കൊച്ചി: അപകീർത്തികരമായ ആരോപണങ്ങളുന്നയിച്ച് അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എംഎൽഎ നൽകിയ പരാതിയിൽ പ്രതികൾക്കു കോടതി പിരിയുംവരെ ഒരു ദിവസത്തെ തടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
പച്ചാളം കൃഷ്ണകൃപയിൽ അബിജു സുരേഷ് (40), തമ്മനം അപ്പോളോ ആനക്കാട്ട് ജോസി മാത്യു (42), പച്ചാളം അല്ലിങ്കൽ സരിത സന്തോഷ് (35), പച്ചാളം നെടുവേലിൽ ഹേമാ സുധീർ (40) എന്നിവരെയാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ശിക്ഷിച്ചത്.
പ്രതികൾ നൽകുന്ന പിഴ തുക ഹൈബി ഈഡനു നഷ്ടപരിഹാരമായി നൽകണം. പച്ചാളം റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ടു സംഘപരിവാർ ജനകീയ സമരസമിതി എന്ന പേരിൽ സംഘടനയുണ്ടാക്കി അപവാദ പ്രചാരണം നടത്തിയെന്നും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ലഘുലേഖകൾ വിതരണം ചെയ്തെന്നും ആരോപിച്ചായിരുന്നു കേസ് നൽകിയിരുന്നത്.
വികസനവിരോധിയാണെന്നും പച്ചാളം മേൽപ്പാലത്തിന്റെ യഥാർഥ രൂപരേഖയിൽ മാറ്റം വരുത്താൻ ശ്രമിച്ചെന്നുമായിരുന്നു പ്രധാന ആരോപണം.
2015 മാർച്ച് 10ന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകുകയോ ആരോപണങ്ങൾ പിൻവലിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതികൾക്ക് നോട്ടീസ് അയച്ചിരുന്നു.പ്രതികൾ ആരോപണങ്ങൾ പിൻവലിക്കാൻ തായാറാകാതെ വന്നതോടെ ഹൈബി ഈഡൻ കോടതിയെ സമീപിക്കുകയായിരുന്നു.
പച്ചാളം കൃഷ്ണകൃപയിൽ അബിജു സുരേഷ് (40), തമ്മനം അപ്പോളോ ആനക്കാട്ട് ജോസി മാത്യു (42), പച്ചാളം അല്ലിങ്കൽ സരിത സന്തോഷ് (35), പച്ചാളം നെടുവേലിൽ ഹേമാ സുധീർ (40) എന്നിവരെയാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ശിക്ഷിച്ചത്.
പ്രതികൾ നൽകുന്ന പിഴ തുക ഹൈബി ഈഡനു നഷ്ടപരിഹാരമായി നൽകണം. പച്ചാളം റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ടു സംഘപരിവാർ ജനകീയ സമരസമിതി എന്ന പേരിൽ സംഘടനയുണ്ടാക്കി അപവാദ പ്രചാരണം നടത്തിയെന്നും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ലഘുലേഖകൾ വിതരണം ചെയ്തെന്നും ആരോപിച്ചായിരുന്നു കേസ് നൽകിയിരുന്നത്.
വികസനവിരോധിയാണെന്നും പച്ചാളം മേൽപ്പാലത്തിന്റെ യഥാർഥ രൂപരേഖയിൽ മാറ്റം വരുത്താൻ ശ്രമിച്ചെന്നുമായിരുന്നു പ്രധാന ആരോപണം.
2015 മാർച്ച് 10ന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകുകയോ ആരോപണങ്ങൾ പിൻവലിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതികൾക്ക് നോട്ടീസ് അയച്ചിരുന്നു.പ്രതികൾ ആരോപണങ്ങൾ പിൻവലിക്കാൻ തായാറാകാതെ വന്നതോടെ ഹൈബി ഈഡൻ കോടതിയെ സമീപിക്കുകയായിരുന്നു.