തിരുവനന്തപുരം : ധൃതിപിടിച്ച് ഇടതുമുന്നണി വികസിപ്പിക്കേണ്ട രാഷ്ട്രീയ സാഹചര്യമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എന്നാൽ, മുന്നണി വിട്ടുപോയവരെ തിരികെക്കൊണ്ടുവരുന്നതിൽ തെറ്റില്ലെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ബിജെപിയുമായി സഹകരിക്കാനുള്ള ജെഡിയു ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളി എംപി സ്ഥാനം രാജിവയ്ക്കാനുള്ള എം.പി. വീരേന്ദ്രകുമാറിന്റെ തീരുമാനം സ്വാഗതാർഹമാണ്.
വീരേന്ദ്രകുമാറിന് എപ്പോൾ വേണമെങ്കിലും ഇടതുമുന്നണിയിലേക്കു മടങ്ങിവരാം. എന്നാൽ, ജെഡിയുവിൽ പിളർപ്പുണ്ടാക്കി വീരേന്ദ്രകുമാർ വരുന്നതു മുന്നണിക്കു ഗുണം ചെയ്യില്ലെന്നും യോഗം വിലയിരുത്തി.
ഞായറാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യാനും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
സോഷ്യലിസ്റ്റ് ജനതയും ജെഡിയുവും ഒന്നായി ഇടതുമുന്നണിയിലേക്കു വരുന്നതാണു രാഷ്ട്രീയമായി ഗുണം ചെയ്യുകയെന്നു വിലയിരുത്തിയ സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യം എം.പി. വീരേന്ദ്രകുമാറുമായും മന്ത്രി മാത്യു ടി. തോമസുമായും ചർച്ച ചെയ്യാൻ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും എൽഡിഎഫ് കണ്വീനർ വൈക്കം വിശ്വനെയും ചുമതലപ്പെടുത്തി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുവരെ കാക്കാതെ എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം.
ചെറിയ പാർട്ടികളെ മുന്നണിയിൽ എടുത്തതുകൊണ്ടു തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ലെന്നും ഒന്നിക്കാൻ കഴിയുന്ന പാർട്ടികൾ ഒന്നിക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഇക്കാര്യം ചർച്ച ചെയ്യാൻ ചെറിയ പാർട്ടികളുടെ നേതാക്കളുടെ ഒരു പ്രത്യേക യോഗം വിളിക്കാനും തീരുമാനിച്ചു.
ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാ പാർട്ടി പ്രവർത്തകരും നേതാക്കളും സജീവമായി രംഗത്തിറങ്ങണം. ഇതിനായി ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ പാർട്ടി ജനറൽ ബോഡി വിളിച്ചുചേർക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ബിജെപിയുമായി സഹകരിക്കാനുള്ള ജെഡിയു ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളി എംപി സ്ഥാനം രാജിവയ്ക്കാനുള്ള എം.പി. വീരേന്ദ്രകുമാറിന്റെ തീരുമാനം സ്വാഗതാർഹമാണ്.
വീരേന്ദ്രകുമാറിന് എപ്പോൾ വേണമെങ്കിലും ഇടതുമുന്നണിയിലേക്കു മടങ്ങിവരാം. എന്നാൽ, ജെഡിയുവിൽ പിളർപ്പുണ്ടാക്കി വീരേന്ദ്രകുമാർ വരുന്നതു മുന്നണിക്കു ഗുണം ചെയ്യില്ലെന്നും യോഗം വിലയിരുത്തി.
ഞായറാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യാനും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
സോഷ്യലിസ്റ്റ് ജനതയും ജെഡിയുവും ഒന്നായി ഇടതുമുന്നണിയിലേക്കു വരുന്നതാണു രാഷ്ട്രീയമായി ഗുണം ചെയ്യുകയെന്നു വിലയിരുത്തിയ സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യം എം.പി. വീരേന്ദ്രകുമാറുമായും മന്ത്രി മാത്യു ടി. തോമസുമായും ചർച്ച ചെയ്യാൻ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും എൽഡിഎഫ് കണ്വീനർ വൈക്കം വിശ്വനെയും ചുമതലപ്പെടുത്തി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുവരെ കാക്കാതെ എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം.
ചെറിയ പാർട്ടികളെ മുന്നണിയിൽ എടുത്തതുകൊണ്ടു തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ലെന്നും ഒന്നിക്കാൻ കഴിയുന്ന പാർട്ടികൾ ഒന്നിക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഇക്കാര്യം ചർച്ച ചെയ്യാൻ ചെറിയ പാർട്ടികളുടെ നേതാക്കളുടെ ഒരു പ്രത്യേക യോഗം വിളിക്കാനും തീരുമാനിച്ചു.
ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാ പാർട്ടി പ്രവർത്തകരും നേതാക്കളും സജീവമായി രംഗത്തിറങ്ങണം. ഇതിനായി ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ പാർട്ടി ജനറൽ ബോഡി വിളിച്ചുചേർക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.