ക്രിസ്മസ് വിളക്ക് / ഫാ. മാർട്ടിൻ തൈപ്പറന്പിൽ (ലിറ്റിൽ ഫ്ളവർ ചർച്ച്, പൊറ്റക്കുഴി)
ക്രിസ്മസ് തിരുനാളിന്റെ ഏറ്റവും അടുത്ത ഒരുക്കത്തിന്റെ എട്ടുദിവസങ്ങളിലേക്കു നാം പ്രവേശിച്ചുകഴിഞ്ഞു. ആദ്യചിന്ത ഇതാണ്- ഞാനും എന്റെ യേശുവും തമ്മിലുള്ള അടുപ്പം എത്രയാണ്? ഇതിനുള്ള ഉത്തരം കണ്ടെത്തലാണു ക്രിസ്മസ് എനിക്ക് ഒരു അനുഭവമാക്കി മാറ്റുന്നതിനുള്ള ഉപാധി. ക്രിസ്മസ് എന്നു പറയുന്നത് ആ ചരിത്രസംഭവത്തിന്റെ വെറുമൊരു ഓർമ ആചരണം മാത്രമല്ല; വെറുമൊരു ആഘോഷവും അല്ല. മറിച്ച് എന്നിലും നിന്നിലും ഓരോ പ്രഭാതത്തിലും നടക്കേണ്ട ഒരു സത്യമാണ്. എങ്കിലേ ക്രിസ്മസ് തിരുനാൾ എന്റെ ജീവിതത്തിന്റെ ഇമ്മാനുവേൽ അനുഭവത്തിനു വഴിതുറക്കുകയുള്ളൂ.
ക്രിസ്മസ് എന്റെ ജീവിതത്തിന്റെ അനുഭവമാക്കി മാറ്റാനുള്ള ആഗ്രഹത്തിന്റെ ധ്യാനത്തിൽ വിശുദ്ധ സ്നാപക യോഹന്നാനാണ് എന്റെ ചിന്താവിഷയത്തിനു വെളിച്ചം നൽകുന്നത്. വിശുദ്ധ ഗ്രന്ഥവും നമ്മളെല്ലാവരും പറയുന്നു സ്നാപക യോഹന്നാൻ വന്നതു യേശുവിനു വഴി ഒരുക്കുന്നതിനു വേണ്ടിയാണ് എന്ന്. സ്നാപക യോഹന്നാൻ വന്നത് എവിടെനിന്നോ എവിടേക്കോ ഉള്ള വഴി തുറക്കാനല്ല; മറിച്ച് എന്നിൽനിന്ന് യേശുവിലേക്കുള്ള വഴി തുറന്നിടുന്നതിനുവേണ്ടിയാണ്, അതിന് എന്നെ ഒരുക്കുന്നതിനുവേണ്ടിയാണ്. വെളിപാടിന്റെ പുസ്തകത്തിൽ (3:18-19)പറയുംപോലെ, അനുതപിക്കുക; ഞാൻ ഹൃദയത്തിന്റെ വാതിലിൽ മുട്ടും. വാതിൽ തുറന്നുതന്നാൽ ഞാൻ അകത്തു പ്രവേശിക്കും. തുറന്നുകൊടുത്താൽ മാത്രം അകത്തു പ്രവേശിക്കുന്ന ഒരു ദൈവം.
ഏബ്രഹാമിന്റെ കൂടാരവാതിക്കൽ കാത്തുനിൽക്കുന്ന ഒരു ദൈവത്തെക്കുറിച്ച് പഴയനിയമത്തിൽ പരാമർശമുണ്ട്. ദൈവം തന്റെ അനന്തമായ പദ്ധതിയിൽ ഉത്ഭവപാപത്തിന്റെ കറപോലും ഏൽക്കാതെ ജന്മം കൊടുത്തു കാത്തുസൂക്ഷിച്ചു തനിക്കുവേണ്ടി മാത്രമായി മാറ്റിവച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ മുന്നിൽ പോലും സമയമായപ്പോൾ സമ്മതത്തിനായി കാത്തുനിൽക്കുന്നതു നമ്മൾ ബൈബിളിൽ വായിക്കുന്നുണ്ട്. തുറക്കുന്നതുവരെ കാത്തുനിൽക്കുന്ന ദൈവമാണു നമ്മുടേത്. യേശുവിലേക്കുള്ള വഴി തുറക്കാനും തുറക്കുന്നതിന് നമ്മെ പ്രേരിപ്പിക്കാനുമാണ് സ്നാപകയോഹന്നാൻ വന്നത്. ആ വഴിക്ക്, യോഹന്നാൻ കൊടുത്ത പേരാണ് ‘അനുതാപത്തിന്റെ വഴി’.
