മുള്ളേരിയ(കാസർഗോഡ്): ഫേസ്ബുക്ക്വഴി പരിചയപ്പെട്ട വിദേശ യുവാവ് അധ്യാപികയുടെ 12.47 ലക്ഷം രൂപ തട്ടിയെടുത്തു. പടുപ്പ് സ്വദേശിനിയായ അധ്യാപികയാണ് തട്ടിപ്പിനിരയായത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ ഇമെയിൽ ഐഡിയുണ്ടാക്കിയായിരുന്നു പണം തട്ടിയത്. സമാനരീതിയിൽ മലയോരത്തെ റിട്ട. എസ്ഐ, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുടെ പണവും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും നാണക്കേട് മൂലം ഇവരാരും പോലീസിൽ പരാതി നൽകിയിട്ടില്ല.
അധ്യാപികയുടെ പരാതിപ്രകാരം ബേഡഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം 17 മുതൽ ഈമാസം 10വരെയുള്ള ദിവസങ്ങളിലായി നാല് അക്കൗണ്ടുകൾ വഴിയാണ് അധ്യാപികയുടെ പണം തട്ടിയെടുത്തത്. വിവിധ ബാങ്കുകളിലെ ഡൽഹിയിലുള്ള എടിഎം കൗണ്ടർ വഴിയാണ് പണം പിൻവലിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ബ്രിട്ടനിൽനിന്നുള്ള ജോൺ ബ്ലാക്ക് എന്ന യുവാവ് ഏതാനും മാസം മുമ്പാണ് നാല്പത്തഞ്ചുകാരിയായ അധ്യാപികയുമായി ഫേസ്ബുക്കിലൂടെ പരിചയത്തിലായത്. സുഹൃദ്ബന്ധം ശക്തമായതോടെ വ്യക്തിപരമായ കാര്യങ്ങളെല്ലാം ഇരുവരും പങ്കുവച്ചു.
അധ്യാപികയ്ക്ക് മൂന്നു കോടി രൂപയുടെ സമ്മാനം ലഭിച്ചുവെന്ന് ഇയാൾ കഴിഞ്ഞ മാസം 17ന് ഒരു സന്ദേശം അയച്ചു. ഇതിന് വിശ്വാസ്യത വരുത്തുന്നതിനായി റിസർവ് ബാങ്കിന്റെ വ്യാജ ഇ മെയിൽ ഐഡി ഉണ്ടാക്കി സന്ദേശമയയ്ക്കുകയും ചെയ്തു. ഇതു വിശ്വസിച്ച അധ്യാപിക പണം കിട്ടാൻ എന്താണു ചെയ്യേണ്ടതെന്നു ചോദിച്ച് തിരിച്ചും സന്ദേശം അയച്ചു. അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ജോൺ ആദ്യഗഡുവായി 30,000 രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ പറഞ്ഞു. വിവിധ ദിവസങ്ങളിലായി ഇത്തരത്തിൽ 12,47,000 രൂപ അയച്ചുകൊടുത്തു.
