കോട്ടയം: കർഷകർക്കുവേണ്ടിയുള്ള പോരാട്ടമാണു കേരള കോണ്ഗ്രസിന്റെ ഏക്കാലത്തെയും ശക്തിയെന്ന് പി.ജെ.ജോസഫ്. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിച്ച് നേടിയെടുക്കാൻ കഴിയണം.
ഇതിനു കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പൊളിച്ചെഴുതിയേ തീരുകയുള്ളുവെന്നും മഹാസമ്മേളനത്തിൽ പി.ജെ. ജോസഫ് പറഞ്ഞു. ഇന്ന് കേരളത്തിലെ കർഷകർ വലിയ പ്രതിസന്ധിയിലാണ്. മുൻ സർക്കാരിൽ കേരള കോണ്ഗ്രസ് പാർട്ടി മുൻകൈയെടുത്ത് കൊണ്ടുവന്ന റബർ വിലസ്ഥിരതാ ഫണ്ട് പദ്ധതിയെ സംസ്ഥാന സർക്കാർ ഉപേക്ഷിച്ചിരിക്കുകയാണ്. മലയോര പട്ടയ പ്രശ്നം പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പട്ടയം കിട്ടാത്ത കർഷകരാണ് മലയോരമേഖലയിൽ ഇപ്പോഴുമുള്ളത്. നെൽകർഷകരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. സംഭരിച്ച നെല്ലിനു പണം ലഭിക്കാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. കാപ്പി, ഏലം, കുരുമുളക് കർഷകരും ദുരിതത്തിലാണ്. ഇറക്കുമതിയിലൂടെ കിട്ടുന്ന അധിക ചുങ്കം കർഷകർക്ക് നൽകാൻ സർക്കാരുകൾ തയാറാകണം. വിളകൾക്ക് ന്യായവില ലഭ്യമാക്കൻ എപ്പോഴും കർഷകർക്കൊപ്പമുണ്ടാകുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
ഇതിനു കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പൊളിച്ചെഴുതിയേ തീരുകയുള്ളുവെന്നും മഹാസമ്മേളനത്തിൽ പി.ജെ. ജോസഫ് പറഞ്ഞു. ഇന്ന് കേരളത്തിലെ കർഷകർ വലിയ പ്രതിസന്ധിയിലാണ്. മുൻ സർക്കാരിൽ കേരള കോണ്ഗ്രസ് പാർട്ടി മുൻകൈയെടുത്ത് കൊണ്ടുവന്ന റബർ വിലസ്ഥിരതാ ഫണ്ട് പദ്ധതിയെ സംസ്ഥാന സർക്കാർ ഉപേക്ഷിച്ചിരിക്കുകയാണ്. മലയോര പട്ടയ പ്രശ്നം പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പട്ടയം കിട്ടാത്ത കർഷകരാണ് മലയോരമേഖലയിൽ ഇപ്പോഴുമുള്ളത്. നെൽകർഷകരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. സംഭരിച്ച നെല്ലിനു പണം ലഭിക്കാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. കാപ്പി, ഏലം, കുരുമുളക് കർഷകരും ദുരിതത്തിലാണ്. ഇറക്കുമതിയിലൂടെ കിട്ടുന്ന അധിക ചുങ്കം കർഷകർക്ക് നൽകാൻ സർക്കാരുകൾ തയാറാകണം. വിളകൾക്ക് ന്യായവില ലഭ്യമാക്കൻ എപ്പോഴും കർഷകർക്കൊപ്പമുണ്ടാകുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.