കൊച്ചി: മധ്യപ്രദേശിലെ സത്ന സെന്റ് എഫ്രേംസ് സെമിനാരിയിലെ രണ്ടു വൈദികർക്കും വൈദിക വിദ്യാർഥികൾക്കുംനേരേ ഒരുകൂട്ടം ആളുകൾ ആക്രമണം നടത്തിയതു ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിൽ ആശങ്കയുണർത്തുന്നതാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. വൈദികർ ഉൾപ്പടെയുള്ളവരെ പോലീസ് സ്റ്റേഷനിൽ രാത്രിയിൽ മണിക്കൂറുകളോളം തടഞ്ഞുവച്ചതു ദുഃഖകരമായ സംഭവമാണ്.
ഗ്രാമവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷം നടത്തിയതിനാണ് വൈദികർക്കും വൈദിക വിദ്യാർഥികൾക്കുംനേരേ അതിക്രമം നടന്നത്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണു ക്രിസ്മസ്. എല്ലാവിഭാഗം ജനങ്ങൾക്കും ഈ സന്തോഷാനുഭവം പങ്കുവയ്ക്കുന്നതു ക്രിസ്മസിന്റെ ചൈതന്യമാണ്. ക്രിസ്മസ് ആഘോഷം നടത്തിയതിന്റെ പേരിൽ എതിർപ്പുകളുയർത്തുന്നതു മതേതര സംസ്കാരത്തിനു ഭൂഷണമല്ല.
വർഷങ്ങളായി വൈദികരും സെമിനാരി വിദ്യാർഥികളും പ്രദേശവാസികളുടെ അറിവോടും താത്പര്യത്തോടും കൂടി സേവനപ്രവർത്തനം നടത്തിവരുന്ന ഗ്രാമത്തിലാണു സംഘർഷം അരങ്ങേറിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഗ്രാമീണമേഖലകളിൽ നിസ്വാർഥമായി സേവനം ചെയ്യുന്ന നിരവധി പ്രേഷിതരുണ്ട്. പ്രേഷിതശുശ്രൂഷ സഭയുടെ തനിമയുടെ ഭാഗവുമാണ്.
മതേതരഭാരതത്തിൽ എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും ആദരിക്കപ്പെടണം. മതവിശ്വാസികൾക്കു ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടത്തിനും നിയമപാലകർക്കും ഉത്തരവാദിത്തമുണ്ട്. വൈദികർക്കും വിശ്വാസികൾക്കുംനേരേ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകർത്താക്കൾ ജാഗ്രത പാലിക്കണം. ജനാധിപത്യ, മതേതര മൂല്യങ്ങൾക്കും അവകാശങ്ങൾക്കും മുറിവേൽക്കാൻ സമൂഹം അനുവദിക്കരുതെന്നും കർദിനാൾ ആവശ്യപ്പെട്ടു.
ഗ്രാമവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷം നടത്തിയതിനാണ് വൈദികർക്കും വൈദിക വിദ്യാർഥികൾക്കുംനേരേ അതിക്രമം നടന്നത്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണു ക്രിസ്മസ്. എല്ലാവിഭാഗം ജനങ്ങൾക്കും ഈ സന്തോഷാനുഭവം പങ്കുവയ്ക്കുന്നതു ക്രിസ്മസിന്റെ ചൈതന്യമാണ്. ക്രിസ്മസ് ആഘോഷം നടത്തിയതിന്റെ പേരിൽ എതിർപ്പുകളുയർത്തുന്നതു മതേതര സംസ്കാരത്തിനു ഭൂഷണമല്ല.
വർഷങ്ങളായി വൈദികരും സെമിനാരി വിദ്യാർഥികളും പ്രദേശവാസികളുടെ അറിവോടും താത്പര്യത്തോടും കൂടി സേവനപ്രവർത്തനം നടത്തിവരുന്ന ഗ്രാമത്തിലാണു സംഘർഷം അരങ്ങേറിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഗ്രാമീണമേഖലകളിൽ നിസ്വാർഥമായി സേവനം ചെയ്യുന്ന നിരവധി പ്രേഷിതരുണ്ട്. പ്രേഷിതശുശ്രൂഷ സഭയുടെ തനിമയുടെ ഭാഗവുമാണ്.
മതേതരഭാരതത്തിൽ എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും ആദരിക്കപ്പെടണം. മതവിശ്വാസികൾക്കു ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടത്തിനും നിയമപാലകർക്കും ഉത്തരവാദിത്തമുണ്ട്. വൈദികർക്കും വിശ്വാസികൾക്കുംനേരേ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകർത്താക്കൾ ജാഗ്രത പാലിക്കണം. ജനാധിപത്യ, മതേതര മൂല്യങ്ങൾക്കും അവകാശങ്ങൾക്കും മുറിവേൽക്കാൻ സമൂഹം അനുവദിക്കരുതെന്നും കർദിനാൾ ആവശ്യപ്പെട്ടു.