കൊച്ചി: വൈദികർക്കുനേരേ ആക്രമണവും വാഹനം കത്തിക്കലും കള്ളക്കേസെടുക്കലുമുണ്ടായ മധ്യപ്രദേശിലെ സത്നയിൽ സാമൂഹ്യസേവനത്തിനു വിലക്ക്. സാമൂഹ്യസേവനം നടത്താൻ ഗ്രാമങ്ങളിലേക്കു പോകേണ്ടതില്ലെന്നാണു സത്ന സെന്റ് എഫ്രേംസ് തിയോളജിക്കൽ സെമിനാരിയിലെ വൈദികരോടും വൈദിക വിദ്യാർഥികളോടും പോലീസ് അറിയിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ബുംകാർ ഗ്രാമത്തിൽ വൈദികരുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾ ബജ്രംഗ്ദൾ പ്രവർത്തകർ തടസപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണു സത്ന പോലീസിന്റെ മുന്നറിയിപ്പ്. സംഭവത്തിൽ ആറു വൈദികർക്കും ഒരു സെമിനാരി വിദ്യാർഥിക്കും മർദനമേറ്റു. ക്ലരീഷ്യൻ വൈദികനായ ഫാ. ജോർജ് പേട്ടയിലിന്റെ കാർ പോലീസ് സ്റ്റേഷനു മുന്പിൽ അക്രമികൾ കത്തിക്കുകയും ചെയ്തു.
മർദനത്തിന് ഉത്തരവാദികളായവരെ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും ഇതുവരെ നടപടി എടുത്തിട്ടില്ല. അതേസമയം, ക്രിസ്മസ് ആഘോഷങ്ങൾക്കു നേതൃത്വം നൽകിയ കുത്തിയതോട് സ്വദേശിയായ ഫാ. ജോർജ് മംഗലപ്പിള്ളിക്കെതിരേ മതപരിവർത്തനത്തിനു ശ്രമിച്ചെന്നുൾപ്പെടെ ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുമുണ്ട്. മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണു പോലീസ് ചുമത്തിയിട്ടുള്ളത്. ഇതിനിടെ, കാർ കത്തിച്ചതുമായി ബന്ധപ്പെട്ട് വികാർ ശുക്ല എന്നയാളെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു.
ക്രൈസ്തവരുടെ നേതൃത്വത്തിൽ ഗ്രാമങ്ങളിൽ സാമൂഹ്യസേവനം നടത്തുന്നതിൽ ചിലർക്ക് എതിർപ്പുണ്ടെന്നാണു പോലീസ് പറയുന്നത്. ഇനി അത്തരം വിഭാഗങ്ങളിൽനിന്ന് എതിർപ്പോ ആക്രമണമോ ഉണ്ടായാൽ സംരക്ഷണം നൽകാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ ഗ്രാമങ്ങളിലേക്കു പോകരുതെന്നുമാണു പോലീസ് നിലപാട്. പല കേന്ദ്രങ്ങളിൽനിന്നും തങ്ങൾക്കുമേൽ സമ്മർദമുണ്ടെന്നും പോലീസ് പറയുന്നു.
മുപ്പതോളം വർഷമായി സത്നയിൽ അധ്യാപന, സേവന പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് ഫാ. മംഗലപ്പിള്ളി.
സത്നയിൽ മിഷൻ പ്രവർത്തനം തുടങ്ങിയതു മുതൽ ഇവിടത്തെ ഗ്രാമീണ മേഖലകളിൽ വിദ്യാഭ്യാസ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ സഭയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. സത്ന രൂപതയിലെയും വിവിധ സന്യാസ സമൂഹങ്ങളിലെയും വൈദികരും സെമിനാരി വിദ്യാർഥികളും ഓരോ ആഴ്ചയിലും നിശ്ചിത ദിവസങ്ങളിൽ സാമൂഹ്യസേവനത്തിന് എത്താറുണ്ട്.
