തൃശൂർ: സർക്കാർ ഡോക്ടർമാരുടെ പെൻഷൻ പ്രായം കൂട്ടിയ നടപടിക്കെതിരേ മെഡിക്കൽ വിദ്യാർഥികളുടെ സംയുക്ത സമിതി സമരത്തിലേക്ക്. ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ പ്രായം 56 വയസിൽ നിന്ന് അറുപതായും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാരുടെ പ്രായം 60ൽ നിന്ന് 62 ആയുമാണു വർധിപ്പിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി 19നു പണിമുടക്കി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തും. രോഗികളെ ബാധിക്കാത്ത വിധത്തിലാണ് സമരം. പിജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോ. മെഡിക്കോസ്, വിവിധ റാങ്ക് ഹോൾഡർമാർ, ഐഎംഎ, വിദ്യാർഥിസംഘടനകൾ എന്നിവ സമരത്തിൽ പങ്കെടുക്കും.
സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ 23 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സമരസമിതി ഭാരവാഹികളായ യു.ആർ. രാഹുൽ, അഭിലാഷ്, ജയകൃഷ്ണൻ എന്നിവർ പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി 19നു പണിമുടക്കി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തും. രോഗികളെ ബാധിക്കാത്ത വിധത്തിലാണ് സമരം. പിജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോ. മെഡിക്കോസ്, വിവിധ റാങ്ക് ഹോൾഡർമാർ, ഐഎംഎ, വിദ്യാർഥിസംഘടനകൾ എന്നിവ സമരത്തിൽ പങ്കെടുക്കും.
സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ 23 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സമരസമിതി ഭാരവാഹികളായ യു.ആർ. രാഹുൽ, അഭിലാഷ്, ജയകൃഷ്ണൻ എന്നിവർ പറഞ്ഞു.