തിരുവനന്തപുരം. തിരുവനന്തപുരം മേജർ അതിരൂപതയിൽ അഞ്ചൽ കേന്ദ്രമായി പുതിയ വൈദിക ജില്ല നിലവിൽ വന്നു. പ്രഥമ ജില്ലാ വികാരിയായി ഫാ. ബോവാസ് മാത്യുവിനെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നിയമിച്ചു.
ആയൂർ വൈദിക ജില്ല വിഭജിച്ചാണ് അഞ്ചൽ വൈദിക ജില്ല രൂപീകരിച്ചിട്ടുള്ളത്. 20 ഇടവകകളാണ് പുതിയ വൈദിക ജില്ലയിൽ ചേർത്തിട്ടുള്ളത്.
കഴിഞ്ഞ അഞ്ചു വർഷമായി മേജർ അതിരൂപത സാമൂഹിക സേവനവിഭാഗമായ മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടറായിരുന്ന ഫാ. ബോവാസ് മാത്യു അഞ്ചൽ സെന്റ് മേരീസ് ഇടവക വികാരിയും അഞ്ചൽ സെന്റ് ജോണ്‍സ് സീനിയർ സെക്കൻഡറി സ്കൂൾ മാനേജരും ആയിട്ടാണ് നിയമിതനായിരിക്കുന്നത്.
ആയൂർ വൈദിക ജില്ല വിഭജിച്ചാണ് അഞ്ചൽ വൈദിക ജില്ല രൂപീകരിച്ചിട്ടുള്ളത്. 20 ഇടവകകളാണ് പുതിയ വൈദിക ജില്ലയിൽ ചേർത്തിട്ടുള്ളത്.
കഴിഞ്ഞ അഞ്ചു വർഷമായി മേജർ അതിരൂപത സാമൂഹിക സേവനവിഭാഗമായ മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടറായിരുന്ന ഫാ. ബോവാസ് മാത്യു അഞ്ചൽ സെന്റ് മേരീസ് ഇടവക വികാരിയും അഞ്ചൽ സെന്റ് ജോണ്‍സ് സീനിയർ സെക്കൻഡറി സ്കൂൾ മാനേജരും ആയിട്ടാണ് നിയമിതനായിരിക്കുന്നത്.