കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടർന്ന് കടലിൽ അകപ്പെട്ട 200 മത്സ്യത്തൊഴിലാളികൾ 20 ബോട്ടുകളിലായി ഇന്നലെ തിരിച്ചെത്തി.
ഇനി കൊച്ചിയിൽനിന്നു പോയ 14 ബോട്ടുകളാണു തിരിച്ചെത്താനുള്ളത്. ഇതുവരെ ജില്ലയിൽ കണ്ടെത്തിയ ഒൻപത് മൃതദേഹങ്ങളിൽ മൂന്നെണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള ആറ് മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലും തൃപ്പൂണിത്തുറ ഗവൺമെന്റ് ആശുപത്രിയിലും ആലുവ ഗവൺമെന്റ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
വൈപ്പിനിൽ മേഖലയിലെ ശുചീകരണം പൂർത്തിയായി. ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ളയുടെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു.
ദുരന്ത നിവാരണ അഥോറിറ്റി ഡെപ്യൂട്ടി കളക്ടർ ഷീല ദേവി, സബ് കളക്ടർ ഇന്‍പശേഖർ, റവന്യു, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇനി കൊച്ചിയിൽനിന്നു പോയ 14 ബോട്ടുകളാണു തിരിച്ചെത്താനുള്ളത്. ഇതുവരെ ജില്ലയിൽ കണ്ടെത്തിയ ഒൻപത് മൃതദേഹങ്ങളിൽ മൂന്നെണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള ആറ് മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലും തൃപ്പൂണിത്തുറ ഗവൺമെന്റ് ആശുപത്രിയിലും ആലുവ ഗവൺമെന്റ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
വൈപ്പിനിൽ മേഖലയിലെ ശുചീകരണം പൂർത്തിയായി. ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ളയുടെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു.
ദുരന്ത നിവാരണ അഥോറിറ്റി ഡെപ്യൂട്ടി കളക്ടർ ഷീല ദേവി, സബ് കളക്ടർ ഇന്‍പശേഖർ, റവന്യു, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.