അടിമാലി: മദ്യപാനത്തിനുള്ള പണം വീതംവച്ചതിൽ അന്പതുരൂപ കുറഞ്ഞതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മാവനെ റിമാൻഡ് ചെയ്തു. അടിമാലി ചാറ്റുപാറ സെറ്റിൽമെന്റ് കോളനി നിവാസി ശശി രാമൻ (29) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മാതൃസഹോദരൻ രാജനെയാണ് റിമാൻഡ് ചെയ്തത്.
ബുധനാഴ്ച രാത്രിയിലായിരുന്നു യുവാവിനെ കൊലപ്പെടുത്തിയതെന്നു പോലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെ വീടിനുസമീപത്തെ കലുങ്കിനടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശശി കാൽവഴുതി കലുങ്കിൽ വീണു മരിച്ചുവെന്നായിരുന്നു ബന്ധുക്കൾ കരുതിയിരുന്നത്. എന്നാൽ കഴുത്തിൽ കുരുക്ക് മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് രാജൻ അറസ്റ്റിലായത്.
ശശിയുടെ സംസ്കാരം വ്യാഴാഴ്ച രാത്രിയിൽ നടന്നു. ജസ്മിനാണു ഭാര്യ. മക്കൾ: ശ്രീജിത്ത്, രഞ്ജിത്.
ബുധനാഴ്ച രാത്രിയിലായിരുന്നു യുവാവിനെ കൊലപ്പെടുത്തിയതെന്നു പോലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെ വീടിനുസമീപത്തെ കലുങ്കിനടിയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശശി കാൽവഴുതി കലുങ്കിൽ വീണു മരിച്ചുവെന്നായിരുന്നു ബന്ധുക്കൾ കരുതിയിരുന്നത്. എന്നാൽ കഴുത്തിൽ കുരുക്ക് മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് രാജൻ അറസ്റ്റിലായത്.
ശശിയുടെ സംസ്കാരം വ്യാഴാഴ്ച രാത്രിയിൽ നടന്നു. ജസ്മിനാണു ഭാര്യ. മക്കൾ: ശ്രീജിത്ത്, രഞ്ജിത്.