ഇനിയുള്ള അടുത്ത ഒരുക്കത്തിന്റെ ദിവസങ്ങളിൽ നീ ചെയ്യേണ്ട ചില കാര്യങ്ങൾ.
1. നിന്റെ വളഞ്ഞ വഴികൾ നേരേയാക്കുക. നിന്റെ ജീവിതത്തിന്റെ വക്രതയുള്ള സ്വഭാവങ്ങളെ മുഴുവൻ നേരെയാക്കണം. നേർവഴി നടക്കുന്നവനാണ് ഈശോ. നിന്റെ വളഞ്ഞവഴികൾ ഏതൊക്കെയാണ്? സുവിശേഷത്തിന്റെ മൂല്യങ്ങൾക്കിണങ്ങാത്ത നിന്റെ വിചാരങ്ങൾ പോലും വളഞ്ഞ വഴികളാണ്. നമുക്കു കണ്ടെത്താം, നേരെയാക്കാം.
2. പരുപരുത്തവ മൃദുവാക്കുക. ജീവിതത്തിൽ നീ സൂക്ഷിക്കുന്ന പരുപരുപ്പൻ സ്വഭാവങ്ങൾ. കോപത്തിന്റെ, ക്രോധത്തിന്റെ, സ്വാർഥതയുടെ പരുപരുപ്പ് നീ കണ്ടെത്തുക. കാലിത്തൊഴുത്തിലെ വൈക്കോൽ നൽകിയ പരുപരുപ്പും നൊന്പരവും ഈശോ ഏറ്റെടുത്തതു നിന്റെ(നമ്മുടെ) ജീവിതത്തിലെ പരിക്കൻ സ്വഭാവം നീക്കാനാണ്.
3. കുന്നും മലയും ഇടിച്ചുനിരത്തുക. എന്താണ് എന്റെ കുന്നുമലയും? എന്റെ അഹങ്കാരത്തിന്റെ, പൊങ്ങച്ചത്തിന്റെ കുന്നും മലകളും. അതു നിരപ്പാക്കിയേ പറ്റൂ.
4. താല്പര്യങ്ങളെ നികത്തുക. അറിഞ്ഞോ അറിയാതെയോ നാം കൊണ്ടുനടക്കുന്ന ജീവിതത്തിന്റെ അന്തസിനിണങ്ങാത്ത തരംതാഴ്ന്ന സ്വഭാവങ്ങൾ. നിലയും വിലയും വിട്ടു തരംതാഴുന്ന ചിന്ത, വാക്ക്. കർമങ്ങളെ ഉദാത്തവും ഉയരവുമുള്ളവയുമായി തീർക്കലാണിത്.
ഇക്കാര്യങ്ങൾ നേരേയാകുന്പോൾ (അനുതാപത്തിലെത്തുന്പോൾ) ഈശോ നിന്നിൽ വരും. നിന്റെ ഹൃദയമാകുന്ന പുൽക്കൂട്ടിൽ ഈശോ മിഴി തുറക്കും. ജീവിതം പ്രകാശിതമാകും. ഓർക്കുക; നിനക്കു പുറത്ത് നീ ചമയ്ക്കുന്ന പുൽക്കൂടുകളിലല്ല, ഉള്ളിലൊരുക്കുന്ന പുൽക്കൂട്ടിലാണു ജീവനുള്ള ഈശോ പിറക്കുക. എങ്കിലേ ക്രിസ്മസ് അനുഭവമാകൂ.
