കോഴിക്കോട്: മൂന്നംഗ കുടുംബം സഞ്ചരിച്ച ബൈക്കിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു. മലാപ്പറമ്പ് മുതിരക്കാലയിൽ പ്രജിത്(44), ഭാര്യ ഷിംന(36) മകൻ അഭിഷേക്(13) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ വെള്ളിമാടുകുന്നിന് സമീപമുള്ള മൂഴിക്കൽ പാലത്തിനടുത്താണ് അപകടം നടന്നത്. ചെലവൂരിൽ മരണവീട്ടിൽ പോയി മടങ്ങിവരുന്ന കുടുംബം സഞ്ചരിച്ച പൾസർ ബൈക്കിൽ ബസിടിക്കുകയായിരുന്നു. ഷിംനയും മകൻ അഭിഷേകും സംഭവസ്ഥലത്തും പ്രജിത് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. പ്രജിതിനെ അടിയനന്തരശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ സുകുമാരൻ-ശാന്ത ദമ്പതികളുടെ മകനാണ് പ്രജിത്. സഹോദരങ്ങൾ: പ്രമോദ്, പ്രസീന. എലത്തൂർ കാട്ടിൽപീടിക കടവം വീട്ടിൽ ശ്രീനിവാസന്റെ മകളാണ് ഷിംന. സെന്റ് ജോസഫ്സ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയാണ് മരിച്ച അഭിഷേക്.
പരേതരായ സുകുമാരൻ-ശാന്ത ദമ്പതികളുടെ മകനാണ് പ്രജിത്. സഹോദരങ്ങൾ: പ്രമോദ്, പ്രസീന. എലത്തൂർ കാട്ടിൽപീടിക കടവം വീട്ടിൽ ശ്രീനിവാസന്റെ മകളാണ് ഷിംന. സെന്റ് ജോസഫ്സ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയാണ് മരിച്ച അഭിഷേക്.