തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം തൊഴിലാളികൾ പണിമുടക്കി സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നു തോട്ടം തൊഴിലാളി സംയുക്ത സമര സമിതി ഭാരവാഹികളായ പി.എസ്. രാജൻ, എച്ച്. രാജീവൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. 21നു രാവിലെ 11നു സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്യും.
തോട്ടം തൊഴിലാളികളുടെ ശമ്പളം കാലോചിതമായി പരിഷ്കരിക്കുക, തോട്ടം തൊഴിലാളികൾക്കു മാത്രമായി പ്രത്യേക ഭവന നിർമാണ പദ്ധതി നടപ്പാക്കുക, വീട് വയ്ക്കാൻ മാനേജ്മെന്റ് ഭൂമി വിട്ടുനൽകുക, റബർ തോട്ടങ്ങളിൽ റീപ്ലാന്റിംഗ് തടസം പരിഹരിക്കുക, അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുക തുടങ്ങിയ പതിനൊന്നിന ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഇതു സംബന്ധിച്ചു നിവേദനം നൽകിയിരുന്നുവെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
തോട്ടം തൊഴിലാളികളുടെ ശമ്പളം കാലോചിതമായി പരിഷ്കരിക്കുക, തോട്ടം തൊഴിലാളികൾക്കു മാത്രമായി പ്രത്യേക ഭവന നിർമാണ പദ്ധതി നടപ്പാക്കുക, വീട് വയ്ക്കാൻ മാനേജ്മെന്റ് ഭൂമി വിട്ടുനൽകുക, റബർ തോട്ടങ്ങളിൽ റീപ്ലാന്റിംഗ് തടസം പരിഹരിക്കുക, അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുക തുടങ്ങിയ പതിനൊന്നിന ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഇതു സംബന്ധിച്ചു നിവേദനം നൽകിയിരുന്നുവെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.