പലരിൽനിന്നു കടം വാങ്ങിയും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയുമാണ് പണം അയച്ചുകൊടുത്തത്. ഭർത്താവിനെപോലും വിവരം അറിയിച്ചില്ല. 15 ലക്ഷം രൂപകൂടി നൽകണമെന്നു കാണിച്ച് വീണ്ടും സന്ദേശം ലഭിച്ചെങ്കിലും പണമില്ലാത്തതിനാൽ അയച്ചില്ല. പണത്തിനായി നിർബന്ധിച്ചപ്പോഴാണ് സംശയംതോന്നി വിവരം ഭർത്താവിനെ അറിയിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകിയതനുസരിച്ച് ഐടി ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന റാക്കറ്റിലെ സൂത്രധാരനാണ് ജോൺ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഡൽഹിയിലെ എടിഎമ്മിൽനിന്നാണ് പണം പിൻവലിച്ചത്. അതുകൊണ്ടുതന്നെ ജോണിന്റെ കണ്ണികൾ ഡൽഹിയിലുമുണ്ടെന്ന് കരുതാം. കൂടുതൽ അന്വേഷണത്തിനായി പോലീസ് ഉടൻ ഡൽഹിക്ക് പോകും. രണ്ടു മാസത്തിനുള്ളിൽ ഇയാൾ കോടികൾ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
അധ്യാപികയുടെ പരാതിപ്രകാരം ബേഡഡുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം 17 മുതൽ ഈമാസം 10വരെയുള്ള ദിവസങ്ങളിലായി നാല് അക്കൗണ്ടുകൾ വഴിയാണ് അധ്യാപികയുടെ പണം തട്ടിയെടുത്തത്. വിവിധ ബാങ്കുകളിലെ ഡൽഹിയിലുള്ള എടിഎം കൗണ്ടർ വഴിയാണ് പണം പിൻവലിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ബ്രിട്ടനിൽനിന്നുള്ള ജോൺ ബ്ലാക്ക് എന്ന യുവാവ് ഏതാനും മാസം മുമ്പാണ് നാല്പത്തഞ്ചുകാരിയായ അധ്യാപികയുമായി ഫേസ്ബുക്കിലൂടെ പരിചയത്തിലായത്. സുഹൃദ്ബന്ധം ശക്തമായതോടെ വ്യക്തിപരമായ കാര്യങ്ങളെല്ലാം ഇരുവരും പങ്കുവച്ചു.
അധ്യാപികയ്ക്ക് മൂന്നു കോടി രൂപയുടെ സമ്മാനം ലഭിച്ചുവെന്ന് ഇയാൾ കഴിഞ്ഞ മാസം 17ന് ഒരു സന്ദേശം അയച്ചു. ഇതിന് വിശ്വാസ്യത വരുത്തുന്നതിനായി റിസർവ് ബാങ്കിന്റെ വ്യാജ ഇ മെയിൽ ഐഡി ഉണ്ടാക്കി സന്ദേശമയയ്ക്കുകയും ചെയ്തു. ഇതു വിശ്വസിച്ച അധ്യാപിക പണം കിട്ടാൻ എന്താണു ചെയ്യേണ്ടതെന്നു ചോദിച്ച് തിരിച്ചും സന്ദേശം അയച്ചു. അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ജോൺ ആദ്യഗഡുവായി 30,000 രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ പറഞ്ഞു. വിവിധ ദിവസങ്ങളിലായി ഇത്തരത്തിൽ 12,47,000 രൂപ അയച്ചുകൊടുത്തു.
പലരിൽനിന്നു കടം വാങ്ങിയും സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയുമാണ് പണം അയച്ചുകൊടുത്തത്. ഭർത്താവിനെപോലും വിവരം അറിയിച്ചില്ല. 15 ലക്ഷം രൂപകൂടി നൽകണമെന്നു കാണിച്ച് വീണ്ടും സന്ദേശം ലഭിച്ചെങ്കിലും പണമില്ലാത്തതിനാൽ അയച്ചില്ല. പണത്തിനായി നിർബന്ധിച്ചപ്പോഴാണ് സംശയംതോന്നി വിവരം ഭർത്താവിനെ അറിയിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകിയതനുസരിച്ച് ഐടി ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന റാക്കറ്റിലെ സൂത്രധാരനാണ് ജോൺ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഡൽഹിയിലെ എടിഎമ്മിൽനിന്നാണ് പണം പിൻവലിച്ചത്. അതുകൊണ്ടുതന്നെ ജോണിന്റെ കണ്ണികൾ ഡൽഹിയിലുമുണ്ടെന്ന് കരുതാം. കൂടുതൽ അന്വേഷണത്തിനായി പോലീസ് ഉടൻ ഡൽഹിക്ക് പോകും. രണ്ടു മാസത്തിനുള്ളിൽ ഇയാൾ കോടികൾ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.