ഫാ. ജോസഫ് തച്ചുകുന്നേൽ (വികാരി, സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച്,നെടുങ്കണ്ടം)
ശരവേഗത്തിൽ പായുന്ന കാലത്തിനൊപ്പം ഓടിയെത്താനാകാതെ വഴിയിലെവിടെയോ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു നമ്മുടെ ശാന്തിയും സമാധാനവും. എല്ലാം വെട്ടിപ്പിടിച്ച് സ്വന്തമാക്കിയിട്ടും കണ്ടെത്താനാകാതെ ഇന്നും ശാന്തിയും സമാധാനവും എവിടെയോ മറഞ്ഞിരിക്കുന്നു. എല്ലാം കാൽക്കീഴിലാക്കി എന്ന് അഭിമാനിക്കുന്ന ആധുനിക മനുഷ്യന് സമാധാനമില്ല എന്നത് വിരോധാഭാസം തന്നെയാണ്.
പക്ഷേ, ക്രിസ്മസ് അപഹരിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത നന്മകളെ വീണ്ടെടുക്കാനുള്ള വഴിവിളക്കായി നിലകൊള്ളുന്നു. കാലിത്തൊഴുത്തിന്റെ നിസാരതയിലേക്കു മടങ്ങാൻ, അവിടെ യഥാർഥ ശാന്തിയും സമാധാനവും കണ്ടെത്താൻ, നമ്മെ ആഹ്വാനം ചെയ്യുകയാണ്. അടിത്തറ ഒലിച്ചുപോകുന്ന ഒരു സ്വത്വം ഇവിടെ രൂപപ്പെടുന്പോൾ, കാലിത്തൊഴുത്ത് ഒരു അഭയകേന്ദ്രമാണ്. എല്ലാ ആസക്തികളേയും ആർത്തിയോടെ പുൽകുന്ന ഈ തലമുറയ്ക്കു പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പും എന്നും വേറിട്ട പാത തുറന്നുതരുന്നു.
ഏതു പ്രതിസന്ധിയേയും എങ്ങനെ ശാന്തമായി അതിജീവിക്കാമെന്നു കാണിച്ചുതരുന്നു. ഒന്നിലും സന്തോഷം കണ്ടെത്താനാവാതെ അലയുന്ന മനുഷ്യനോട് പുൽക്കൂട്ടിൽ പിറന്നവൻ പറയുന്നു;എല്ലാ സന്തോഷവും ഞാൻ നിനക്കു തരുമെന്ന്. അഭികാമ്യമല്ലാത്ത വാർത്തകൾ ഓരോ ദിവസവും അവനെ തേടിവരുന്നു. എന്നിട്ടും അവനവനിസത്തിന്റെ ചങ്ങലക്കൂടിനുള്ളിൽ ശരാശരി മനുഷ്യൻ ബന്ധനസ്ഥനാക്കപ്പെടുന്നു. അപ്പോഴും ശാന്തിയും സമാധാനവും വേദനയോടെ പുറത്തുനിൽക്കുന്നു.
അപ്പോൾ ക്രിസ്മസ് നമ്മുടെ മുന്പിൽ വലിയ ചോദ്യചിഹ്നമായി നിലകൊള്ളുന്നു. എങ്ങനെ പുൽക്കൂടിനോളം ചെറുതാകാം? എവിടെ സമാധാനം? ഉത്തരം വളരെ വ്യക്തം. ദൈവകൃപ ലഭിച്ചവർക്കു മാത്രം സ്വന്തമാക്കാൻ അത്. അപ്പോൾ ക്രിസ്മസ് ഒരു വെല്ലുവിളിയാണ്. ദൈവകൃപ സ്വന്തമാക്കാനുള്ള വെല്ലുവിളി. ക്രിസ്തുവിന്റെ സ്വയം ശൂന്യവത്കരണത്തിലേക്ക്, ചെറുതാകലിലേക്ക്, മറിയത്തിന്റെ എളിമയിലേക്ക്, ആട്ടിടടയന്മാരുടെ ഹൃദയ വിശുദ്ധയിലേക്ക്, തനിക്കുള്ളതെല്ലാം ദൈവതിരുമുന്പിൽ സമർപ്പിക്കാനുള്ള ജ്ഞാനികളുടെ തിരിച്ചറിവിലേക്ക്, വളരാനുള്ള വെല്ലുവിളി. ഈ വിളിയോടു പ്രത്യുത്തരിച്ചാൽ ദൈവകൃപ നമ്മെ തേടിയെത്തും.
