കോട്ടയം: കേരള കോണ്‍ഗ്രസിന്റെ സമ്മേളന ലക്ഷ്യങ്ങൾ പൊളിഞ്ഞെന്ന പി.സി. ജോർജിന്റെ പ്രസ്താവന തന്റെ വാക്കുപാലിക്കാതിരിക്കാനുള്ള ജാള്യത മറയ്ക്കാനുള്ള ശ്രമമാണെന്നു കേരള കോണ്‍ഗ്രസ് -എം ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശേരി.
മഹാസമ്മേളനത്തിൽ പതിനായിരം പേരെ പങ്കെടുപ്പിച്ചാൽ നായയ്ക്കുള്ള ചോറു താൻ തിന്നേക്കാമെന്നാണു ജോർജ് നേരത്തേ വെല്ലുവിളിച്ചത്. പതിനായിരങ്ങൾ ഒഴുകിയെത്തി നെഹ്റു സ്റ്റേഡിയവും പരിസരങ്ങളും നിറഞ്ഞു കവിഞ്ഞപ്പോൾ എത്ര നായയ്ക്കിട്ട ചോറു താൻ തിന്നേണ്ടി വരുമെന്ന ഉത്കണ്ഠയിൽ നിന്നുളവായ വിഭ്രാന്തിയാണ് അദ്ദേഹം ഇപ്പോൾ പ്രകടിപ്പിക്കുന്നത്. മുന്നണി പ്രവേശനത്തിന് ആരുടെ മുന്നിലും അപേക്ഷയുമായി പോയ ചരിത്രം കേരള കോണ്‍ഗ്രസിനില്ല. ആരുടെയും ഒൗദാര്യം പ്രതീക്ഷിക്കുന്നുമില്ല. ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കിയിട്ടും സിപിഐ നേതാക്കൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ മറ്റെന്തോ ഗൂഢലക്ഷ്യത്തോടെയാണെന്നും ജോസഫ് എം. പുതുശേരി പറഞ്ഞു
മഹാസമ്മേളനത്തിൽ പതിനായിരം പേരെ പങ്കെടുപ്പിച്ചാൽ നായയ്ക്കുള്ള ചോറു താൻ തിന്നേക്കാമെന്നാണു ജോർജ് നേരത്തേ വെല്ലുവിളിച്ചത്. പതിനായിരങ്ങൾ ഒഴുകിയെത്തി നെഹ്റു സ്റ്റേഡിയവും പരിസരങ്ങളും നിറഞ്ഞു കവിഞ്ഞപ്പോൾ എത്ര നായയ്ക്കിട്ട ചോറു താൻ തിന്നേണ്ടി വരുമെന്ന ഉത്കണ്ഠയിൽ നിന്നുളവായ വിഭ്രാന്തിയാണ് അദ്ദേഹം ഇപ്പോൾ പ്രകടിപ്പിക്കുന്നത്. മുന്നണി പ്രവേശനത്തിന് ആരുടെ മുന്നിലും അപേക്ഷയുമായി പോയ ചരിത്രം കേരള കോണ്‍ഗ്രസിനില്ല. ആരുടെയും ഒൗദാര്യം പ്രതീക്ഷിക്കുന്നുമില്ല. ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കിയിട്ടും സിപിഐ നേതാക്കൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ മറ്റെന്തോ ഗൂഢലക്ഷ്യത്തോടെയാണെന്നും ജോസഫ് എം. പുതുശേരി പറഞ്ഞു