ക്രിസ്മസ് തിരുനാളിന്റെ ഏറ്റവും അടുത്ത ഒരുക്കത്തിന്റെ എട്ടുദിവസങ്ങളിലേക്കു നാം പ്രവേശിച്ചുകഴിഞ്ഞു. ആദ്യചിന്ത ഇതാണ്- ഞാനും എന്റെ യേശുവും തമ്മിലുള്ള അടുപ്പം എത്രയാണ്? ഇതിനുള്ള ഉത്തരം കണ്ടെത്തലാണു ക്രിസ്മസ് എനിക്ക് ഒരു അനുഭവമാക്കി മാറ്റുന്നതിനുള്ള ഉപാധി. ക്രിസ്മസ് എന്നു പറയുന്നത് ആ ചരിത്രസംഭവത്തിന്റെ വെറുമൊരു ഓർമ ആചരണം മാത്രമല്ല; വെറുമൊരു ആഘോഷവും അല്ല. മറിച്ച് എന്നിലും നിന്നിലും ഓരോ പ്രഭാതത്തിലും നടക്കേണ്ട ഒരു സത്യമാണ്. എങ്കിലേ ക്രിസ്മസ് തിരുനാൾ എന്റെ ജീവിതത്തിന്റെ ഇമ്മാനുവേൽ അനുഭവത്തിനു വഴിതുറക്കുകയുള്ളൂ.
ക്രിസ്മസ് എന്റെ ജീവിതത്തിന്റെ അനുഭവമാക്കി മാറ്റാനുള്ള ആഗ്രഹത്തിന്റെ ധ്യാനത്തിൽ വിശുദ്ധ സ്നാപക യോഹന്നാനാണ് എന്റെ ചിന്താവിഷയത്തിനു വെളിച്ചം നൽകുന്നത്. വിശുദ്ധ ഗ്രന്ഥവും നമ്മളെല്ലാവരും പറയുന്നു സ്നാപക യോഹന്നാൻ വന്നതു യേശുവിനു വഴി ഒരുക്കുന്നതിനു വേണ്ടിയാണ് എന്ന്. സ്നാപക യോഹന്നാൻ വന്നത് എവിടെനിന്നോ എവിടേക്കോ ഉള്ള വഴി തുറക്കാനല്ല; മറിച്ച് എന്നിൽനിന്ന് യേശുവിലേക്കുള്ള വഴി തുറന്നിടുന്നതിനുവേണ്ടിയാണ്, അതിന് എന്നെ ഒരുക്കുന്നതിനുവേണ്ടിയാണ്. വെളിപാടിന്റെ പുസ്തകത്തിൽ (3:18-19)പറയുംപോലെ, അനുതപിക്കുക; ഞാൻ ഹൃദയത്തിന്റെ വാതിലിൽ മുട്ടും. വാതിൽ തുറന്നുതന്നാൽ ഞാൻ അകത്തു പ്രവേശിക്കും. തുറന്നുകൊടുത്താൽ മാത്രം അകത്തു പ്രവേശിക്കുന്ന ഒരു ദൈവം.
ഏബ്രഹാമിന്റെ കൂടാരവാതിക്കൽ കാത്തുനിൽക്കുന്ന ഒരു ദൈവത്തെക്കുറിച്ച് പഴയനിയമത്തിൽ പരാമർശമുണ്ട്. ദൈവം തന്റെ അനന്തമായ പദ്ധതിയിൽ ഉത്ഭവപാപത്തിന്റെ കറപോലും ഏൽക്കാതെ ജന്മം കൊടുത്തു കാത്തുസൂക്ഷിച്ചു തനിക്കുവേണ്ടി മാത്രമായി മാറ്റിവച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ മുന്നിൽ പോലും സമയമായപ്പോൾ സമ്മതത്തിനായി കാത്തുനിൽക്കുന്നതു നമ്മൾ ബൈബിളിൽ വായിക്കുന്നുണ്ട്. തുറക്കുന്നതുവരെ കാത്തുനിൽക്കുന്ന ദൈവമാണു നമ്മുടേത്. യേശുവിലേക്കുള്ള വഴി തുറക്കാനും തുറക്കുന്നതിന് നമ്മെ പ്രേരിപ്പിക്കാനുമാണ് സ്നാപകയോഹന്നാൻ വന്നത്. ആ വഴിക്ക്, യോഹന്നാൻ കൊടുത്ത പേരാണ് ‘അനുതാപത്തിന്റെ വഴി’.
