മാഹി: ട്രെയിൻ മണിക്കൂറുകളോളം വൈകിയതിനെത്തുടർന്ന് മാഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നടത്തിയ പ്രതിഷേധം വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു. സംഘർഷത്തിൽ നിരവധി യാത്രക്കാർക്കു പരിസരവാസികളിൽനിന്നു മർദനമേറ്റതായി പരാതിയുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ചിന് മാഹി റെയിൽവേ സ്റ്റേഷനിലെത്തിയ മംഗളൂരുവിലേക്ക് പോകുന്ന ഏറനാട് എക്സ്പ്രസിലെ യാത്രക്കാരാണ് ട്രെയിൻ പുറപ്പെടാൻ വൈകിയതിനെതുടർന്ന് പ്രതിഷേധവുമായി പ്ലാറ്റ്ഫോമിലിറങ്ങി ബഹളമുണ്ടാക്കിയത്.
ഉച്ചയ്ക്ക് 1.10 ന് മാഹിയിലെത്തേണ്ട നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് നാല് മണിക്കൂറോളം വൈകിയാണ് എത്തിയത്. കോഴിക്കോട് രണ്ടര മണിക്കൂറും കൊയിലാണ്ടിയിലും വടകരയിലും 45 മിനിറ്റോളവും ട്രെയിൻ നിർത്തിയിട്ടതായി യാത്രക്കാർ പരാതിപ്പെട്ടു.
തലശേരി -മാഹി ട്രാക്കിൽ പ്രധാനപ്പെട്ട പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനാലാണ് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടത്. മംഗളൂരുവിലെ വിവിധ ആശുപത്രികളിലേക്ക് പോകുന്ന രോഗികളും സ്ത്രീകളും കുട്ടികളും വിമാനയാത്ര കഴിഞ്ഞ് വിദേശത്തുനിന്നും മറ്റുമെത്തിയവർ ഉൾപ്പെടെയുള്ള യാത്രക്കാർ ട്രെയിൻ അഞ്ചു മണിക്കൂറിലേറെ വൈകിയപ്പോൾ പരിഭ്രാന്തരായി. മാഹിയിലെ സ്റ്റേഷൻ സൂപ്രണ്ടിനുനേർക്കും യാത്രക്കാരുടെ പ്രതിഷേധമുണ്ടായി.
പ്ലാറ്റ്ഫോമിൽ സംഘർഷമുണ്ടായതറിഞ്ഞ് എത്തിയ പോലീസിന് യാത്രക്കാരെ നിയന്ത്രിക്കാനും ശാന്തരാക്കാനും കഴിഞ്ഞില്ല. ഇതിനിടെ ക്ഷുഭിതരായ ഒരുവിഭാഗം യാത്രക്കാർ ഷൊർണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ സ്റ്റേഷനിൽ തടഞ്ഞിട്ടു. ഇതേത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഈ ട്രെയിൻ 15 മിനിറ്റിലധികം ഇവിടെ കുടുങ്ങി. ട്രെയിൻ തടഞ്ഞതിനെതിരേ രംഗത്തെത്തിയ പരിസരവാസികളും യാത്രക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമായി.
ഇന്നലെ വൈകുന്നേരം അഞ്ചിന് മാഹി റെയിൽവേ സ്റ്റേഷനിലെത്തിയ മംഗളൂരുവിലേക്ക് പോകുന്ന ഏറനാട് എക്സ്പ്രസിലെ യാത്രക്കാരാണ് ട്രെയിൻ പുറപ്പെടാൻ വൈകിയതിനെതുടർന്ന് പ്രതിഷേധവുമായി പ്ലാറ്റ്ഫോമിലിറങ്ങി ബഹളമുണ്ടാക്കിയത്.
ഉച്ചയ്ക്ക് 1.10 ന് മാഹിയിലെത്തേണ്ട നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് നാല് മണിക്കൂറോളം വൈകിയാണ് എത്തിയത്. കോഴിക്കോട് രണ്ടര മണിക്കൂറും കൊയിലാണ്ടിയിലും വടകരയിലും 45 മിനിറ്റോളവും ട്രെയിൻ നിർത്തിയിട്ടതായി യാത്രക്കാർ പരാതിപ്പെട്ടു.
തലശേരി -മാഹി ട്രാക്കിൽ പ്രധാനപ്പെട്ട പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതിനാലാണ് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടത്. മംഗളൂരുവിലെ വിവിധ ആശുപത്രികളിലേക്ക് പോകുന്ന രോഗികളും സ്ത്രീകളും കുട്ടികളും വിമാനയാത്ര കഴിഞ്ഞ് വിദേശത്തുനിന്നും മറ്റുമെത്തിയവർ ഉൾപ്പെടെയുള്ള യാത്രക്കാർ ട്രെയിൻ അഞ്ചു മണിക്കൂറിലേറെ വൈകിയപ്പോൾ പരിഭ്രാന്തരായി. മാഹിയിലെ സ്റ്റേഷൻ സൂപ്രണ്ടിനുനേർക്കും യാത്രക്കാരുടെ പ്രതിഷേധമുണ്ടായി.
പ്ലാറ്റ്ഫോമിൽ സംഘർഷമുണ്ടായതറിഞ്ഞ് എത്തിയ പോലീസിന് യാത്രക്കാരെ നിയന്ത്രിക്കാനും ശാന്തരാക്കാനും കഴിഞ്ഞില്ല. ഇതിനിടെ ക്ഷുഭിതരായ ഒരുവിഭാഗം യാത്രക്കാർ ഷൊർണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ സ്റ്റേഷനിൽ തടഞ്ഞിട്ടു. ഇതേത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ഈ ട്രെയിൻ 15 മിനിറ്റിലധികം ഇവിടെ കുടുങ്ങി. ട്രെയിൻ തടഞ്ഞതിനെതിരേ രംഗത്തെത്തിയ പരിസരവാസികളും യാത്രക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമായി.