കോട്ടയം: ഭരണത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യസമുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് എപ്പോഴും സോഫ്റ്റ് കോർണറാണെന്നും കേരള കോണ്ഗ്രസിന്റെ മുന്നണി പ്രവേശം ഉടൻതന്നെ ഉണ്ടാകുമെന്നും കേരള കോണ്ഗ്രസ് -എം ചെയർമാൻ കെ.എം. മാണി.
കേരള കോണ്ഗ്രസ് എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു പ്രതിനിധി സമ്മേളനത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ അധികം സംസാരിക്കാത്ത ആളാണ്. മാന്യമായാണ് സംസാരിക്കുന്നത്. ഭരണത്തെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസം വ്യക്തിപരമല്ലെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും സംസാരിക്കുകയും ബഹളം ഉണ്ടാക്കുകയും കുത്തുകയും നോവിക്കുകയും ചെയ്യുന്നവരോട് സോഫ്റ്റ് കോർണറില്ലെന്നും കെ.എം. മാണി പറഞ്ഞു.
മുന്നണി പ്രവേശവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. പാർട്ടിയെ മുന്നണിയിൽ ചേർക്കണമെന്ന അപേക്ഷയുമായി ആരുടെ പിന്നാലെയും പോയിട്ടില്ല. ഇപ്പോൾ ആവശ്യങ്ങൾ ഉന്നയിക്കാനുള്ളശേഷി കേരള കോണ്ഗ്രസിനുണ്ട്. പാർട്ടിയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നവർക്കൊപ്പം പ്രവർത്തിക്കുമെന്നും കെ.എം. മാണി പറഞ്ഞു. പി.ജെ. ജോസഫ് പ്രതിനിധി സമ്മേളനത്തെക്കുറിച്ച് പ്രതികരിക്കാത്തതെന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ പറയുന്നതു തന്നെയാണ് പി.ജെ. ജോസഫിനും പറയാനുള്ളതെന്നായിരുന്നു മാണിയുടെ മറുപടി.
ചെറുകിട കർഷകർക്ക് ആനുകൂല്യങ്ങൾ നല്കണം
കോട്ടയം: ഒരേക്കറിൽ താഴെ ഭൂമിയുള്ള കൃഷിക്കാരെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് കേരള കോണ്ഗ്രസ് -എമ്മിന്റെ കരട് രേഖ. ഇന്നലെ പ്രതിനിധി സമ്മേളനത്തിൽ രേഖ ചർച്ച ചെയ്തു. പാർട്ടി ചെയർമാൻ കെ.എം. മാണി, വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ്ചെയർമാൻ ജോസ് കെ. മാണി, ജോയി ഏബ്രാഹം എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.
കരട് രേഖയിലെ പ്രധാന പരാമർശങ്ങൾ
* കഷ്ടപ്പെടുന്ന കർഷകരെ സഹായിക്കാൻ നടപടി സ്വീകരിക്കണം
* കാർഷിക കമ്മീഷൻ രൂപവത്കരിക്കണം.
* കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാർഷിക ബജറ്റ് തയാറാക്കണം.
* കാർഷിക ഉത്പന്നങ്ങളുടെ വിലനിർണയത്തിന് ന്യായവില നിർണയ അഥോറിറ്റി രൂപവത്കരിക്കണം
* ആഗോളവത്കരണത്തിനു ബദലായി ദേശീയവത്കരണം നടപ്പിലാക്കണം.
* ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.
* ഇറക്കുമതി മൂലം പ്രതിസന്ധി നേരിടുന്ന റബർ ഉൾപ്പെടെയുള്ള കാർഷികവിളകൾക്കു പരിഹാരം കാണണം
* കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി കർഷകർക്ക് ലഭ്യമാക്കണം.
* പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലുള്ള കാർഷിക പീഡനം അനുവദിക്കരുത്. തദ്ദേശവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണം.
* കാർഷിക ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാൻ സ്റ്റേറ്റ് ഡൊമസ്റ്റിക് ആൻഡ് എക്സ്പോർട്ട് മാർക്കറ്റിംഗ് ഇന്റലിജൻസ് സെൽ സ്ഥാപിക്കണം.
* പട്ടയം ലഭിക്കാത്ത മുഴുവൻ കൈവശകൃഷിക്കാർക്കും ഉപാധിരഹിത പട്ടയം നൽകണം.