സർപഞ്ചിന്റെയും ഗ്രാമവാസികളുടെയും പിന്തുണയോടെയും താത്പര്യത്തിലുമാണ് ഇത്തരം സേവനങ്ങൾ നടത്തുന്നതെങ്കിലും ബജ്രംഗ്ദൾ പോലുള്ള സംഘപരിവാർ സംഘടനകളുടെ എതിർപ്പുണ്ടാകുന്പോൾ അവർ നിസഹായരാകുന്നതും പ്രതിസന്ധിയാണ്. സത്നയിലും മധ്യപ്രദേശിലെ മറ്റിടങ്ങളിലും മിഷൻമേഖല നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ സഭയുടെയും രാജ്യത്തിന്റെയും ഇടപെടലുകൾ ഉണ്ടാവണമെന്നാണു വൈദികരുടെ ആവശ്യം.
സെമിനാരിക്കു പോലീസ് കാവൽ
സത്ന: ബജ്രംഗ്ദൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സത്ന സെന്റ് എഫ്രേംസ് തിയോളജിക്കൽ കോളജിനു പോലീസ് കാവൽ ഏർപ്പെടുത്തി. നാലു പോലീസുകാരെയാണു കാവലിനായി നിയോഗിച്ചിട്ടുള്ളത്. മർദനത്തിലും വാഹനം കത്തിച്ചതിലും ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് വൈദികർ ഉന്നത പോലീസ് മേധാവിക്കു പരാതി നൽകി.
സെമിനാരി റെക്ടർ ഫാ. ജോസ് ഒറ്റപ്പുരയ്ക്കൽ, വൈസ് റെക്ടർ ഫാ. അലക്സ് പണ്ടാരക്കാപ്പിൽ, ഫാ. മാത്യു ഉതിരക്കുളം, ഫാ. പോൾ വർഗീസ്, ഫാ. മാർട്ടിൻ പൈനാടത്ത്, ഫാ. ജോർജ് പേട്ടയിൽ, സെമിനാരി വിദ്യാർഥി ബ്രദർ എക്കാ ഇറോസിയാൻ എന്നിവർക്കാണു ബുംകാർ ഗ്രാമത്തിലും പോലീസ് സ്റ്റേഷനിലുമായി മർദനമേറ്റത്. ഫാ. ജോർജ് പേട്ടയിന്റെ കാറാണ് അഗ്നിക്കിരയാക്കിയത്.
സിജോ പൈനാടത്ത്
വ്യാഴാഴ്ച ബുംകാർ ഗ്രാമത്തിൽ വൈദികരുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾ ബജ്രംഗ്ദൾ പ്രവർത്തകർ തടസപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണു സത്ന പോലീസിന്റെ മുന്നറിയിപ്പ്. സംഭവത്തിൽ ആറു വൈദികർക്കും ഒരു സെമിനാരി വിദ്യാർഥിക്കും മർദനമേറ്റു. ക്ലരീഷ്യൻ വൈദികനായ ഫാ. ജോർജ് പേട്ടയിലിന്റെ കാർ പോലീസ് സ്റ്റേഷനു മുന്പിൽ അക്രമികൾ കത്തിക്കുകയും ചെയ്തു.
മർദനത്തിന് ഉത്തരവാദികളായവരെ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും ഇതുവരെ നടപടി എടുത്തിട്ടില്ല. അതേസമയം, ക്രിസ്മസ് ആഘോഷങ്ങൾക്കു നേതൃത്വം നൽകിയ കുത്തിയതോട് സ്വദേശിയായ ഫാ. ജോർജ് മംഗലപ്പിള്ളിക്കെതിരേ മതപരിവർത്തനത്തിനു ശ്രമിച്ചെന്നുൾപ്പെടെ ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുമുണ്ട്. മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണു പോലീസ് ചുമത്തിയിട്ടുള്ളത്. ഇതിനിടെ, കാർ കത്തിച്ചതുമായി ബന്ധപ്പെട്ട് വികാർ ശുക്ല എന്നയാളെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു.
