കൊച്ചി: സംസ്ഥാനത്തു തുടർച്ചയായി മൂന്നാം ദിവസവും വീട്ടുകാരെ ആക്രമിച്ചു വീട് കൊള്ളയടിച്ചു. തൃപ്പൂണിത്തുറയിൽ ഇന്നലെ പുലർച്ചെ വീട്ടുകാരെ കെട്ടിയിട്ടു കവർന്നത് 50 പവനും 20,000 രൂപയും. വെള്ളിയാഴ്ച പുലർച്ചെ എറണാകുളം നോർത്തിലും ബുധനാഴ്ച കാസർഗോഡ് ചീമേനിയിലും നടന്ന കവർച്ചകൾക്കു പിന്നാലെയാണു ജനങ്ങളെ പരിഭ്രാന്തിയിലാക്കി വീണ്ടും കവർച്ച. ചീമേനിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയിരുന്നു.
പുലർച്ചെ
തൃപ്പൂണിത്തുറ ഏരൂർ എസ് എംപി റോഡിൽ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലാണ് പുലർച്ചെ രണ്ടോടെ കവർച്ച നടന്നത്. ഇതര സംസ്ഥാനക്കാരായ പത്തിലേറെപ്പേർ കവർച്ചാസംഘത്തിലുണ്ടായിരുന്നെന്നാണു നിഗമനം. വീടിന്റെ മുൻഭാഗത്തെ ജനൽച്ചില്ലു തകർത്തു കന്പികൾ ഇളക്കിമാറ്റിയാണു സംഘം അകത്തുകടന്നത്. വീട്ടിലുള്ളവരെ മുറികളിൽ കെട്ടിയിട്ട ശേഷമായിരുന്നു കവർച്ച. ആനന്ദകുമാറിനു (49 ) പുറമെ അമ്മ സ്വർണമ്മ (72), ഭാര്യ ഷാരി (46 ) മക്കൾ ദീപക്, രൂപക് എന്നിവരും വീട്ടിലുണ്ടായിരുന്നു.
തലയ്ക്കടിച്ചു
തടയാൻ നോക്കിയ ആനന്ദകുമാറിന്റെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും വായിൽ തുണി തിരുകുകയുംചെയ്തു. ഷാരിയെ ബാത്ത്റൂമിലും അമ്മയെയും രണ്ടു മക്കളെയും ഒരോ മുറിയിലുമായി പൂട്ടിയിട്ടു. കാക്കനാട് സ്വകാര്യ കന്പനിയിലെ ജീവനക്കാരനാണ് ആനന്ദ്. സ്വർണവും പണവും കൂടാതെ നാലു മൊബൈൽ ഫോണുകൾ, ലാപ്ടോപ്, എടിഎം, ക്രെഡിറ്റ് കാർഡുകൾ എന്നിവയും കവർച്ചക്കാർ കൊണ്ടുപോയി. മൂന്നു മണിക്കൂറോളം സംഘം വീടിനുള്ളിൽ തങ്ങി.കവർച്ചക്കാർ പോയ ശേഷം ഇളയമകനായ രൂപക് സ്വയം കെട്ടഴിച്ചു പുറത്തെത്തി ഒച്ചവച്ചു സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചതായി സൂചനയുണ്ട്.
പുലർച്ചെ
തൃപ്പൂണിത്തുറ ഏരൂർ എസ് എംപി റോഡിൽ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലാണ് പുലർച്ചെ രണ്ടോടെ കവർച്ച നടന്നത്. ഇതര സംസ്ഥാനക്കാരായ പത്തിലേറെപ്പേർ കവർച്ചാസംഘത്തിലുണ്ടായിരുന്നെന്നാണു നിഗമനം. വീടിന്റെ മുൻഭാഗത്തെ ജനൽച്ചില്ലു തകർത്തു കന്പികൾ ഇളക്കിമാറ്റിയാണു സംഘം അകത്തുകടന്നത്. വീട്ടിലുള്ളവരെ മുറികളിൽ കെട്ടിയിട്ട ശേഷമായിരുന്നു കവർച്ച. ആനന്ദകുമാറിനു (49 ) പുറമെ അമ്മ സ്വർണമ്മ (72), ഭാര്യ ഷാരി (46 ) മക്കൾ ദീപക്, രൂപക് എന്നിവരും വീട്ടിലുണ്ടായിരുന്നു.
തലയ്ക്കടിച്ചു
തടയാൻ നോക്കിയ ആനന്ദകുമാറിന്റെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും വായിൽ തുണി തിരുകുകയുംചെയ്തു. ഷാരിയെ ബാത്ത്റൂമിലും അമ്മയെയും രണ്ടു മക്കളെയും ഒരോ മുറിയിലുമായി പൂട്ടിയിട്ടു. കാക്കനാട് സ്വകാര്യ കന്പനിയിലെ ജീവനക്കാരനാണ് ആനന്ദ്. സ്വർണവും പണവും കൂടാതെ നാലു മൊബൈൽ ഫോണുകൾ, ലാപ്ടോപ്, എടിഎം, ക്രെഡിറ്റ് കാർഡുകൾ എന്നിവയും കവർച്ചക്കാർ കൊണ്ടുപോയി. മൂന്നു മണിക്കൂറോളം സംഘം വീടിനുള്ളിൽ തങ്ങി.കവർച്ചക്കാർ പോയ ശേഷം ഇളയമകനായ രൂപക് സ്വയം കെട്ടഴിച്ചു പുറത്തെത്തി ഒച്ചവച്ചു സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചതായി സൂചനയുണ്ട്.