കൊച്ചി: ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കൊച്ചി മേഖലയിൽ നടന്ന രണ്ടു വൻകവർച്ചകൾക്കു സമാനതകളേറെ. സാഹചര്യതെളിവുകളും കവർച്ച നടത്തിയതിന്റെ രീതിയും വിലയിരുത്തി ഇക്കാര്യം പോലീസ് ഉറപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഒരേസംഘമാണു രണ്ടിടങ്ങളിലും കവർച്ച നടത്തിയതെന്ന നിഗമനത്തിലാണു പോലീസ്.
15 കിലോമീറ്റർ പരിധിക്കുള്ളിലാണു രണ്ടു കവർച്ചകളും നടന്നത്. രണ്ടിടത്തും കവർച്ചാസംഘം വീടിനുള്ളിൽ കടന്നതു ജനാല തകർത്ത്. വീട്ടുകാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും കെട്ടിയിടുകയും ചെയ്തു. എതിർത്തവരെ ആക്രമിച്ചു പരിക്കേൽപിച്ചു. കവർച്ച നടത്തിയ സമയത്തിലും സമാനസ്വഭാവമുണ്ട്. ആദ്യകവർച്ച പുലർച്ചെ മൂന്നരയോടെയായിരുന്നെങ്കിൽ രണ്ടാം കവർച്ച പുലർച്ചെ രണ്ടിനായിരുന്നു. ആളുകൾ ഗാഢനിദ്രയിലാകുന്ന സമയമാണിത്. കവർച്ചയ്ക്കു തെരഞ്ഞെടുത്ത രണ്ടു വീടുകളും ഇരുനിലവീടുകളായിരുന്നു.
ഇതരസംസ്ഥാനക്കാരെയാണു പോലീസ് സംശയിക്കുന്നത്. നാട്ടുകാരായവരുടെ സഹായം ഉണ്ടായിരിക്കാമെന്നും പോലീസ് കരുതുന്നു.
തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം പോലെയുള്ള സ്ഥലങ്ങളിൽനിന്നുള്ളവരാണോ കവർച്ചയ്ക്കു പിന്നിലെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽനിന്ന് അടുത്തിടെ നഗരത്തിൽ എത്തിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നു.
15 കിലോമീറ്റർ പരിധിക്കുള്ളിലാണു രണ്ടു കവർച്ചകളും നടന്നത്. രണ്ടിടത്തും കവർച്ചാസംഘം വീടിനുള്ളിൽ കടന്നതു ജനാല തകർത്ത്. വീട്ടുകാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും കെട്ടിയിടുകയും ചെയ്തു. എതിർത്തവരെ ആക്രമിച്ചു പരിക്കേൽപിച്ചു. കവർച്ച നടത്തിയ സമയത്തിലും സമാനസ്വഭാവമുണ്ട്. ആദ്യകവർച്ച പുലർച്ചെ മൂന്നരയോടെയായിരുന്നെങ്കിൽ രണ്ടാം കവർച്ച പുലർച്ചെ രണ്ടിനായിരുന്നു. ആളുകൾ ഗാഢനിദ്രയിലാകുന്ന സമയമാണിത്. കവർച്ചയ്ക്കു തെരഞ്ഞെടുത്ത രണ്ടു വീടുകളും ഇരുനിലവീടുകളായിരുന്നു.
ഇതരസംസ്ഥാനക്കാരെയാണു പോലീസ് സംശയിക്കുന്നത്. നാട്ടുകാരായവരുടെ സഹായം ഉണ്ടായിരിക്കാമെന്നും പോലീസ് കരുതുന്നു.
തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം പോലെയുള്ള സ്ഥലങ്ങളിൽനിന്നുള്ളവരാണോ കവർച്ചയ്ക്കു പിന്നിലെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽനിന്ന് അടുത്തിടെ നഗരത്തിൽ എത്തിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നു.