ക്രൈസ്തവരുടെ നേതൃത്വത്തിൽ ഗ്രാമങ്ങളിൽ സാമൂഹ്യസേവനം നടത്തുന്നതിൽ ചിലർക്ക് എതിർപ്പുണ്ടെന്നാണു പോലീസ് പറയുന്നത്. ഇനി അത്തരം വിഭാഗങ്ങളിൽനിന്ന് എതിർപ്പോ ആക്രമണമോ ഉണ്ടായാൽ സംരക്ഷണം നൽകാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ ഗ്രാമങ്ങളിലേക്കു പോകരുതെന്നുമാണു പോലീസ് നിലപാട്. പല കേന്ദ്രങ്ങളിൽനിന്നും തങ്ങൾക്കുമേൽ സമ്മർദമുണ്ടെന്നും പോലീസ് പറയുന്നു.
മുപ്പതോളം വർഷമായി സത്നയിൽ അധ്യാപന, സേവന പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് ഫാ. മംഗലപ്പിള്ളി.
സത്നയിൽ മിഷൻ പ്രവർത്തനം തുടങ്ങിയതു മുതൽ ഇവിടത്തെ ഗ്രാമീണ മേഖലകളിൽ വിദ്യാഭ്യാസ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ സഭയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. സത്ന രൂപതയിലെയും വിവിധ സന്യാസ സമൂഹങ്ങളിലെയും വൈദികരും സെമിനാരി വിദ്യാർഥികളും ഓരോ ആഴ്ചയിലും നിശ്ചിത ദിവസങ്ങളിൽ സാമൂഹ്യസേവനത്തിന് എത്താറുണ്ട്.
സർപഞ്ചിന്റെയും ഗ്രാമവാസികളുടെയും പിന്തുണയോടെയും താത്പര്യത്തിലുമാണ് ഇത്തരം സേവനങ്ങൾ നടത്തുന്നതെങ്കിലും ബജ്രംഗ്ദൾ പോലുള്ള സംഘപരിവാർ സംഘടനകളുടെ എതിർപ്പുണ്ടാകുന്പോൾ അവർ നിസഹായരാകുന്നതും പ്രതിസന്ധിയാണ്. സത്നയിലും മധ്യപ്രദേശിലെ മറ്റിടങ്ങളിലും മിഷൻമേഖല നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ സഭയുടെയും രാജ്യത്തിന്റെയും ഇടപെടലുകൾ ഉണ്ടാവണമെന്നാണു വൈദികരുടെ ആവശ്യം.
സെമിനാരിക്കു പോലീസ് കാവൽ
സത്ന: ബജ്രംഗ്ദൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സത്ന സെന്റ് എഫ്രേംസ് തിയോളജിക്കൽ കോളജിനു പോലീസ് കാവൽ ഏർപ്പെടുത്തി. നാലു പോലീസുകാരെയാണു കാവലിനായി നിയോഗിച്ചിട്ടുള്ളത്. മർദനത്തിലും വാഹനം കത്തിച്ചതിലും ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് വൈദികർ ഉന്നത പോലീസ് മേധാവിക്കു പരാതി നൽകി.
സെമിനാരി റെക്ടർ ഫാ. ജോസ് ഒറ്റപ്പുരയ്ക്കൽ, വൈസ് റെക്ടർ ഫാ. അലക്സ് പണ്ടാരക്കാപ്പിൽ, ഫാ. മാത്യു ഉതിരക്കുളം, ഫാ. പോൾ വർഗീസ്, ഫാ. മാർട്ടിൻ പൈനാടത്ത്, ഫാ. ജോർജ് പേട്ടയിൽ, സെമിനാരി വിദ്യാർഥി ബ്രദർ എക്കാ ഇറോസിയാൻ എന്നിവർക്കാണു ബുംകാർ ഗ്രാമത്തിലും പോലീസ് സ്റ്റേഷനിലുമായി മർദനമേറ്റത്. ഫാ. ജോർജ് പേട്ടയിന്റെ കാറാണ് അഗ്നിക്കിരയാക്കിയത്.
സിജോ പൈനാടത്ത്