ഇനിയുള്ള അടുത്ത ഒരുക്കത്തിന്റെ ദിവസങ്ങളിൽ നീ ചെയ്യേണ്ട ചില കാര്യങ്ങൾ.
1. നിന്റെ വളഞ്ഞ വഴികൾ നേരേയാക്കുക. നിന്റെ ജീവിതത്തിന്റെ വക്രതയുള്ള സ്വഭാവങ്ങളെ മുഴുവൻ നേരെയാക്കണം. നേർവഴി നടക്കുന്നവനാണ് ഈശോ. നിന്റെ വളഞ്ഞവഴികൾ ഏതൊക്കെയാണ്? സുവിശേഷത്തിന്റെ മൂല്യങ്ങൾക്കിണങ്ങാത്ത നിന്റെ വിചാരങ്ങൾ പോലും വളഞ്ഞ വഴികളാണ്. നമുക്കു കണ്ടെത്താം, നേരെയാക്കാം.
2. പരുപരുത്തവ മൃദുവാക്കുക. ജീവിതത്തിൽ നീ സൂക്ഷിക്കുന്ന പരുപരുപ്പൻ സ്വഭാവങ്ങൾ. കോപത്തിന്റെ, ക്രോധത്തിന്റെ, സ്വാർഥതയുടെ പരുപരുപ്പ് നീ കണ്ടെത്തുക. കാലിത്തൊഴുത്തിലെ വൈക്കോൽ നൽകിയ പരുപരുപ്പും നൊന്പരവും ഈശോ ഏറ്റെടുത്തതു നിന്റെ(നമ്മുടെ) ജീവിതത്തിലെ പരിക്കൻ സ്വഭാവം നീക്കാനാണ്.
3. കുന്നും മലയും ഇടിച്ചുനിരത്തുക. എന്താണ് എന്റെ കുന്നുമലയും? എന്റെ അഹങ്കാരത്തിന്റെ, പൊങ്ങച്ചത്തിന്റെ കുന്നും മലകളും. അതു നിരപ്പാക്കിയേ പറ്റൂ.
4. താല്പര്യങ്ങളെ നികത്തുക. അറിഞ്ഞോ അറിയാതെയോ നാം കൊണ്ടുനടക്കുന്ന ജീവിതത്തിന്റെ അന്തസിനിണങ്ങാത്ത തരംതാഴ്ന്ന സ്വഭാവങ്ങൾ. നിലയും വിലയും വിട്ടു തരംതാഴുന്ന ചിന്ത, വാക്ക്. കർമങ്ങളെ ഉദാത്തവും ഉയരവുമുള്ളവയുമായി തീർക്കലാണിത്.
ഇക്കാര്യങ്ങൾ നേരേയാകുന്പോൾ (അനുതാപത്തിലെത്തുന്പോൾ) ഈശോ നിന്നിൽ വരും. നിന്റെ ഹൃദയമാകുന്ന പുൽക്കൂട്ടിൽ ഈശോ മിഴി തുറക്കും. ജീവിതം പ്രകാശിതമാകും. ഓർക്കുക; നിനക്കു പുറത്ത് നീ ചമയ്ക്കുന്ന പുൽക്കൂടുകളിലല്ല, ഉള്ളിലൊരുക്കുന്ന പുൽക്കൂട്ടിലാണു ജീവനുള്ള ഈശോ പിറക്കുക. എങ്കിലേ ക്രിസ്മസ് അനുഭവമാകൂ.