വീണ്ടും ക്രിസ്മസ് ഉത്തരവാദിത്വമാണ്. മനുഷ്യനായി അവതരിച്ച രക്ഷകന്റെ ദൗത്യം ഈ ലോകത്തിൽ നിർവഹിക്കേണ്ട വലിയ ഉത്തരവാദിത്വം. ചരിത്രത്തിലെ ക്രിസ്തുവിനെ അനുഭവം കൊണ്ടും ജീവിതം കൊണ്ടും ലോകത്തിനു മുന്പിൽ കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വം. ക്രിസ്മസ് ഒരു തെരഞ്ഞെടുപ്പാണ്. “ജീവനും മരണവും നിന്റെ മുന്പിലുണ്ട്, ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാം’’(പ്രഭാ: 15:17). ജീവന്റെ സംസ്കാരത്തിനു തെരഞ്ഞെടുപ്പ് ആവശ്യമാണ്.
ക്രിസ്മസ് ഒരുക്കമാണ്. ദൈവപുത്രനെ സ്വന്തമാക്കാനുള്ള ഒരുക്കം. ക്രിസ്മസ് വലിയ സദ്വാർത്തയാണ്. സന്തോഷത്തിന്റെ സദ്വാർത്ത. ക്രിസ്മസ് പ്രതീക്ഷയാണ്. രക്ഷകന്റെ വരവിനായുള്ള പ്രതീക്ഷ. ക്രിസ്മസ് തിരിച്ചറിവാണ്. ജ്ഞാനികളെപ്പോലെ ക്രിസ്തു എവിടെയാണ് എന്നു കണ്ടെത്താനുള്ള തിരിച്ചറിവ്. ക്രിസ്മസ് ഒരു സന്ദേശമാണ്. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം എന്ന സന്ദേശം.
ശരവേഗത്തിൽ പായുന്ന കാലത്തിനൊപ്പം ഓടിയെത്താനാകാതെ വഴിയിലെവിടെയോ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു നമ്മുടെ ശാന്തിയും സമാധാനവും. എല്ലാം വെട്ടിപ്പിടിച്ച് സ്വന്തമാക്കിയിട്ടും കണ്ടെത്താനാകാതെ ഇന്നും ശാന്തിയും സമാധാനവും എവിടെയോ മറഞ്ഞിരിക്കുന്നു. എല്ലാം കാൽക്കീഴിലാക്കി എന്ന് അഭിമാനിക്കുന്ന ആധുനിക മനുഷ്യന് സമാധാനമില്ല എന്നത് വിരോധാഭാസം തന്നെയാണ്.
പക്ഷേ, ക്രിസ്മസ് അപഹരിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത നന്മകളെ വീണ്ടെടുക്കാനുള്ള വഴിവിളക്കായി നിലകൊള്ളുന്നു. കാലിത്തൊഴുത്തിന്റെ നിസാരതയിലേക്കു മടങ്ങാൻ, അവിടെ യഥാർഥ ശാന്തിയും സമാധാനവും കണ്ടെത്താൻ, നമ്മെ ആഹ്വാനം ചെയ്യുകയാണ്. അടിത്തറ ഒലിച്ചുപോകുന്ന ഒരു സ്വത്വം ഇവിടെ രൂപപ്പെടുന്പോൾ, കാലിത്തൊഴുത്ത് ഒരു അഭയകേന്ദ്രമാണ്. എല്ലാ ആസക്തികളേയും ആർത്തിയോടെ പുൽകുന്ന ഈ തലമുറയ്ക്കു പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പും എന്നും വേറിട്ട പാത തുറന്നുതരുന്നു.
