തിരുവനന്തപുരം: മധ്യപ്രദേശിലെ സത്നയിൽ ക്രിസ്മസ് കാരളും ആഘോഷങ്ങളും നടത്തിയ വൈദികരെയും വൈദികവിദ്യാർഥികളെയും ബജ്റംഗ്ദൾ ആക്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്നു കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഭയപ്പെടുത്തി നിഷേധിക്കാനുള്ള സംഘപരിവാർ അജൻഡയുടെ ഭാഗമാണിത്. അക്രമം തടയാനും അക്രമികളെ പിടികൂടാനും ബാധ്യതപ്പെട്ട പോലീസ് ഇരകളെ വീണ്ടും കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചതും വിചിത്രമാണ്. അക്രമികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും ശിക്ഷ ഉറപ്പാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണം. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരേ വകുപ്പുതല നടപടി എടുക്കുകയും ക്രിമിറ്റൽ കുറ്റം ചുമത്തുകയും വേണമെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഭയപ്പെടുത്തി നിഷേധിക്കാനുള്ള സംഘപരിവാർ അജൻഡയുടെ ഭാഗമാണിത്. അക്രമം തടയാനും അക്രമികളെ പിടികൂടാനും ബാധ്യതപ്പെട്ട പോലീസ് ഇരകളെ വീണ്ടും കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചതും വിചിത്രമാണ്. അക്രമികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും ശിക്ഷ ഉറപ്പാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണം. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരേ വകുപ്പുതല നടപടി എടുക്കുകയും ക്രിമിറ്റൽ കുറ്റം ചുമത്തുകയും വേണമെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.