തൃശൂർ: കേരളത്തിൽ ഏറ്റവും തിരക്കുള്ള ഷൊർണൂർ-എറണാകുളം മേഖലയിൽ മൂന്നാമത്തെ റെയിൽപാത നിർമിക്കുന്ന പദ്ധതി അടുത്ത ബജറ്റിൽ ഉൾപ്പെടുത്താൻ സമർപ്പിച്ചിട്ടുണ്ടെന്നു ഡിവിഷണൽ റെയിൽവേ മാനേജർ പ്രകാശ് ഭൂട്ടാനി റെയിൽവേ ഉപദേശക സമിതി യോഗത്തിൽ അറിയിച്ചു. 14 കോടി ചെലവിൽ കൊല്ലം മെമു ഷെഡിന്റെ രണ്ടാംഘട്ട വികസനത്തിനും 67 കോടി ചെലവിൽ നേമത്തു പുതിയ ടെർമിനൽ സ്ഥാപിക്കുന്നതിനും പദ്ധതികൾ നല്കിയിട്ടുണ്ട്.
പകൽസമയത്തു കൂടുതൽ ദീർഘദൂര ട്രെയിനുകളിൽ ഡി-റിസർവ്ഡ് കോച്ചുകൾ അനുവദിക്കുന്നതിനുള്ള നിർദേശം ദക്ഷിണ റെയിൽവേയുടെ പരിഗണനയിലാണ്. ജനുവരി നാലു മുതൽ ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ എസ്12 കോച്ച് തൃശൂരിനും ആലപ്പുഴയ്ക്കുമിടയിൽ ഡി-റിസർവ്സ്ഡ് ആയിരിക്കുമെന്നും യോഗത്തിൽ അറിയിച്ചു.
ഹാതിയ-എറണാകുളം എക്സ്പ്രസിന്റെ തൃശൂരിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്.
സ്ഥിരം യാത്രക്കാരുടെ ട്രെയിനുകൾ നിരന്തരം നിരീക്ഷിക്കുകയും പ്രത്യേക പരിഗണന നൽകി പരമാവധി സമയനിഷ്ഠ ഉറപ്പാക്കുകയും ചെയ്യുമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ പ്രകാശ് ഭൂട്ടാനി പറഞ്ഞു.
പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂർ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി എന്നിവിടങ്ങളിലും മംഗള എക്സ്പ്രസിന് എറണാകുളം ടൗണിലും കണ്ണൂർ-ആലപ്പുഴ എക്സ്പ്രസിനു പൂങ്കുന്നത്തും സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എറണാകുളം-സേലം ഇന്റർസിറ്റി, എറണാകുളം-രാമേശ്വരം പ്രതിദിന ട്രെയിനുകൾ ആരംഭിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് വൈകിയോടുന്ന അവസരങ്ങളിൽ ബദലായി പുനലൂർ-പാലക്കാട്-പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പോൾ മാൻവെട്ടത്തിന്റെ നിർദേശം റെയിൽവേ അംഗീകരിച്ചു.
കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ ജോലികളിൽ കുറുപ്പന്തറ - ഏറ്റുമാനൂർ പാത 2018 ഏപ്രിലിൽ പ്രവർത്തന സജ്ജമാകും. ബാക്കിയുള്ള ഭൂമി ഏറ്റെടുത്തു നൽകിയാൽ ഏറ്റുമാനൂർ-ചിങ്ങവനം പാത 2020ൽ പൂർത്തിയാക്കും. റെയിൽപാളങ്ങളുടെ അറ്റകുറ്റപ്പണിയും പാളങ്ങൾ മാറ്റിസ്ഥാപിക്കുന്ന ജോലിയും വേഗത്തിലാക്കാൻ മറ്റൊരു ബിസിഎം യന്ത്രം കൂടി ഉടൻ എത്തിച്ചേരുമെന്നു ഡിവിഷണൽ മാനേജർ പറഞ്ഞു. പി. കൃഷ്ണകുമാർ, ഓൾ കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ആർ. ഫ്രാൻസിസ് എന്നിവരും യാത്രക്കാരുടെ ആവശ്യങ്ങൾ അവതരിപ്പിച്ചു.
പകൽസമയത്തു കൂടുതൽ ദീർഘദൂര ട്രെയിനുകളിൽ ഡി-റിസർവ്ഡ് കോച്ചുകൾ അനുവദിക്കുന്നതിനുള്ള നിർദേശം ദക്ഷിണ റെയിൽവേയുടെ പരിഗണനയിലാണ്. ജനുവരി നാലു മുതൽ ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ എസ്12 കോച്ച് തൃശൂരിനും ആലപ്പുഴയ്ക്കുമിടയിൽ ഡി-റിസർവ്സ്ഡ് ആയിരിക്കുമെന്നും യോഗത്തിൽ അറിയിച്ചു.
ഹാതിയ-എറണാകുളം എക്സ്പ്രസിന്റെ തൃശൂരിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്.
സ്ഥിരം യാത്രക്കാരുടെ ട്രെയിനുകൾ നിരന്തരം നിരീക്ഷിക്കുകയും പ്രത്യേക പരിഗണന നൽകി പരമാവധി സമയനിഷ്ഠ ഉറപ്പാക്കുകയും ചെയ്യുമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ പ്രകാശ് ഭൂട്ടാനി പറഞ്ഞു.
പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂർ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി എന്നിവിടങ്ങളിലും മംഗള എക്സ്പ്രസിന് എറണാകുളം ടൗണിലും കണ്ണൂർ-ആലപ്പുഴ എക്സ്പ്രസിനു പൂങ്കുന്നത്തും സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എറണാകുളം-സേലം ഇന്റർസിറ്റി, എറണാകുളം-രാമേശ്വരം പ്രതിദിന ട്രെയിനുകൾ ആരംഭിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് വൈകിയോടുന്ന അവസരങ്ങളിൽ ബദലായി പുനലൂർ-പാലക്കാട്-പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പോൾ മാൻവെട്ടത്തിന്റെ നിർദേശം റെയിൽവേ അംഗീകരിച്ചു.
കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ ജോലികളിൽ കുറുപ്പന്തറ - ഏറ്റുമാനൂർ പാത 2018 ഏപ്രിലിൽ പ്രവർത്തന സജ്ജമാകും. ബാക്കിയുള്ള ഭൂമി ഏറ്റെടുത്തു നൽകിയാൽ ഏറ്റുമാനൂർ-ചിങ്ങവനം പാത 2020ൽ പൂർത്തിയാക്കും. റെയിൽപാളങ്ങളുടെ അറ്റകുറ്റപ്പണിയും പാളങ്ങൾ മാറ്റിസ്ഥാപിക്കുന്ന ജോലിയും വേഗത്തിലാക്കാൻ മറ്റൊരു ബിസിഎം യന്ത്രം കൂടി ഉടൻ എത്തിച്ചേരുമെന്നു ഡിവിഷണൽ മാനേജർ പറഞ്ഞു. പി. കൃഷ്ണകുമാർ, ഓൾ കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ആർ. ഫ്രാൻസിസ് എന്നിവരും യാത്രക്കാരുടെ ആവശ്യങ്ങൾ അവതരിപ്പിച്ചു.