ഏതു പ്രതിസന്ധിയേയും എങ്ങനെ ശാന്തമായി അതിജീവിക്കാമെന്നു കാണിച്ചുതരുന്നു. ഒന്നിലും സന്തോഷം കണ്ടെത്താനാവാതെ അലയുന്ന മനുഷ്യനോട് പുൽക്കൂട്ടിൽ പിറന്നവൻ പറയുന്നു;എല്ലാ സന്തോഷവും ഞാൻ നിനക്കു തരുമെന്ന്. അഭികാമ്യമല്ലാത്ത വാർത്തകൾ ഓരോ ദിവസവും അവനെ തേടിവരുന്നു. എന്നിട്ടും അവനവനിസത്തിന്റെ ചങ്ങലക്കൂടിനുള്ളിൽ ശരാശരി മനുഷ്യൻ ബന്ധനസ്ഥനാക്കപ്പെടുന്നു. അപ്പോഴും ശാന്തിയും സമാധാനവും വേദനയോടെ പുറത്തുനിൽക്കുന്നു.
അപ്പോൾ ക്രിസ്മസ് നമ്മുടെ മുന്പിൽ വലിയ ചോദ്യചിഹ്നമായി നിലകൊള്ളുന്നു. എങ്ങനെ പുൽക്കൂടിനോളം ചെറുതാകാം? എവിടെ സമാധാനം? ഉത്തരം വളരെ വ്യക്തം. ദൈവകൃപ ലഭിച്ചവർക്കു മാത്രം സ്വന്തമാക്കാൻ അത്. അപ്പോൾ ക്രിസ്മസ് ഒരു വെല്ലുവിളിയാണ്. ദൈവകൃപ സ്വന്തമാക്കാനുള്ള വെല്ലുവിളി. ക്രിസ്തുവിന്റെ സ്വയം ശൂന്യവത്കരണത്തിലേക്ക്, ചെറുതാകലിലേക്ക്, മറിയത്തിന്റെ എളിമയിലേക്ക്, ആട്ടിടടയന്മാരുടെ ഹൃദയ വിശുദ്ധയിലേക്ക്, തനിക്കുള്ളതെല്ലാം ദൈവതിരുമുന്പിൽ സമർപ്പിക്കാനുള്ള ജ്ഞാനികളുടെ തിരിച്ചറിവിലേക്ക്, വളരാനുള്ള വെല്ലുവിളി. ഈ വിളിയോടു പ്രത്യുത്തരിച്ചാൽ ദൈവകൃപ നമ്മെ തേടിയെത്തും.
വീണ്ടും ക്രിസ്മസ് ഉത്തരവാദിത്വമാണ്. മനുഷ്യനായി അവതരിച്ച രക്ഷകന്റെ ദൗത്യം ഈ ലോകത്തിൽ നിർവഹിക്കേണ്ട വലിയ ഉത്തരവാദിത്വം. ചരിത്രത്തിലെ ക്രിസ്തുവിനെ അനുഭവം കൊണ്ടും ജീവിതം കൊണ്ടും ലോകത്തിനു മുന്പിൽ കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വം. ക്രിസ്മസ് ഒരു തെരഞ്ഞെടുപ്പാണ്. “ജീവനും മരണവും നിന്റെ മുന്പിലുണ്ട്, ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാം’’(പ്രഭാ: 15:17). ജീവന്റെ സംസ്കാരത്തിനു തെരഞ്ഞെടുപ്പ് ആവശ്യമാണ്.
ക്രിസ്മസ് ഒരുക്കമാണ്. ദൈവപുത്രനെ സ്വന്തമാക്കാനുള്ള ഒരുക്കം. ക്രിസ്മസ് വലിയ സദ്വാർത്തയാണ്. സന്തോഷത്തിന്റെ സദ്വാർത്ത. ക്രിസ്മസ് പ്രതീക്ഷയാണ്. രക്ഷകന്റെ വരവിനായുള്ള പ്രതീക്ഷ. ക്രിസ്മസ് തിരിച്ചറിവാണ്. ജ്ഞാനികളെപ്പോലെ ക്രിസ്തു എവിടെയാണ് എന്നു കണ്ടെത്താനുള്ള തിരിച്ചറിവ്. ക്രിസ്മസ് ഒരു സന്ദേശമാണ്. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം എന്ന സന്ദേശം.