിനു കുറുകെയുള്ള പുന്നയ്ക്കൽ ചുങ്കം പാലത്തിലാണ് ട്രെയിൻ കുടുങ്ങിയത്. പാലം കടന്നതും വൻ ശബ്ദത്തോടെ എൻജിൻ നിലച്ചു. ബോഗികളിലെ ലൈറ്റുകൾ അണഞ്ഞതോടെ യാത്രക്കാരും ദുരിതത്തിലായി. പാലത്തിനു നടുവിലായതിനാൽ കോട്ടയം സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർക്കു പോലും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇങ്ങനെ രണ്ടു മണിക്കൂർ യാത്രക്കാർ ദുരിതത്തിലായി. ട്രെയിൻ സ്റ്റേഷനിലേക്കു മാറ്റിയതിനു ശേഷമാണ് വേണാട് എക്സ്പ്രസും ശബരിമല സ്പെഷൽ ട്രെയിനും കടത്തിവിട്ടത്.