കോട്ടയം: വർധിച്ചുവരുന്ന വർഗീയ ഫാസിസ പ്രവണതകളിൽ ഉത്കണ്ഠ രേഖപ്പെടുത്തി പിഒസിയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോട്ടയം മേഖലാ സമ്മേളനം.
കോട്ടയം അതിരൂപത അജപാലന കേന്ദ്രമായ ചൈതന്യയിൽ ചേർന്ന കോട്ടയം, വിജയപുരം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, തിരുവല്ല, മാവേലിക്കര, ഇടുക്കി രൂപതകളിലെ പ്രതിനിധികളുടെ സമ്മേളനം കെസിബിസി ജനറൽ സെക്രട്ടറി ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സഭയുടെയും പൊതുസമൂഹത്തിന്റെയും സമഗ്രവളർച്ചയിൽ കത്തോലിക്കാ സഭ കാലാകാലങ്ങളിൽ നല്കിയ സംഭാവനകൾ നിസ്തുലവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സമൂഹത്തിൽ കൂടുതൽ ജാഗ്രതയോടെ സുവിശേഷചൈതന്യത്തിനു സാക്ഷ്യം നല്കാൻ സഭയ്ക്കു കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്നു. വ്യക്തിഗത സഭകൾ തനിമയും പാരന്പര്യവും സൂക്ഷിച്ചുകൊണ്ടുതന്നെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ സഭയുടെ പ്രേഷിതപാരന്പര്യം പൂർത്തിയാക്കേണ്ടതുണ്ടെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
സഭയുടെ അജപാലന സാക്ഷ്യം ഒരു അവലോകനം എന്ന വിഷയത്തിൽ ജേക്കബ് പുന്നൂസ് ഐപിഎസും കേരള സഭയും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് ഷാജി ജോർജും ക്ലാസുകൾ നയിച്ചു.
തുടർന്നു നടന്ന ചർച്ചകൾക്കു ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, ബിഷ പ് മാർ ജോസഫ് പണ്ടാരശേരിൽ എന്നിവരും വിവിധ രൂപതകളിലെ അജപാലനസമിതി സെക്രട്ടറിമാരും നേതൃത്വം നല്കി.
ജനറൽ കൺവീനറും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പിഒസി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട് എന്നിവർ പ്രസംഗിച്ചു. മതനിരപേക്ഷതയ്ക്കും സ്വാതന്ത്ര്യത്തിനും എതിരായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നടമാടുന്ന അനിഷ്ടസംഭവങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി കേരള കാത്തലിക് കൗൺസിൽ സെക്രട്ടറി ജോളി ചെരുവിൽ അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠ്യേന പാസാക്കി. വിവിധ രൂപതകളിൽനിന്നും 300-ലധികം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു.
പരിപാടികൾക്കു ഡോ. ജോളി വടക്കൻ, ഡോ. സാജു കുത്തോടിപുത്തൻപുരയ്ക്കൽ, ഫാ. സുനിൽ പെരുമാനൂർ, കേരള കാത്തലിക് കൗൺസിൽ സെക്രട്ടറി ജോജി ചെരുവിൽ, ജോയിന്റ് സെക്രട്ടറി ഷാജി മാത്യു, സിസ്റ്റർ റോസി എന്നിവർ നേതൃത്വം നല്കി.
കോട്ടയം അതിരൂപത അജപാലന കേന്ദ്രമായ ചൈതന്യയിൽ ചേർന്ന കോട്ടയം, വിജയപുരം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, തിരുവല്ല, മാവേലിക്കര, ഇടുക്കി രൂപതകളിലെ പ്രതിനിധികളുടെ സമ്മേളനം കെസിബിസി ജനറൽ സെക്രട്ടറി ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സഭയുടെയും പൊതുസമൂഹത്തിന്റെയും സമഗ്രവളർച്ചയിൽ കത്തോലിക്കാ സഭ കാലാകാലങ്ങളിൽ നല്കിയ സംഭാവനകൾ നിസ്തുലവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സമൂഹത്തിൽ കൂടുതൽ ജാഗ്രതയോടെ സുവിശേഷചൈതന്യത്തിനു സാക്ഷ്യം നല്കാൻ സഭയ്ക്കു കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്നു. വ്യക്തിഗത സഭകൾ തനിമയും പാരന്പര്യവും സൂക്ഷിച്ചുകൊണ്ടുതന്നെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ സഭയുടെ പ്രേഷിതപാരന്പര്യം പൂർത്തിയാക്കേണ്ടതുണ്ടെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
സഭയുടെ അജപാലന സാക്ഷ്യം ഒരു അവലോകനം എന്ന വിഷയത്തിൽ ജേക്കബ് പുന്നൂസ് ഐപിഎസും കേരള സഭയും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് ഷാജി ജോർജും ക്ലാസുകൾ നയിച്ചു.
തുടർന്നു നടന്ന ചർച്ചകൾക്കു ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, ബിഷ പ് മാർ ജോസഫ് പണ്ടാരശേരിൽ എന്നിവരും വിവിധ രൂപതകളിലെ അജപാലനസമിതി സെക്രട്ടറിമാരും നേതൃത്വം നല്കി.
ജനറൽ കൺവീനറും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പിഒസി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട് എന്നിവർ പ്രസംഗിച്ചു. മതനിരപേക്ഷതയ്ക്കും സ്വാതന്ത്ര്യത്തിനും എതിരായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നടമാടുന്ന അനിഷ്ടസംഭവങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി കേരള കാത്തലിക് കൗൺസിൽ സെക്രട്ടറി ജോളി ചെരുവിൽ അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠ്യേന പാസാക്കി. വിവിധ രൂപതകളിൽനിന്നും 300-ലധികം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു.
പരിപാടികൾക്കു ഡോ. ജോളി വടക്കൻ, ഡോ. സാജു കുത്തോടിപുത്തൻപുരയ്ക്കൽ, ഫാ. സുനിൽ പെരുമാനൂർ, കേരള കാത്തലിക് കൗൺസിൽ സെക്രട്ടറി ജോജി ചെരുവിൽ, ജോയിന്റ് സെക്രട്ടറി ഷാജി മാത്യു, സിസ്റ്റർ റോസി എന്നിവർ നേതൃത്വം നല്കി.