* ആദിവാസി സമൂഹത്തെ കാർഷിക മേഖലയുടെ ഭാഗമാക്കി അവരുടെ ഉന്നമനത്തിനും വികസനത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം.
* മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും ഉൗന്നൽ നൽകി പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടണം.
കേരള കോണ്ഗ്രസ് എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു പ്രതിനിധി സമ്മേളനത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ അധികം സംസാരിക്കാത്ത ആളാണ്. മാന്യമായാണ് സംസാരിക്കുന്നത്. ഭരണത്തെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസം വ്യക്തിപരമല്ലെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും സംസാരിക്കുകയും ബഹളം ഉണ്ടാക്കുകയും കുത്തുകയും നോവിക്കുകയും ചെയ്യുന്നവരോട് സോഫ്റ്റ് കോർണറില്ലെന്നും കെ.എം. മാണി പറഞ്ഞു.
മുന്നണി പ്രവേശവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. പാർട്ടിയെ മുന്നണിയിൽ ചേർക്കണമെന്ന അപേക്ഷയുമായി ആരുടെ പിന്നാലെയും പോയിട്ടില്ല. ഇപ്പോൾ ആവശ്യങ്ങൾ ഉന്നയിക്കാനുള്ളശേഷി കേരള കോണ്ഗ്രസിനുണ്ട്. പാർട്ടിയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നവർക്കൊപ്പം പ്രവർത്തിക്കുമെന്നും കെ.എം. മാണി പറഞ്ഞു. പി.ജെ. ജോസഫ് പ്രതിനിധി സമ്മേളനത്തെക്കുറിച്ച് പ്രതികരിക്കാത്തതെന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ പറയുന്നതു തന്നെയാണ് പി.ജെ. ജോസഫിനും പറയാനുള്ളതെന്നായിരുന്നു മാണിയുടെ മറുപടി.
ചെറുകിട കർഷകർക്ക് ആനുകൂല്യങ്ങൾ നല്കണം
കോട്ടയം: ഒരേക്കറിൽ താഴെ ഭൂമിയുള്ള കൃഷിക്കാരെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് കേരള കോണ്ഗ്രസ് -എമ്മിന്റെ കരട് രേഖ. ഇന്നലെ പ്രതിനിധി സമ്മേളനത്തിൽ രേഖ ചർച്ച ചെയ്തു. പാർട്ടി ചെയർമാൻ കെ.എം. മാണി, വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ്ചെയർമാൻ ജോസ് കെ. മാണി, ജോയി ഏബ്രാഹം എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.
കരട് രേഖയിലെ പ്രധാന പരാമർശങ്ങൾ
* കഷ്ടപ്പെടുന്ന കർഷകരെ സഹായിക്കാൻ നടപടി സ്വീകരിക്കണം
* കാർഷിക കമ്മീഷൻ രൂപവത്കരിക്കണം.
* കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാർഷിക ബജറ്റ് തയാറാക്കണം.
* കാർഷിക ഉത്പന്നങ്ങളുടെ വിലനിർണയത്തിന് ന്യായവില നിർണയ അഥോറിറ്റി രൂപവത്കരിക്കണം
* ആഗോളവത്കരണത്തിനു ബദലായി ദേശീയവത്കരണം നടപ്പിലാക്കണം.
* ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.
* ഇറക്കുമതി മൂലം പ്രതിസന്ധി നേരിടുന്ന റബർ ഉൾപ്പെടെയുള്ള കാർഷികവിളകൾക്കു പരിഹാരം കാണണം
* കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി കർഷകർക്ക് ലഭ്യമാക്കണം.
* പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലുള്ള കാർഷിക പീഡനം അനുവദിക്കരുത്. തദ്ദേശവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണം.
* കാർഷിക ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാൻ സ്റ്റേറ്റ് ഡൊമസ്റ്റിക് ആൻഡ് എക്സ്പോർട്ട് മാർക്കറ്റിംഗ് ഇന്റലിജൻസ് സെൽ സ്ഥാപിക്കണം.
* പട്ടയം ലഭിക്കാത്ത മുഴുവൻ കൈവശകൃഷിക്കാർക്കും ഉപാധിരഹിത പട്ടയം നൽകണം.
* ആദിവാസി സമൂഹത്തെ കാർഷിക മേഖലയുടെ ഭാഗമാക്കി അവരുടെ ഉന്നമനത്തിനും വികസനത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം.
* മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും ഉൗന്നൽ നൽകി പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടണം.