തിരുവനന്തപുരം: ചരക്കു സേവന നികുതിക്കെതിരേ (ജിഎസ്ടി) മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും രംഗത്തെത്തി. ജിഎസ്ടി നടപ്പാക്കിയ ശേഷം പറഞ്ഞ നേട്ടങ്ങളൊന്നും പിന്നീട് ഉണ്ടായതായി കാണുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജിഎസ്ടി നിലവിൽ വന്നതോടെ സംസ്ഥാനത്തിനു ലഭ്യമായിരുന്ന വരുമാനം കുത്തനെ കുറഞ്ഞെന്ന വിവരം ഇനി ഒളിച്ചുവച്ചിട്ടു കാര്യമില്ലെന്നു മന്ത്രി എ.കെ. ബാലനും പ്രതികരിച്ചു.
ജിഎസ്ടി നടപ്പാക്കിയ ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞ വാർത്ത ഇന്നലെ ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ദീപിക വാർത്ത ശരിവയ്ക്കുന്ന പ്രസ്താവനകളാണു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും നടത്തിയത്.
ജിഎസ്ടി നടപ്പാക്കിയപ്പോൾ പറഞ്ഞ നേട്ടങ്ങൾ ഉണ്ടായില്ലെന്നു മാത്രമല്ല, കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിഎസ്ടി വരുത്തി വച്ച വിനയെക്കുറിച്ച് എൽഡിഎഫ് ജാഗരൂകരാകേണ്ടിയിരിക്കുന്നുവെന്നായിരുന്നു മന്ത്രി എ.കെ. ബാലന്റെ പ്രതികരണം. ജിഎസ്ടി വന്നതോടെ ഇപ്പോൾ കടലിലുമില്ല, കരയിലുമില്ല എന്ന പരുവത്തിലാണു സംസ്ഥാനത്തിന്റെ കാര്യം . ഇത്രത്തോളം മാരകമായ ഒരു നിയമ നിർമാണം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ബാലൻ പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയ ശേഷം സംസ്ഥാനത്തിന്റെ വാണിജ്യ നികുതി വരുമാനത്തിൽ 3,302 കോടി രൂപയുടെ കുറവുണ്ടായതായി ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ജിഎസ്ടി നടപ്പാക്കിയ ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞ വാർത്ത ഇന്നലെ ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ദീപിക വാർത്ത ശരിവയ്ക്കുന്ന പ്രസ്താവനകളാണു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും നടത്തിയത്.
ജിഎസ്ടി നടപ്പാക്കിയപ്പോൾ പറഞ്ഞ നേട്ടങ്ങൾ ഉണ്ടായില്ലെന്നു മാത്രമല്ല, കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിഎസ്ടി വരുത്തി വച്ച വിനയെക്കുറിച്ച് എൽഡിഎഫ് ജാഗരൂകരാകേണ്ടിയിരിക്കുന്നുവെന്നായിരുന്നു മന്ത്രി എ.കെ. ബാലന്റെ പ്രതികരണം. ജിഎസ്ടി വന്നതോടെ ഇപ്പോൾ കടലിലുമില്ല, കരയിലുമില്ല എന്ന പരുവത്തിലാണു സംസ്ഥാനത്തിന്റെ കാര്യം . ഇത്രത്തോളം മാരകമായ ഒരു നിയമ നിർമാണം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ബാലൻ പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയ ശേഷം സംസ്ഥാനത്തിന്റെ വാണിജ്യ നികുതി വരുമാനത്തിൽ 3,302 കോടി രൂപയുടെ കുറവുണ്ടായതായി ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.