കോഴിക്കോട്: ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലാവധി മൂന്ന് വർഷമാക്കണമെന്ന അപേക്ഷ തള്ളിയതോടെ ഉദ്യോഗാർഥികൾ വഴിയാധാരമായി. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം അവസാനം തീരുന്നതോടെ ഉദ്യോഗാർഥികളുടെ ജോലിസ്വപ്നം പൊലിയും.
2017 ജനുവരിയിലാണ് ബീറ്റ് ഫോറസ്റ്റ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 6471 പേരാണ് ലിസ്റ്റിലുള്ളത്. എന്നാൽ നവംബർ വരെയുള്ള കണക്കനുസരിച്ച് അഞ്ഞൂറിൽ താഴെ ഉദ്യോഗാർഥികൾക്കു മാത്രമേ ജോലി നൽകിയിട്ടുള്ളൂ. 10 പുതിയ ഫോറസ്റ്റ് സ്റ്റേഷനുകളാണ് അനുവദിച്ചത്. ഇതിൽതന്നെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പുതിയ തസ്തിക സൃഷ്ടിച്ചിട്ടില്ല. റാങ്ക്പട്ടികയുടെ കാലാവധി അവസാനിക്കാനിരിക്കെ പത്തു ശതമാനത്തിനു പോലും നിയമനം നല്‍കിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ നിന്നു വിഭിന്നമായി സ്ത്രീകള്‍ക്കും പുരുഷന്മാരുടേതിന് സമാനമായ കായികപരീക്ഷ നടത്തിയാണ് ബീറ്റ് ഫോറസ്റ്റ് ലിസ്റ്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
കേരള ചരിത്രത്തില്‍ തന്നെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയില്‍ ആദ്യമായിട്ടാണ് സ്ത്രീകള്‍ക്ക് കായിക പരീക്ഷയെ അഭിമുഖീകരിക്കേണ്ടി വന്നത്. കൂടുതൽ കഷ്ടതകൾ അനുഭവിച്ചിട്ടും ജോലി ലഭിക്കാതെ പോവുമെന്ന സങ്കടത്തിലാണ് ഇവർ. ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.
യൂണിഫോം ഫോഴ്സിന്റെ റാങ്ക് പട്ടികയുടെ കാലാവധി രണ്ടു വര്ഷമാക്കണമെന്നുകാണിച്ച് സര്‍ക്കാരിന് പിഎസ്സി കത്ത് നല്‍കിയിയെങ്കിലും ഇക്കാര്യത്തിലും നടപടി ഉണ്ടായിട്ടില്ല. യൂണിഫോം തസ്തികയില്‍ ഉള്‍പ്പെടുന്ന ജയില്വാര്ഡൻ തസ്തികയിൽ റാങ്ക് ലിസ്റ്റിന് മൂന്ന് വർഷ കാലാവധിയാണുള്ളത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ലിസ്റ്റിന്റെ കാലാവധി മുൻകാലങ്ങളിൽ മൂന്നു വര്‍ഷമായിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യൂണിഫോം ഫോഴ്സില്‍ ഉള്‍പ്പെടുത്തി വാര്‍ഷിക വിജ്ഞാപനമാക്കി ഈ തസ്തിക മാറ്റുകയായിരുന്നു. ഒരു വര്‍ഷം കൊണ്ടുതന്നെ പോലീസ്, ഫയര്‍ഫോഴ്സ് ലിസ്റ്റുകളില്‍നിന്നു മുഴുവൻ പേര്‍ക്കും നിയമനം ലഭിക്കുമ്പോൾ ബീറ്റ് ഫോറസ്റ്റ് ഉൾപ്പെടെയുള്ള ഉദ്യോഗാർഥികളിലെ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് നിയമനം ലഭിക്കുന്നത്. 2018 ജനുവരിയോടെ പ്രായപരിധി കഴിഞ്ഞവര്‍ക്ക് ജോലിക്കുള്ള സാധ്യതയും നഷ്ടമാവും.
2017 ജനുവരിയിലാണ് ബീറ്റ് ഫോറസ്റ്റ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 6471 പേരാണ് ലിസ്റ്റിലുള്ളത്. എന്നാൽ നവംബർ വരെയുള്ള കണക്കനുസരിച്ച് അഞ്ഞൂറിൽ താഴെ ഉദ്യോഗാർഥികൾക്കു മാത്രമേ ജോലി നൽകിയിട്ടുള്ളൂ. 10 പുതിയ ഫോറസ്റ്റ് സ്റ്റേഷനുകളാണ് അനുവദിച്ചത്. ഇതിൽതന്നെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പുതിയ തസ്തിക സൃഷ്ടിച്ചിട്ടില്ല. റാങ്ക്പട്ടികയുടെ കാലാവധി അവസാനിക്കാനിരിക്കെ പത്തു ശതമാനത്തിനു പോലും നിയമനം നല്‍കിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ നിന്നു വിഭിന്നമായി സ്ത്രീകള്‍ക്കും പുരുഷന്മാരുടേതിന് സമാനമായ കായികപരീക്ഷ നടത്തിയാണ് ബീറ്റ് ഫോറസ്റ്റ് ലിസ്റ്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
കേരള ചരിത്രത്തില്‍ തന്നെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയില്‍ ആദ്യമായിട്ടാണ് സ്ത്രീകള്‍ക്ക് കായിക പരീക്ഷയെ അഭിമുഖീകരിക്കേണ്ടി വന്നത്. കൂടുതൽ കഷ്ടതകൾ അനുഭവിച്ചിട്ടും ജോലി ലഭിക്കാതെ പോവുമെന്ന സങ്കടത്തിലാണ് ഇവർ. ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.
യൂണിഫോം ഫോഴ്സിന്റെ റാങ്ക് പട്ടികയുടെ കാലാവധി രണ്ടു വര്ഷമാക്കണമെന്നുകാണിച്ച് സര്‍ക്കാരിന് പിഎസ്സി കത്ത് നല്‍കിയിയെങ്കിലും ഇക്കാര്യത്തിലും നടപടി ഉണ്ടായിട്ടില്ല. യൂണിഫോം തസ്തികയില്‍ ഉള്‍പ്പെടുന്ന ജയില്വാര്ഡൻ തസ്തികയിൽ റാങ്ക് ലിസ്റ്റിന് മൂന്ന് വർഷ കാലാവധിയാണുള്ളത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ലിസ്റ്റിന്റെ കാലാവധി മുൻകാലങ്ങളിൽ മൂന്നു വര്‍ഷമായിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യൂണിഫോം ഫോഴ്സില്‍ ഉള്‍പ്പെടുത്തി വാര്‍ഷിക വിജ്ഞാപനമാക്കി ഈ തസ്തിക മാറ്റുകയായിരുന്നു. ഒരു വര്‍ഷം കൊണ്ടുതന്നെ പോലീസ്, ഫയര്‍ഫോഴ്സ് ലിസ്റ്റുകളില്‍നിന്നു മുഴുവൻ പേര്‍ക്കും നിയമനം ലഭിക്കുമ്പോൾ ബീറ്റ് ഫോറസ്റ്റ് ഉൾപ്പെടെയുള്ള ഉദ്യോഗാർഥികളിലെ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ് നിയമനം ലഭിക്കുന്നത്. 2018 ജനുവരിയോടെ പ്രായപരിധി കഴിഞ്ഞവര്‍ക്ക് ജോലിക്കുള്ള സാധ്യതയും നഷ്ടമാവും.