തൃശൂർ: സംസ്ഥാനങ്ങളോട് ആലോചിക്കാതെ കേന്ദ്ര സർക്കാർ അന്തരാഷ്ട്ര കരാറുകളിലേർപ്പെടുന്നതാണ് നാണ്യവിളകളുടെയടക്കം കാർഷികോത്പന്നങ്ങളുടെ വില കുറയാൻ കാരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കരാർ മൂലമുണ്ടാകുന്ന അനിയന്ത്രിതമായ ഇറക്കുമതിയാണ് പ്രതികൂലമാകുന്നത്. തൃശൂർ ചെമ്പൂക്കാവിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ കേരള ശ്രീ അഗ്രോ ഹൈപ്പർ ബസാർ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാണ്യവിളകളുടെ വില വല്ലാതെ ഇടിയുന്ന സാഹചര്യമാണുള്ളത്. വിലയിടിവിൽ റബറിന്റെ അനുഭവം എല്ലാവരുടെയും മുന്നിലുണ്ട്. കരാറുണ്ടാക്കുമ്പോൾ സംസ്ഥാനങ്ങളുമായി ആലോചിക്കാൻ തയാറാകണം. കർഷകർക്കു തുടർന്നും കൃഷിചെയ്യാനാവുന്ന തരത്തിലല്ല വില ലഭിക്കുന്നത്. ന്യായമായ വില ലഭ്യമായാൽ മാത്രമേ കർഷകർക്ക് ഉറച്ചുനിൽക്കാൻ സാധിക്കൂ-മുഖ്യമന്ത്രി പറഞ്ഞു.
നാണ്യവിളകളുടെ വില വല്ലാതെ ഇടിയുന്ന സാഹചര്യമാണുള്ളത്. വിലയിടിവിൽ റബറിന്റെ അനുഭവം എല്ലാവരുടെയും മുന്നിലുണ്ട്. കരാറുണ്ടാക്കുമ്പോൾ സംസ്ഥാനങ്ങളുമായി ആലോചിക്കാൻ തയാറാകണം. കർഷകർക്കു തുടർന്നും കൃഷിചെയ്യാനാവുന്ന തരത്തിലല്ല വില ലഭിക്കുന്നത്. ന്യായമായ വില ലഭ്യമായാൽ മാത്രമേ കർഷകർക്ക് ഉറച്ചുനിൽക്കാൻ സാധിക്കൂ-മുഖ്യമന്ത്രി പറഞ്ഞു.